कोशिश गोल्ड - मुक्त
ജർമനിയിൽ വരൂ ഫിസില്ലാതെ പഠിക്കാം
Vanitha
|June 10, 2023
വിദേശവിദ്യാഭ്യാസത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഇന്നു ചുരുക്കമാകും. അവർക്കു ശരിയായ മാർഗനിർദേശങ്ങൾ, ശരിയായ സമയത്തു നൽകുകയാണ് ഈ പരമ്പരയിലൂടെ ഡോ. മുരളി തുമ്മാരുകുടിയും നീരജ ജാനകിയും
ജർമനിയിൽ പഠിക്കാൻ ഒരുങ്ങുന്നവരെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത് അവിടെ അനുഭവപ്പെട്ടു തുടങ്ങിയ സാമ്പത്തികമാന്ദ്യമാണ്. ഇന്ത്യൻ മാധ്യമങ്ങളിൽ വരെ ചർച്ചകൾ നടക്കുന്നു. കയ്യിൽ പണമില്ലാതാകുന്നു, ജർമനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് "യൂറോപ്പിലെ ഏറ്റവും വലിയ ഇക്കോണമി തകരുന്നു' എന്നൊക്കെയുള്ള തലക്കെട്ടുകൾ കണ്ട് ഇനിമുതൽ ആ രാജ്യത്തേക്കു പോകുന്നതു തങ്ങളെ പ്രശ്നത്തിലാക്കിയേക്കും എന്നൊരു ചിന്ത പലർക്കുമുണ്ട്.
തീർച്ചയായും നമ്മൾ പോകാനുദ്ദേശിക്കുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ സ്ഥിതിഗതികൾ കണക്കിലെടുക്കേണ്ടതു തന്നെയാണ്. എന്നാൽ ഏതൊരു സമ്പദ് വ്യവസ്ഥയിലും ഉയർച്ച താഴ്ചകൾ ഉണ്ടാകാം എന്നും അറിഞ്ഞിരിക്കണം. അതിന്റെ കാരണങ്ങൾ പലതുമാകാം. പൊതുവെ ചെറിയ രീതിയിലുള്ള മാന്ദ്യം വിദ്യാർഥികളെ അത് ബാധിക്കാറില്ല. മാത്രമല്ല, ചിലപ്പോഴെങ്കിലും ഇത്തരം അവസ്ഥ താൽകാലികമായി കുടിയേറ്റക്കാർ ക്കു ഗുണമാകാറുമുണ്ട്. വലിയ ചെ ലവിൽ തദ്ദേശീയരായ ജോലിക്കാരെ വയ്ക്കുന്നതിലും കുറഞ്ഞ ചെലവിൽ പല ജോലികൾക്കും കുടിയേറ്റ ക്കാരായ ആളുകളെ പരിഗണിക്കാറുണ്ട്. എന്നാൽ സാമ്പത്തിക സ്തംഭനാവസ്ഥ (Depression) പോലെ വളരെ ഗൗരവമായ സാഹചര്യങ്ങളുണ്ടങ്കിൽ ആ രാജ്യത്തേക്കു പോകുന്നതു പ്രശ്നമാകും. നിലവിൽ ജർമനിയിൽ അനുഭവപ്പെടുന്ന സാഹചര്യവും പ്രശ്നങ്ങളും അങ്ങനെയല്ല എന്നാണു മനസ്സിലാകുന്നത്.
കേരളത്തിൽ നിന്നു വിദേശത്തേക്ക് ഉപരിപഠനത്തിനായി പോയിരുന്ന വിദ്യാർഥികൾ പൊതുവെ തിരഞ്ഞെടുത്തിരുന്നത് ഇംഗ്ലീഷ് സംസാര ഭാഷയായുള്ള രാജ്യങ്ങളായിരുന്നു. ഇന്ത്യൻ വിദ്യാഭ്യാസ രീതികൾ പിന്തുടരുന്നതിനാൽ അത്തരം രാജ്യങ്ങളിൽ ജീവിക്കാനും ആളുകളുമായി സംവദിക്കാനും ഇതു കൂടുതൽ സഹായിക്കും എന്നതായിരുന്നു ഏറ്റവും വലിയ മെച്ചം. ഇപ്പോഴുള്ള പ്രവണതകൾ കാണിക്കുന്നത് ഇതിലൊരു മാറ്റമുണ്ടന്നാണ്. മെച്ചപ്പെട്ട അവസരങ്ങളുണ്ടെങ്കിൽ പുതിയ ഭാഷകൾ പഠിക്കുന്നതിനും പുതിയ സമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും ഭാഗമാകാനും നമ്മുടെ വിദ്യാർഥികൾ യാതൊരു മടിയുമില്ലാതെ തയാറാകുന്നു. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണു മലയാളി വിദ്യാർഥികളുടെ ജർമനിയിലേക്കുള്ള ഒഴുക്ക്. ഇപ്പോൾ ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനും തൊഴിലിനുമായി ഏറ്റവും കൂടുതൽ പോകാനാഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാണു ജർമനി.
അടിസ്ഥാന വിവരങ്ങൾ
यह कहानी Vanitha के June 10, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Translate
Change font size
