Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar
The Perfect Holiday Gift Gift Now

പഠിത്തവീട്

Manorama Weekly

|

May 24, 2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

പഠിത്തവീട്

ഇന്ത്യയുടെ ആദ്യ പാർലമെന്റിലേക്കു നാല് അംഗങ്ങളെ സംഭാവന ചെയ്ത ഒരു സ്കൂൾ കേരളത്തിലുണ്ടെന്നു പറഞ്ഞാൽ എത്രപേർ വിശ്വസിക്കുമെന്നറിയില്ല. തലശ്ശേരി മിഷൻ സ്കൂളാണ്.

അവിടെനിന്നു പഠിച്ചിറങ്ങിയ എ.കെ. ഗോപാലൻ (കണ്ണൂർ), നെട്ടൂർ പി.ദാമോദരൻ (തലശ്ശേരി), കെ.കേളപ്പൻ (പൊന്നാനി), കെ.അനന്തൻ നമ്പ്യാർ സാപ്പള്ളി എന്നിവർ ആ ലോകസഭയിൽ അംഗങ്ങളായിരുന്നു.

കുമരനെല്ലൂരിലെ സ്കൂളിൽ നിന്ന് രണ്ടു ജ്ഞാനപീഠ ജേതാക്കൾ (എം.ടി. വാസുദേവൻ നായർ, അക്കിത്തം) ഉണ്ടായി.

ഇതുപോലെയുള്ള അഭിമാന നുറുങ്ങുകൾ വിദ്യാലയത്തെപ്പറ്റി പറഞ്ഞിട്ടുള്ള ഒരാളെ ഓർവരുന്നു. സ്കൂൾ ലൈബ്രറിയിൽ അറ്റ്ലാന്റിക് മാസിക വരുത്തിയിരുന്ന കോഴിക്കോട്ടെ സെന്റ് ജോസഫ്സി സ്കൂളിനെപ്പറ്റി എഴുതിയത് കെ. ചന്ദ്രമോഹനാണ്. അതു കാരണം സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ ബിൽ ഗാർഷ്യ മാർകേസിനെ തനിക്കു വായിക്കാൻ കഴിഞ്ഞു എന്ന് അദ്ദേഹം അഭിമാനിക്കുന്നു. നമുക്കു പിന്നീട് മാർകേസിന്റെ വിവർത്തകനായി ചന്ദ്രമോഹനെ ലഭിച്ചു.

ഒരുകാലത്ത് കേരളത്തിൽ ഇത്രയും വിദ്യാലയങ്ങളോ ഉപരിപഠന സൗകര്യങ്ങളോ ഇല്ലായിരുന്നു. ദേവാലയങ്ങൾ ആവശ്യത്തിണ്ടെന്നും ഇനി വിദ്യാലയങ്ങളാണു വേണ്ടതെന്നും ശ്രീനാരായണഗുരു പറഞ്ഞത് അതു കൊണ്ടാണ്. പള്ളിക്കൂടങ്ങൾ ആരംഭിക്കാത്ത പള്ളികൾക്ക് തിരുക്കർമങ്ങൾ നടത്താനുള്ള അവകാശം നിഷേധിക്കും എന്ന് (അംശമുടക്ക്) ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻ 1865ൽ എല്ലാ പള്ളികൾക്കും കൽപന അയച്ചതും അതുകൊണ്ടുതന്നെ.

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back