Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar
The Perfect Holiday Gift Gift Now

വിളിപ്പേരുകൾ

Manorama Weekly

|

August 31,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

വിളിപ്പേരുകൾ

പേരില്ലാത്തവന്റെ കാര്യം പോക്കാണെന്നേ എല്ലാവരും പറയൂ. എന്നാൽ പേരില്ലാതെ രക്ഷപ്പെട്ടവരുമു ണ്ട്. കഥാപാത്രങ്ങൾക്കു പേരു നൽകാതെ ആനന്ദ് ഒരു നോവലെഴുതിയിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റ്.

ദേശാഭിമാനി വാരികയിൽ തുടരനായി പ്രസിദ്ധീകരിച്ചശേഷം ശിവരാമൻ ചെറിയ നാട് പുസ്തകമാക്കിയ നോവലിന്റെ പേര്: അദ്ദേഹം. അതിലെ ഒരു കഥാപാത്രമായ "അദ്ദേഹത്തിനു പേരില്ല.

വിളിപ്പേരുകൾ രണ്ടു തരമുണ്ട്. വീട്ടുകാർ ഇടുന്നതും കൂട്ടുകാർ ഇടുന്നതും. വീ ട്ടുകാർ ഇടുന്ന വിളിപ്പേര് എവിടെവച്ചും വിളിക്കാം. ചങ്ങാതികളിടുന്ന പേര് പരിസരമൊക്കെ ക്ലിയർ ആണെങ്കിലേ എടുത്തു പെരുമാറാൻ കഴിയൂ.

ഒരാളുടെ ശരിയായ പേരു മറന്നുപോയാലും വിളിപ്പേരു മറക്കില്ലെന്നതാണ് അവന്റെ ഒരു ഗുണം. കോട്ടയം സിഎംഎസ്കോളജിൽ തന്നെ ചരിത്രം പഠിപ്പിച്ചവരുടെയെല്ലാം പേരുകൾ ഓംചേരി എൻ.എൻ.പിള്ള മറന്നു പോയിരുന്നു. പക്ഷേ, അവരുടെ വിളിപ്പേരുകൾ ഓർമയുണ്ടായിരുന്നു. പരേതൻ സാറ്, ഇട്ടോ സാർ.

വൈക്കം ചന്ദ്രശേഖരൻ നായരെ ഒരു കാലത്ത് വൈക്കം മുഹമ്മദ് ബഷീർ വിളിച്ചിരുന്നത്. വ.ചൊ.ച.നായർ എന്നാണ് വരട്ടു ചൊറി ചന്ദ്രശേഖരൻ നായർ. സംഗതി സത്യമായിരുന്നു. ഒടുവിൽ, പ്രസിദ്ധ ആയുർവേദ വൈദ്യൻ തേവാടിയാണ് ചികിത്സിച്ചു ഭേദമാക്കിയത്.

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back