Prøve GULL - Gratis

പ്രിയാമണി ON DUTY

Vanitha

|

February 01, 2025

ഇരുത്തം വന്ന വാക്കുകളിൽ പ്രിയാമണിയുടെ തിരിച്ചറിവുകൾ

- ബൈജു ഗോവിന്ദ്

പ്രിയാമണി ON DUTY

എരിവേനലിൽ മാനത്തു വിടരുന്ന മഴവില്ലു പോലെയാണു പ്രിയാമണി. പൊടുന്നനെ പ്രത്യക്ഷപ്പെട്ട് ആകാശത്തോളം ഉയർന്നു താരാപഥത്തിലങ്ങനെ തിളങ്ങി നിൽക്കും. മുംബൈയിൽ വെസ്റ്റ് അന്ധേരിയിലെ വീട്ടിലിരുന്നു പുത്തൻ വിശേഷങ്ങൾ പറയുന്ന സമയത്തും ഓർമകൾ ഏഴഴകിൽ പീലി വിടർത്തി.

“ഭാരതിരാജ, മണിരത്നം, ബാലു മഹേന്ദ്ര, രാംഗോപാൽ വർമ, രജിത് തുടങ്ങിയവരുടെ സിനിമകളിലൂടെ കടന്നുവരാൻ സാധിച്ചതു കൊണ്ടാണു നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള പക്വത എനിക്കു കിട്ടിയത്. ഒരു പ്രൊജക്ട് വരുമ്പോൾ അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ആലോചിക്കും. സംവിധാനം, നിർമാണം, തിരക്കഥ, ക്യാമറ, നായകൻ എന്നിവയെല്ലാം എ പ്ലസ് ആകുമ്പോൾ പ്രേക്ഷകർക്കു പ്രതീക്ഷ ഉയരും. അതിനൊപ്പം കഥാപാത്രങ്ങൾ കോംപീറ്റ് ചെയ്തു നിൽക്കണം.

ഞാൻ അഭിനിയിച്ചിട്ടുള്ള ഒട്ടുമിക്ക സിനിമകളിലും ഈ വെല്ലുവിളി നേരിട്ടിട്ടുണ്ട്. പ്രശസ്ത സംവിധായകരുടെ സിനിമയിൽ അഭിനയിച്ചുവെന്നു മേനി പറയുകയല്ല. പുതിയ സംവിധായകരോടൊപ്പം വർക്ക് ചെയ്യുമ്പോൾ അവരുടെ മനസ്സിലെ കഥാപാത്രങ്ങളെ പൂർണതയിലെത്തിക്കാൻ മുൻപരിചയം സഹായമാകുമെന്ന തിരിച്ചറിവാണത്.'' ഇരുത്തം വന്ന വാക്കുകളിൽ പ്രിയാമണി പറയുന്നു.

വിവിധ ഭാഷകളിൽ വിവിധ നായകർ. ആരാണ് ഏറ്റവും പ്രിയപ്പെട്ട നായകൻ?

ഒറ്റ മറുപടിയേയുള്ളൂ, ഷാറുഖ് ഖാൻ. നടൻ മാത്രമല്ല, നന്മയുള്ള വ്യക്തിയുമാണ് അദ്ദേഹം. ജവാൻ എന്ന സിനിമയിൽ ഷാറുഖിന്റെ ഒപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണു പറയുന്നത്. സംവിധായകൻ ആറ്റ്ലിയാണ് എന്നെ വിളിച്ചത്. അതിനു മുൻപ് ഷാറുഖിന്റെ "ചെന്നൈ എക്സ്പ്രസ്' എന്ന സിനിമയ്ക്കു വേണ്ടി ഒരു ഗാനരംഗത്തിൽ ഡാൻസ് ചെയ്തിരുന്നു. ഷാറുഖിനൊപ്പം അഭിനയിക്കാനുള്ള അവസരവുമായി മറ്റൊരു വിളി വരുമ്പോഴുണ്ടായ സന്തോഷം പറയാനുണ്ടോ, അത്രമാത്രം എക്സൈസറ്റഡ് ആയിരുന്നു.

ഷാറുഖ് ഖാൻ ലൊക്കേഷനിൽ എത്തിയെന്നറിഞ്ഞയുടനെ ഞങ്ങൾ കാണാൻ ചെന്നു. അദ്ദേഹം എന്നെ പേരു വിളിച്ച് ഹഗ് ചെയ്തു. നെറ്റിയിൽ ചുംബിച്ചു സ്നേഹത്തോടെ പറഞ്ഞു, “താങ്ക് യു ഫോർ ഡൂയിങ് ദിസ് ഫിലിം നയൻതാര, ദീപിക പദുകോൺ, സന്യ മൽഹോത്ര എന്നിവരൊക്കെ ജവാനിലുണ്ട്. ഓരോരുത്തരേയും ചേർത്തു നിർത്തി നിങ്ങളെല്ലാം ആസാദിന്റെ ഗേൾസാണെന്ന് അദ്ദേഹം ഓർമിപ്പിക്കുമായിരുന്നു. ജവാനിൽ ഷാറുഖ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ആസാദ്.

FLERE HISTORIER FRA Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size