Prøve GULL - Gratis
ജർമനിയിൽ വരൂ ഫിസില്ലാതെ പഠിക്കാം
Vanitha
|June 10, 2023
വിദേശവിദ്യാഭ്യാസത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഇന്നു ചുരുക്കമാകും. അവർക്കു ശരിയായ മാർഗനിർദേശങ്ങൾ, ശരിയായ സമയത്തു നൽകുകയാണ് ഈ പരമ്പരയിലൂടെ ഡോ. മുരളി തുമ്മാരുകുടിയും നീരജ ജാനകിയും
ജർമനിയിൽ പഠിക്കാൻ ഒരുങ്ങുന്നവരെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത് അവിടെ അനുഭവപ്പെട്ടു തുടങ്ങിയ സാമ്പത്തികമാന്ദ്യമാണ്. ഇന്ത്യൻ മാധ്യമങ്ങളിൽ വരെ ചർച്ചകൾ നടക്കുന്നു. കയ്യിൽ പണമില്ലാതാകുന്നു, ജർമനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് "യൂറോപ്പിലെ ഏറ്റവും വലിയ ഇക്കോണമി തകരുന്നു' എന്നൊക്കെയുള്ള തലക്കെട്ടുകൾ കണ്ട് ഇനിമുതൽ ആ രാജ്യത്തേക്കു പോകുന്നതു തങ്ങളെ പ്രശ്നത്തിലാക്കിയേക്കും എന്നൊരു ചിന്ത പലർക്കുമുണ്ട്.
തീർച്ചയായും നമ്മൾ പോകാനുദ്ദേശിക്കുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ സ്ഥിതിഗതികൾ കണക്കിലെടുക്കേണ്ടതു തന്നെയാണ്. എന്നാൽ ഏതൊരു സമ്പദ് വ്യവസ്ഥയിലും ഉയർച്ച താഴ്ചകൾ ഉണ്ടാകാം എന്നും അറിഞ്ഞിരിക്കണം. അതിന്റെ കാരണങ്ങൾ പലതുമാകാം. പൊതുവെ ചെറിയ രീതിയിലുള്ള മാന്ദ്യം വിദ്യാർഥികളെ അത് ബാധിക്കാറില്ല. മാത്രമല്ല, ചിലപ്പോഴെങ്കിലും ഇത്തരം അവസ്ഥ താൽകാലികമായി കുടിയേറ്റക്കാർ ക്കു ഗുണമാകാറുമുണ്ട്. വലിയ ചെ ലവിൽ തദ്ദേശീയരായ ജോലിക്കാരെ വയ്ക്കുന്നതിലും കുറഞ്ഞ ചെലവിൽ പല ജോലികൾക്കും കുടിയേറ്റ ക്കാരായ ആളുകളെ പരിഗണിക്കാറുണ്ട്. എന്നാൽ സാമ്പത്തിക സ്തംഭനാവസ്ഥ (Depression) പോലെ വളരെ ഗൗരവമായ സാഹചര്യങ്ങളുണ്ടങ്കിൽ ആ രാജ്യത്തേക്കു പോകുന്നതു പ്രശ്നമാകും. നിലവിൽ ജർമനിയിൽ അനുഭവപ്പെടുന്ന സാഹചര്യവും പ്രശ്നങ്ങളും അങ്ങനെയല്ല എന്നാണു മനസ്സിലാകുന്നത്.
കേരളത്തിൽ നിന്നു വിദേശത്തേക്ക് ഉപരിപഠനത്തിനായി പോയിരുന്ന വിദ്യാർഥികൾ പൊതുവെ തിരഞ്ഞെടുത്തിരുന്നത് ഇംഗ്ലീഷ് സംസാര ഭാഷയായുള്ള രാജ്യങ്ങളായിരുന്നു. ഇന്ത്യൻ വിദ്യാഭ്യാസ രീതികൾ പിന്തുടരുന്നതിനാൽ അത്തരം രാജ്യങ്ങളിൽ ജീവിക്കാനും ആളുകളുമായി സംവദിക്കാനും ഇതു കൂടുതൽ സഹായിക്കും എന്നതായിരുന്നു ഏറ്റവും വലിയ മെച്ചം. ഇപ്പോഴുള്ള പ്രവണതകൾ കാണിക്കുന്നത് ഇതിലൊരു മാറ്റമുണ്ടന്നാണ്. മെച്ചപ്പെട്ട അവസരങ്ങളുണ്ടെങ്കിൽ പുതിയ ഭാഷകൾ പഠിക്കുന്നതിനും പുതിയ സമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും ഭാഗമാകാനും നമ്മുടെ വിദ്യാർഥികൾ യാതൊരു മടിയുമില്ലാതെ തയാറാകുന്നു. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണു മലയാളി വിദ്യാർഥികളുടെ ജർമനിയിലേക്കുള്ള ഒഴുക്ക്. ഇപ്പോൾ ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനും തൊഴിലിനുമായി ഏറ്റവും കൂടുതൽ പോകാനാഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാണു ജർമനി.
അടിസ്ഥാന വിവരങ്ങൾ
Denne historien er fra June 10, 2023-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Vanitha
സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?
നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...
3 mins
January 17, 2026
Vanitha
കിനാ കാണും സ്വരങ്ങൾ
കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ
1 min
January 17, 2026
Vanitha
ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ
മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി
1 mins
January 17, 2026
Vanitha
സ്വർഗത്തിലെ തപാലാപ്പീസ്
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Translate
Change font size

