നിത്യകന്യകയായ നിളയുടെ തീരത്ത് ഒരു കലാക്ഷേത്രം- കേരള കലാമണ്ഡലം. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ഇച്ഛാശക്തിയുടെ മുന്നിട്ടിറങ്ങി പൂർത്തീകരണം എന്നു പറയാവുന്ന കലാവിദ്യാലയമാ ണത്. കേരളീയ കലാരൂപങ്ങൾ അന്യം നിന്നുപോകും എന്ന നിലവന്നപ്പോൾ വള്ളത്തോൾ സ്ഥാപിച്ച കലാകേന്ദ്രമാണത്. വളരെ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച കലാമണ്ഡലം ഇന്ന് ഡീംഡ് യൂണിവേഴ്സിറ്റിയാണ്. ലോകപ്രശസ്തമായ സാംസ്ക്കാരിക കേന്ദ്രം.
ഇപ്പോൾ കലാമണ്ഡലത്തിന് ഒരു പുതിയ ചാൻസലറെ ലഭിച്ചിരിക്കുന്നു. ഡോ. മല്ലികാസാരാഭായ്. ലോക പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവുമായ ഡോ. വിക്രം സാരാഭായിയു ടേയും വിശ്വപ്രസിദ്ധ നർത്തകി മൃണാളിനി സാരാഭായിയുടേയും മകൾ. നർത്തകി, ആക്ടിവിസ്റ്റ്, അഭിനേത്രി, സാഹിത്യകാരി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മല്ലികാസാരാഭായ് സ്ത്രീശാക്തീകരണത്തിനും പാവപ്പെട്ടവരുടെ വളർച്ചയ്ക്കും വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുമുണ്ട്. ഒരു കലാകാരി എന്ന നിലയിൽ മാത്രമല്ല ആക്ടിവിസ്റ്റ് എന്ന നിലയിലും സാമൂഹിക പ്രവർത്തക എന്ന നിലയിലും ആദരവോടെയാണ് ഡോ. മല്ലികാസാരാഭായിയെ ലോകം നോക്കിക്കാണുന്നത്. മുൻകാലങ്ങളിൽ സംസ്ഥാന ഗവർണ്ണർമാർ തന്നെയായിരുന്നു കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയുടേയും ചാൻസലർ. ആ രീതി മാറ്റിയശേഷം വന്ന ആദ്യത്തെ ചാൻസലറുമാണ്. ബിസിനസ്സ് മാനേജുമെന്റിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ഡോ. മല്ലികാ സാരാഭായി കലാകാരി എന്ന നിലയിൽ മാത്രമല്ല ഭരണ പരമായ കാര്യങ്ങളിലും അതിനിപുണയാണ്. തീർച്ചയായും കലാമണ്ഡലത്തിന്റെ വളർച്ചയ്ക്കും പുരോഗ തിക്കും ഒരു മുതൽക്കൂട്ടാകും. നന്നെ ചെറുപ്പം മുതൽ നൃത്തം പഠിച്ചുതുടങ്ങി. പതിനഞ്ചുവയസ്സുള്ളപ്പോൾ അഭിനയരംഗത്തേക്കും കടന്നു. വിദ്യാഭ്യാസവും കലാ പ്രവർത്തനവും ഒരുമിച്ചുകൊണ്ടു പോകാൻ കഴിയു മെന്നു തെളിയിച്ച അപൂർവ്വ പ്രതിഭ കൂടിയാണ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ വെളിവാക്കിക്കൊണ്ട് കലാമണ്ഡലം ഡീംഡ് യൂണിവേ ഴ്സിറ്റി ചാൻസലർ ഡോ. മല്ലികാസാരാഭായ് “മഹിളാ രത്നം പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി യുമായി സംസാരിക്കുന്നു.
പത്മഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ച കലാകാരിയാണ്. ഒപ്പം സ്ത്രീശാക്തീകരണത്തിനു വേണ്ടിയും അനീതിക്കതിരെയും പോരാടുന്ന പോരാളിയുമാണ്. ഇതിൽ ഏതു രീതിയിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്?
この記事は Mahilaratnam の March 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の March 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കാലം തെറ്റി മഴ; രോഗങ്ങളും
ഇത്തവണ കേരളത്തിൽ ക്രമം തെറ്റി എത്തിയ മഴക്കാലമാണ്. മഴക്കാലം വളരെയധികം സാംക മിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. അവയിൽ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സയെയും നമുക്ക് പരിചയപ്പെടാം.
പല്ലുകൾ മുല്ലമൊട്ടുപോലെ
2014 ൽ ദുബായ് നഗരത്തിലേയ്ക്ക് ചേക്കേറിയ ഈ ദമ്പതിമാർ ഇന്ന് ഉദ്യോഗരംഗത്ത് തിരക്കുകളിലാണ്. ഇരുവരും “മഹിളാരത്നം വായനക്കാർക്കുവേണ്ടി സംസാരിക്കുകയാണ്....
പെരിയോനേ റഹ്മാനെ....
ഭാഷ എന്തായാലും പാട്ടിനും സംഗീതത്തിനും അതിർവരമ്പുകൾ ഉണ്ടാവാറില്ല. തമിഴിൽ ധാരാളം ഹിറ്റുകൾ സമ്മാനിച്ച ജിതിൻരാജ് ആടുജീവിതത്തിലെ പെരിയോനേ എന്ന ഗാനത്തിലൂടെ മലയാളമനസ്സുകളും കീഴടക്കുന്നു. ജിതിന്റെ വാക്കുകളിലൂടെ...
അദ്ധ്യയനവർഷം ആരംഭിക്കുന്നു ശ്രദ്ധിക്കുക
പുതിയൊരു അദ്ധ്യയനവർഷം ആരംഭിക്കുകയായി. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവരുടെ കാര്യത്തിൽ അമ്മമാർ ഇനി എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു?
Midlife Crisis
ചെറുപ്പം തൊട്ടേ ആഹാരശീലം, പുകവലി, മദ്യം എന്നിവയൊക്കെ സ്വീകരിച്ച് തുടങ്ങിയ ശരീരം 40 കഴിഞ്ഞാൽ ക്ഷീണിതമാവുന്നു. ഇവയെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പാടെ ഉപേക്ഷിക്കയോ വേണം.
കയ്യിൽ തരിപ്പിനൊപ്പം കടുത്ത വേദനയും
കൈയ്ക്ക് ഈ രോഗം വരാൻ സാധ്യതയുള്ള ജോലിയിൽ ഏർപ്പെടുന്നവർ തുടർച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കിടക്ക് വിശ്രമം കൊടുക്കുന്നത് നല്ലതാണ്. ആ സമയങ്ങളിൽ കൈപ്പത്തി നിവർത്തിയും ചുരുക്കിയും ചെറിയ വ്യായാമം കൊടുത്തും ഒരുപരിധിവരെ കാർപ്പൽ ടണൽ സിൻഡ്രോമിനെ മറികടക്കാം.
ഒരു ലവ് സ്റ്റോറി
ചലച്ചിത്രങ്ങളിലെന്നപോലെ ജീവിതത്തിലും പ്രണയവും ടെൻഷനുകളും അനുഭവിച്ചറിഞ്ഞ നഹാസ് ഷഫ്‌ന ദമ്പതികളുടെ വിശേഷങ്ങളിലൂടെ...
ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ
കണ്ടല്ലൂർ പാരമ്പര്യവഴിയിലെ അഞ്ചാം തലമുറക്കാരി
സ്ത്രീ സുരക്ഷ എങ്ങനെ?
ജീവിതത്തിൽ ഒറ്റയ്ക്കാവുന്ന പല സന്ദർഭങ്ങളിലും കൈക്കൊള്ളേണ്ട അഞ്ചു സ്ത്രീകൾ രക്ഷയ്ക്കായി കാര്യങ്ങൾ....
ആടുജീവിതം
പ്രശസ്ത സംവിധായകൻ ബ്ലെസ്സി 'മഹിളാരത്ന'ത്തിനു നൽകിയ പ്രത്യേക അഭിമുഖം