വെറുതേയിരിക്കാൻ ആവില്ലെന്നേ
Vanitha
|March 16, 2024
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ ജീവിതം മനോഹരമായി ആസ്വദിക്കുന്ന, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
വട്ടാണോ ഇത്രയും ദൂരം കാറോടിച്ച് ജിമ്മിൽ പോയി ഈ പെടാപ്പാടൊക്കെപ്പെടാൻ??
ആലപ്പുഴയിലെ വീട്ടിൽ നിന്ന് എറണാകുളത്തെ ജിമ്മിൽ പരിശീലനത്തിനു പോകുന്ന റീനിയോട് പലരും പല തവണ ചോദിച്ച ചോദ്യമാണിത്. ഉത്തരം പറയാനുള്ള സമയം കൂടി റീനി വർക്കൗട്ട് ചെയ്തു. അങ്ങനെയിരിക്കെ 2023ൽ മംഗോളിയയിൽ നടന്ന രാജ്യാന്തര പവർ ലിഫ്റ്റിങ് മത്സരത്തിൽ റീനി നാലു സ്വർണ മെഡലുകൾ സ്വന്തമാക്കി. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയെന്നോണം ആ മെഡലുകൾ ആവേശത്തോടെ തിളങ്ങി.
തലവര മാറ്റിയ തീരുമാനം
“ആദ്യം ജിമ്മിൽ പോകുന്നതു 2013ലാണ്. ശരീരഭാരം കുറയ്ക്കുക, ആരോഗ്യത്തോടെയിരിക്കുക എന്നൊരുദ്ദേശം മാത്രം. മുൻപ് ഒരു ജിമ്മിന്റെ അകം പോലും കണ്ടിട്ടില്ല. സ്കൂൾ തലം തൊട്ടേ കായികരംഗത്തോടു താൽപര്യ മായിരുന്നു. ടെന്നിസ് ഒഴികെ ബാക്കി ഒട്ടുമിക്ക കളികളും കളിച്ചിട്ടുണ്ട്. പലപ്പോഴും ടീം ക്യാപ്റ്റനുമായിരുന്നു. ഒപ്പം പഠിച്ചവർ ഇപ്പോൾ ഉസൈൻ ബോൾട്ടെന്നാണു വിളിക്കുന്നത്. ''റീനിയുടെ കുഞ്ഞുങ്ങളുടേതു പോലുള്ള പൊട്ടിച്ചിരി ജിമ്മിൽ അലയടിക്കുന്നു.
“ഹൈജംപ്, ലോങ്ങ് ജംപ്, ഓട്ടം തുടങ്ങി എല്ലാ വിഭാഗത്തിലും ഞാനുണ്ടായിരുന്നു. അച്ഛൻ അത്ലറ്റായിരുന്നു. പൊതുവേ വീട്ടിൽ എല്ലാവർക്കും കായികരംഗത്തോട് ഇഷ്ടവും. അതുകൊണ്ട് എനിക്ക് നല്ല പ്രോത്സാഹനമുണ്ടായി. പിന്നീട് കുടുംബകാര്യങ്ങൾ നോക്കിയങ്ങനെ പോയി.
ആദ്യം എറണാകുളം വൈറ്റിലയിലെ ഗോൾഡ്സ് ജിമ്മിലായിരുന്നു ചേർന്നത്. പിന്നീട് സ്റ്റാൻഡേർഡ് ജിമ്മിലേക്കു മാറി. അവിടുത്തെ ട്രെയ്നർ ജഗൻ ആണ് എനിക്കിങ്ങനൊരു കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത്. 2019ൽ മത്സരിക്കാനൊരുങ്ങിയപ്പോഴേക്കും കോവിഡും പ്രശ്നങ്ങളുമായി. അതു കഴിഞ്ഞപ്പോഴാണ് ടി.ഐ.എ. (ട്രാൻസിയന്റ്ഇസ്കീമിക് അറ്റാക്) വരുന്നത്. പേടിയൊന്നും തോന്നിയില്ല, അതെന്നെ മാനസികമായി തളർത്തിയുമില്ല. ഒരു മാസത്തോളം വിശ്രമിച്ച ശേഷം പരിശീലനത്തിൽ മുഴുകി.
2023 നവംബർ തൊട്ടാണ് "ഫിറ്റ്നസ് കൊച്ചി' എന്ന ജിമ്മിൽ ചേരുന്നത്. ജിമ്മിൽ വരുന്ന ദിവസം കോച്ച് ബീനയ്ക്കൊപ്പം 45 മിനിറ്റ് നേരം ലിഫ്റ്റിങ് ചെയ്യും. ശേഷം വ്യായാമങ്ങളും.
വീട്ടിലാണെങ്കിൽ ഒരു ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും വർക്കൗട്ട് ചെയ്യും. ആഴ്ചയിൽ ആറു ദിവസം വർക്കൗട്ടും ഒരു ദിവസം വിശ്രമവും എന്നതാണു നിലവിലെ ചിട്ട. കീറ്റോ ഡയറ്റാണ് എന്റെ ശരീരത്തിന് അഭികാമ്യമെന്നറിഞ്ഞ് അതു പിന്തുടരുന്നു.
Dit verhaal komt uit de March 16, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Listen
Translate
Change font size
