Prøve GULL - Gratis
വെറുതേയിരിക്കാൻ ആവില്ലെന്നേ
Vanitha
|March 16, 2024
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ ജീവിതം മനോഹരമായി ആസ്വദിക്കുന്ന, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

വട്ടാണോ ഇത്രയും ദൂരം കാറോടിച്ച് ജിമ്മിൽ പോയി ഈ പെടാപ്പാടൊക്കെപ്പെടാൻ??
ആലപ്പുഴയിലെ വീട്ടിൽ നിന്ന് എറണാകുളത്തെ ജിമ്മിൽ പരിശീലനത്തിനു പോകുന്ന റീനിയോട് പലരും പല തവണ ചോദിച്ച ചോദ്യമാണിത്. ഉത്തരം പറയാനുള്ള സമയം കൂടി റീനി വർക്കൗട്ട് ചെയ്തു. അങ്ങനെയിരിക്കെ 2023ൽ മംഗോളിയയിൽ നടന്ന രാജ്യാന്തര പവർ ലിഫ്റ്റിങ് മത്സരത്തിൽ റീനി നാലു സ്വർണ മെഡലുകൾ സ്വന്തമാക്കി. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയെന്നോണം ആ മെഡലുകൾ ആവേശത്തോടെ തിളങ്ങി.
തലവര മാറ്റിയ തീരുമാനം
“ആദ്യം ജിമ്മിൽ പോകുന്നതു 2013ലാണ്. ശരീരഭാരം കുറയ്ക്കുക, ആരോഗ്യത്തോടെയിരിക്കുക എന്നൊരുദ്ദേശം മാത്രം. മുൻപ് ഒരു ജിമ്മിന്റെ അകം പോലും കണ്ടിട്ടില്ല. സ്കൂൾ തലം തൊട്ടേ കായികരംഗത്തോടു താൽപര്യ മായിരുന്നു. ടെന്നിസ് ഒഴികെ ബാക്കി ഒട്ടുമിക്ക കളികളും കളിച്ചിട്ടുണ്ട്. പലപ്പോഴും ടീം ക്യാപ്റ്റനുമായിരുന്നു. ഒപ്പം പഠിച്ചവർ ഇപ്പോൾ ഉസൈൻ ബോൾട്ടെന്നാണു വിളിക്കുന്നത്. ''റീനിയുടെ കുഞ്ഞുങ്ങളുടേതു പോലുള്ള പൊട്ടിച്ചിരി ജിമ്മിൽ അലയടിക്കുന്നു.
“ഹൈജംപ്, ലോങ്ങ് ജംപ്, ഓട്ടം തുടങ്ങി എല്ലാ വിഭാഗത്തിലും ഞാനുണ്ടായിരുന്നു. അച്ഛൻ അത്ലറ്റായിരുന്നു. പൊതുവേ വീട്ടിൽ എല്ലാവർക്കും കായികരംഗത്തോട് ഇഷ്ടവും. അതുകൊണ്ട് എനിക്ക് നല്ല പ്രോത്സാഹനമുണ്ടായി. പിന്നീട് കുടുംബകാര്യങ്ങൾ നോക്കിയങ്ങനെ പോയി.
ആദ്യം എറണാകുളം വൈറ്റിലയിലെ ഗോൾഡ്സ് ജിമ്മിലായിരുന്നു ചേർന്നത്. പിന്നീട് സ്റ്റാൻഡേർഡ് ജിമ്മിലേക്കു മാറി. അവിടുത്തെ ട്രെയ്നർ ജഗൻ ആണ് എനിക്കിങ്ങനൊരു കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത്. 2019ൽ മത്സരിക്കാനൊരുങ്ങിയപ്പോഴേക്കും കോവിഡും പ്രശ്നങ്ങളുമായി. അതു കഴിഞ്ഞപ്പോഴാണ് ടി.ഐ.എ. (ട്രാൻസിയന്റ്ഇസ്കീമിക് അറ്റാക്) വരുന്നത്. പേടിയൊന്നും തോന്നിയില്ല, അതെന്നെ മാനസികമായി തളർത്തിയുമില്ല. ഒരു മാസത്തോളം വിശ്രമിച്ച ശേഷം പരിശീലനത്തിൽ മുഴുകി.
2023 നവംബർ തൊട്ടാണ് "ഫിറ്റ്നസ് കൊച്ചി' എന്ന ജിമ്മിൽ ചേരുന്നത്. ജിമ്മിൽ വരുന്ന ദിവസം കോച്ച് ബീനയ്ക്കൊപ്പം 45 മിനിറ്റ് നേരം ലിഫ്റ്റിങ് ചെയ്യും. ശേഷം വ്യായാമങ്ങളും.
വീട്ടിലാണെങ്കിൽ ഒരു ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും വർക്കൗട്ട് ചെയ്യും. ആഴ്ചയിൽ ആറു ദിവസം വർക്കൗട്ടും ഒരു ദിവസം വിശ്രമവും എന്നതാണു നിലവിലെ ചിട്ട. കീറ്റോ ഡയറ്റാണ് എന്റെ ശരീരത്തിന് അഭികാമ്യമെന്നറിഞ്ഞ് അതു പിന്തുടരുന്നു.
Denne historien er fra March 16, 2024-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size