പാട്ടിന്റെ സോഡാ സർബത്ത്
Vanitha
|August 17, 2024
സിനിമയുടെ രുചിയായി മാറിയ ഗാനങ്ങളിലൂടെ മനസ്സ് തൊട്ട പാട്ടെഴുത്തുകാരൻ വിനായക് ശശികുമാർ
പല നിറങ്ങളിൽ മനോഹരമായി നിരത്തി വച്ചിരിക്കുന്ന വരികളുടെ സർബത്ത് കടയാണു വിനായക് ശശികുമാർ. "ആരാധികേ'യും തനിയേയും പോലെ മനസ്സാൽ നുണയും തേൻ നെല്ലിക്ക പാട്ടുകൾ. ഇലുമിനാറ്റി'യും "കട്ടച്ചോര കൊണ്ട് ജ്യൂസടിക്കുന്ന സോഡ സർബത്തും പോലെ എരിഞ്ഞുപതയുന്ന വരികൾ. കഥ ഏതായാലും സിനിമയുടെ രുചിയായി മാറിയ ഗാനങ്ങൾ.
റാപ്പോ പോപ്പോ മെലഡിയോ അങ്ങനെ എന്തിനും ശരിയുത്തരം കുറിക്കുന്ന എഴുത്തുപേന. മുപ്പതു വയസ്സിനുള്ളിൽ നൂറോളം ഗാനങ്ങൾ. "മഞ്ഞുമ്മൽ ബോയ്സും ആവേശവും കടന്നു പാട്ടെഴുത്തിലെ ഹിറ്റ് വണ്ടി നൂറിൽ പായുകയാണ്. "നാട്ടിലെങ്ങും പാട്ടായ വരികൾക്കു പിന്നിലെ കഥകൾ കേൾക്കാം.
മദിരാശിയിൽ വിരിഞ്ഞ വരികൾ
“ജനിച്ചു വളർന്നത് തിരുവനന്തപുരം കരമനയിലാണ്. ബാങ്ക് ഉദ്യോഗസ്ഥരായി രുന്നു അച്ഛൻ ശശികുമാറും അമ്മ ആശയും. ഞാൻ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അവർക്കു ചെന്നൈയിലേക്കു സ്ഥലം മാറ്റം കിട്ടി. അവർക്കൊപ്പം ഏക മകനായ ഞാനും ചെന്നൈക്കാരനായി.
ഏഴുവർഷം കഴിഞ്ഞ് അവർ രണ്ടും തിരികെ കൊച്ചിയിലെത്തി. ഞാൻ പിന്നെയും മൂന്നുവർഷം അവിടെ തുടർന്നു. മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നു പിജി പാസായി. ഒരു വർഷം കോർപറേറ്റ് മേഖലയിൽ ജോലി. കൈതൊട്ട് നേടാവുന്ന ഒന്നാണു സിനിമയെന്ന വിശ്വാസം എനിക്കു തന്നത് സദാ വെയിൽ ചൂടി നിൽക്കുന്ന ചെന്നൈ പട്ടണമാണ്.
ഉള്ളിലെ സിനിമാമോഹം നാമ്പിട്ടത് ലയോള കോളജിൽ ബികോമിനു ചേർ ന്ന കാലത്താണ്. സംവിധാനം, തിരക്കഥ, പാട്ടെഴുത്ത് അങ്ങനെ ഏതെങ്കിലുമൊരു റോളിൽ സിനിമയുടെ പിന്നിലെത്തണം. അതായിരുന്നു സ്വപ്നം.
കുട്ടിക്കാലത്തു കീബോർഡും പിയാനോയും വോക്കലും പഠിച്ചിട്ടുണ്ട്. കീബോർഡിൽ സിക്സ് ഗ്രേഡ് ട്രിനിറ്റി പാ സ്സായി. അതൊക്കെ പ്രയോജനപ്പെടുന്നതു പാട്ടെഴുത്തി ലേക്കു കടന്നപ്പോഴാണ്. കൂട്ടുകാരുണ്ടാക്കുന്ന ട്യൂണിന് വരികളെഴുതിയാണു തുടക്കം. പിന്നെ, സ്വയം ഈണമിട്ട് എഴുത്തു തുടങ്ങി. ഗൗരവമായ വായനയൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ധാരാളം പാട്ട് കേൾക്കുമായിരുന്നു. അതായിരുന്നു എന്റെ ഗൃഹപാഠം.
വിദ്യാജി രസികൻ
ഞാൻ കടുത്ത വിദ്യാസാഗർ ആരാധകനാണ്. അങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതും. അ പ്പോഴൊന്നും ഗാനരചയിതാവാണെന്ന കാര്യം സാറിന് അറിയില്ല. വീണ്ടും നാല് കൊല്ലം കൂടി കഴിഞ്ഞ്, പാട്ടെഴുതാൻ പുതിയ ഒരാളെ വേണം എന്നു പറഞ്ഞപ്പോൾ ആരോ എന്റെ പേര് പറഞ്ഞു. കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ അതിശയമായി.
Dit verhaal komt uit de August 17, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Listen
Translate
Change font size

