Prøve GULL - Gratis
DREAMS, CAMERA, ACTION
Vanitha
|April 29, 2023
രണ്ടു വനിത സംവിധായകർ കൂടി മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക്
വയനാട്ടിലെ മാനന്തവാടിയിൽ നിന്നാണു സിനിമയെന്ന സ്വപ്ന ലോകത്തേക്കു സ്റ്റെഫി സേവ്യർ എത്തിയത്. എട്ടു വർഷത്തിനിടെ 90 സിനിമകളുടെ വസ്ത്രാലങ്കാരകയായി. 'ഗപ്പി'യിലൂടെ മികച്ച ഡിസൈനർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തേടിയെത്തി. ഇപ്പോഴിതാ, സിനിമയിൽ മറ്റൊരു പടവു കൂടി സ്റ്റെഫി പിന്നിട്ടിരിക്കുന്നു. സംവിധാനം ചെയ്ത ആദ്യചിത്രം മധുര മനോഹര മോഹം ഉടൻ തിയറ്ററുകളിലെത്തും.
“സംവിധാനം പെട്ടെന്നു തീരുമാനിച്ചതല്ല. എനിക്കു കഥ പറയാൻ വലിയ ഇഷ്ടമാണ്. ഭാവങ്ങൾ അഭിനയിച്ചാണു കഥ പറയുന്നത്. അതു പതിയെ സിനിമാസംവിധാനം എന്ന മോഹത്തിലേക്കു വളർന്നു. കോളജ് പഠനം കഴിഞ്ഞ് 2015 ൽ നേരെ സിനിമയിലെത്തി. വസ്ത്രാലങ്കാരകയായി പിറ്റേവർഷം മുതൽ സംവിധാനമോഹം മനസ്സിൽ കയറിയതാണ്. രണ്ടു വർഷത്തിനു ശേഷമാണ് അതു പുറത്തു പറയാനുള്ള ധൈര്യം വന്നത്. പിന്നെയും ഒരു വർഷം കൂടിയെടുത്തു അതിനുള്ള ശ്രമങ്ങൾ തുടങ്ങാൻ. അതാണ് ഇപ്പോൾ “മധുര മനോഹര മോഹം' എന്ന സിനിമയായി മാറിയത്. വസ്ത്രാലങ്കാരത്തിൽ നിന്നു ബ്രേക്ക്എടുത്തിട്ടൊന്നുമില്ല. സംവിധാനം അതിനൊപ്പം കൊണ്ടുപോകുകയാണ്. ആടുജീവിതം' ആണ് ഇനി എന്റെ കോസ്റ്റും ഡിസൈനിൽ വരാനുള്ള വലിയ സിനിമ.'' സ്റ്റെഫി പറയുന്നു.
എല്ലാം ടീം വർക്
“സംവിധാനം ആയാലും കോസ്റ്റം ഡിസൈനികായാലും ടീം വർക് ആണ്. കരിയറിന്റെ തുടക്കം മുതൽ ഒരേ സമയം മൂന്നു സിനിമകൾക്കൊക്കെ കോസ്റ്റം ചെയ്തിരുന്നു. മൾട്ടിടാസ്കിങ് കഴിവ് ഉണ്ടെന്ന ആത്മവിശ്വാസമുണ്ട്. വ്യക്തിപരമായ എന്തും മാറ്റിവച്ചാലും പ്രഫഷനൽ കാര്യങ്ങൾ കൃത്യമായി ചെയ്യും. സംവിധാനത്തിലേക്കു കടക്കുന്നതിനു രണ്ടു മാസം മുൻപു വരെ വസ്ത്രലങ്കാരകയായി ജോലി ചെയ്തിരുന്നു. രണ്ടിലും എനിക്കു തുണയായതു ടീമിന്റെ പിന്തുണയാണ്. ടെൻഷൻ ഇല്ലെന്നല്ല, അതൊക്കെ മാനേജ് ചെയ്തു പോകും.
എന്റെ തന്നെ ഒരു കഥ സിനിമയാക്കണം എന്ന ആഗ്രഹത്തിൽ നിൽക്കുമ്പോഴാണു സുഹൃത്തുക്കളായ മഹേഷ് ഗോപാലും ജയ് വിഷ്ണുവും ഒരു തിരക്കഥ വായിക്കാൻ തന്നത്. എനിക്കതു വലിയ ഇഷ്ടമായി. അങ്ങനെയാണ് മധുര മനോഹര മോഹത്തിന്റെ തുടക്കം.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഫാമിലി എന്റർടെയ്ന റാണു "മധുര മനോഹര മോഹം'. എന്നാൽ, എല്ലാവർക്കും പരിചയമുള്ള ഒരു കഥയല്ല ഈ സിനിമയിലുള്ളത്. ചില പ്പോൾ നിങ്ങൾക്കിതു പരിചയമുണ്ടാകും എന്നേ പറയാനാകൂ. അതാണ് എന്നെ ആകർഷിച്ചതും.
90 സിനിമകളിൽ നിന്ന്
Denne historien er fra April 29, 2023-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Translate
Change font size
