يحاول ذهب - حر
പാട്ടിന്റെ സോഡാ സർബത്ത്
August 17, 2024
|Vanitha
സിനിമയുടെ രുചിയായി മാറിയ ഗാനങ്ങളിലൂടെ മനസ്സ് തൊട്ട പാട്ടെഴുത്തുകാരൻ വിനായക് ശശികുമാർ

പല നിറങ്ങളിൽ മനോഹരമായി നിരത്തി വച്ചിരിക്കുന്ന വരികളുടെ സർബത്ത് കടയാണു വിനായക് ശശികുമാർ. "ആരാധികേ'യും തനിയേയും പോലെ മനസ്സാൽ നുണയും തേൻ നെല്ലിക്ക പാട്ടുകൾ. ഇലുമിനാറ്റി'യും "കട്ടച്ചോര കൊണ്ട് ജ്യൂസടിക്കുന്ന സോഡ സർബത്തും പോലെ എരിഞ്ഞുപതയുന്ന വരികൾ. കഥ ഏതായാലും സിനിമയുടെ രുചിയായി മാറിയ ഗാനങ്ങൾ.
റാപ്പോ പോപ്പോ മെലഡിയോ അങ്ങനെ എന്തിനും ശരിയുത്തരം കുറിക്കുന്ന എഴുത്തുപേന. മുപ്പതു വയസ്സിനുള്ളിൽ നൂറോളം ഗാനങ്ങൾ. "മഞ്ഞുമ്മൽ ബോയ്സും ആവേശവും കടന്നു പാട്ടെഴുത്തിലെ ഹിറ്റ് വണ്ടി നൂറിൽ പായുകയാണ്. "നാട്ടിലെങ്ങും പാട്ടായ വരികൾക്കു പിന്നിലെ കഥകൾ കേൾക്കാം.
മദിരാശിയിൽ വിരിഞ്ഞ വരികൾ
“ജനിച്ചു വളർന്നത് തിരുവനന്തപുരം കരമനയിലാണ്. ബാങ്ക് ഉദ്യോഗസ്ഥരായി രുന്നു അച്ഛൻ ശശികുമാറും അമ്മ ആശയും. ഞാൻ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അവർക്കു ചെന്നൈയിലേക്കു സ്ഥലം മാറ്റം കിട്ടി. അവർക്കൊപ്പം ഏക മകനായ ഞാനും ചെന്നൈക്കാരനായി.
ഏഴുവർഷം കഴിഞ്ഞ് അവർ രണ്ടും തിരികെ കൊച്ചിയിലെത്തി. ഞാൻ പിന്നെയും മൂന്നുവർഷം അവിടെ തുടർന്നു. മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നു പിജി പാസായി. ഒരു വർഷം കോർപറേറ്റ് മേഖലയിൽ ജോലി. കൈതൊട്ട് നേടാവുന്ന ഒന്നാണു സിനിമയെന്ന വിശ്വാസം എനിക്കു തന്നത് സദാ വെയിൽ ചൂടി നിൽക്കുന്ന ചെന്നൈ പട്ടണമാണ്.
ഉള്ളിലെ സിനിമാമോഹം നാമ്പിട്ടത് ലയോള കോളജിൽ ബികോമിനു ചേർ ന്ന കാലത്താണ്. സംവിധാനം, തിരക്കഥ, പാട്ടെഴുത്ത് അങ്ങനെ ഏതെങ്കിലുമൊരു റോളിൽ സിനിമയുടെ പിന്നിലെത്തണം. അതായിരുന്നു സ്വപ്നം.
കുട്ടിക്കാലത്തു കീബോർഡും പിയാനോയും വോക്കലും പഠിച്ചിട്ടുണ്ട്. കീബോർഡിൽ സിക്സ് ഗ്രേഡ് ട്രിനിറ്റി പാ സ്സായി. അതൊക്കെ പ്രയോജനപ്പെടുന്നതു പാട്ടെഴുത്തി ലേക്കു കടന്നപ്പോഴാണ്. കൂട്ടുകാരുണ്ടാക്കുന്ന ട്യൂണിന് വരികളെഴുതിയാണു തുടക്കം. പിന്നെ, സ്വയം ഈണമിട്ട് എഴുത്തു തുടങ്ങി. ഗൗരവമായ വായനയൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ധാരാളം പാട്ട് കേൾക്കുമായിരുന്നു. അതായിരുന്നു എന്റെ ഗൃഹപാഠം.
വിദ്യാജി രസികൻ
ഞാൻ കടുത്ത വിദ്യാസാഗർ ആരാധകനാണ്. അങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതും. അ പ്പോഴൊന്നും ഗാനരചയിതാവാണെന്ന കാര്യം സാറിന് അറിയില്ല. വീണ്ടും നാല് കൊല്ലം കൂടി കഴിഞ്ഞ്, പാട്ടെഴുതാൻ പുതിയ ഒരാളെ വേണം എന്നു പറഞ്ഞപ്പോൾ ആരോ എന്റെ പേര് പറഞ്ഞു. കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ അതിശയമായി.
هذه القصة من طبعة August 17, 2024 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size