Prøve GULL - Gratis
സ്വർഗത്തിലെ തപാലാപ്പീസ്
Vanitha
|January 17, 2026
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
ആരെയോ കാത്തുനിന്നു മുഷിഞ്ഞ ഒരാളെപ്പോലെ ഒരു തപാലാപ്പീസ് ഉച്ചനിഴലുകൾ പടം വരയ്ക്കുന്ന കാട്ടുവഴി കടന്നാണ് അവിടെയെത്തിയത്. കാടിനു നടുവിൽ ജനങ്ങളുടെ ആശ്രയമായി ഒരിടം. കാസർകോട് ജില്ലയിലെ പദ്രെ പോസ്റ്റ് ഓഫിസിനെക്കുറിച്ചാണു പറയുന്നത്. സ്വർഗ എന്ന സ്ഥലത്താണിത്. ഇവിടെ നിന്ന് കർണാടകയിലേക്കുള്ള ദൂരം ഏകദേശം 10 കിലോമീറ്റർ മാത്രം.
കാസർകോട് ടൗണിൽ നിന്ന് സീതാംകുഴി പെരള വഴിയാണു സ്വർഗയിലേക്കു വരുന്നത്. സീതാംകുഴിയും പെരളയുമാണ് സ്വർഗയ്ക്കു തൊട്ടടുത്ത ടൗണുകൾ.
ദുരിതം പെയ്തിറങ്ങിയ ഗ്രാമം.
എൻഡോസൾഫാൻ എന്ന മാരകവിഷം പെയ്തിറങ്ങിയ നാടാണ് കാസർകോട് ജില്ലയിലെ എൻമകജെ. മനുഷ്യൻ നരകമാക്കി മാറ്റിയ സ്വർഗം. തലമുറകളായി ഈ കൊടുംവിഷത്തിന്റെ ദുരിതങ്ങൾ പേറിയിരുന്ന ഇപ്പോഴും ദുരിതങ്ങൾ ഒഴിഞ്ഞുപോകാത്ത ഇടമാണിത്. എൻമകജെ പഞ്ചായത്തിലാണ് പദ്രേ പോസ്റ്റ് ഓഫിസും.
സ്വർഗയിലെ ഏകാന്തമായ ആ തപാലാപ്പീസിൽ പോസ്റ്റ് മാസ്റ്റർ ജഗദീഷ് വളരെ നേരത്തെ എത്തി. പിന്നാലെ നെയ്യാറ്റിൻകര സ്വദേശിയായ പോസ്റ്റ്മാൻ ശ്രീശിവറാമും. വെയിൽ ചായും മുൻപ് ജോലികൾ തീർക്കണം. കത്തുകൾ വീടുകളിൽ എത്തിക്കണം. വൈകുന്നേരം ഹെഡ് ഓഫിസിൽ എത്തി കാര്യങ്ങൾ ബോധിപ്പിക്കണം.
“എന്റെ കുട്ടിക്കാലം മുതൽ ഞാൻ ഇവിടെയുണ്ട്. കത്തുകൾ, ടെലഗ്രാമുകൾ, പാഴ്സലുകൾ എന്നിവ അയയ്ക്കാൻ നിരവധി ആളുകൾ വരുന്നതു കാണുന്നു. പെൻഷൻ വാ ങ്ങാൻ പതിവായി ആൾക്കാർ വരുന്നു. ''മണിയോർഡർ അയക്കാൻ വന്ന രത്നമ്മയുടെ വാക്കുകൾ.
“തപാൽ വകുപ്പിൽ നിലവിലുള്ള മിക്ക പോസ്റ്റൽ സേവനങ്ങളും ഈ പോസ്റ്റ് ഓഫിസിൽ ലഭ്യമാണ്. ഇപ്പോഴും ഇൻലൻഡിൽ കത്തുകൾ ഏറ്റവും കൂടുതൽ വരുകയും പോവുകയും ചെയ്യുന്ന പോസ്റ്റ് ഓഫിസും ഒരുപക്ഷേ, ഇതാകും. വിവാഹവും മരണാനന്തരചടങ്ങുകളുമൊക്കെയാണ് ഇൻലൻഡ് കത്തായി കൂടുതലും വരുന്നത്. കഴിഞ്ഞ 24 വർഷമായി ഇവിടെയാണ്. ആദ്യം പോസ്റ്റ്മാനായി. ഇപ്പോൾ പോസ്റ്റ്മാസ്റ്ററാണ്. ''കത്തുകളിൽ തപാൽ മുദ്ര പതിപ്പിക്കുന്നതിനിടയിൽ ജഗദീഷ് പറയുന്നു.
കേരള കർണാടക അതിർത്തിയിൽ കജംപാടിയിലാണു പോസ്റ്റ് മാസ്റ്റർ ജഗദീഷിന്റെ വീട്. ഒരർഥത്തിൽ എൻഡോസൾഫാന്റെ ഇരയാണു ജഗദീഷിന്റെ കുടുംബവും. അച്ഛനും ചേട്ടനും ചെറിയച്ഛനും ഒരു വർഷത്തെ ഇടവേളകളിലാണു മരിച്ചത്. കാൻസറായിരുന്നു മൂന്നുപേർക്കും.
Denne historien er fra January 17, 2026-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Vanitha
സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?
നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...
3 mins
January 17, 2026
Vanitha
കിനാ കാണും സ്വരങ്ങൾ
കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ
1 min
January 17, 2026
Vanitha
ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ
മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി
1 mins
January 17, 2026
Vanitha
സ്വർഗത്തിലെ തപാലാപ്പീസ്
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Listen
Translate
Change font size

