Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År
The Perfect Holiday Gift Gift Now

പിന്നെ എന്തുണ്ടായി?

Manorama Weekly

|

November 22, 2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

പിന്നെ എന്തുണ്ടായി?

കൊല്ലത്തിൽ ഒരു പത്തിരുപത് ആദരങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നവരുടെ എറ്റവും വലിയ പ്രശ്നം ആദരത്തോടൊപ്പം കിട്ടിയ ഫലകങ്ങളും പൊന്നാടകളും എന്തുചെയ്യുമെന്നതാണ്. ഫലകത്തിൽ പടവും പേരും വിലാസവുമൊക്കെ ഉള്ളതുകൊണ്ട് മടക്കവഴിയിൽ ഉപേക്ഷിച്ചിട്ടു പോകാനും വയ്യ.

ഫലകം ഒഴിവാക്കാനുള്ള മാർഗം പറഞ്ഞു തന്നിട്ടുള്ളവൈക്കം മുഹമ്മദ് ബഷീർമാത്രമാണ്. വളരെ താമസിച്ച്, 1972 ൽ മാത്രമാണ് സ്വാതന്ത്ര്യസമരസേനാനികൾക്കുള്ള താമ്ര പത്രം ബഷീറിനു കിട്ടിയത്. കുറുക്കനെ എറിയാൻ കൊള്ളാവുന്ന ഒരു സാധനമാണിതെന്നു താൻ കണ്ടുപിടിച്ചതായി ബഷീർ പത്രക്കാരോടു പറഞ്ഞു. "ഗും എന്ന ശബ്ദത്തോടെയുള്ള ഏറു കിട്ടിയ കുറുക്കൻ ഇപ്പോൾ താമ്രപത്രം കൊണ്ട് ഏറു കിട്ടിയ കുറുക്കൻ എന്ന ഗമയിൽ ഒളിഞ്ഞു നടക്കുകയാണ് എന്നാണ് ബഷീർഭാഷ്യം.

എണ്ണമറ്റ സ്വീകരണങ്ങളിൽ ലഭിക്കുന്ന പൊന്നാടകൾക്ക് ഒരു ഉപയോഗം. അനുഗൃഹീത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം കണ്ടുപിടിച്ചിട്ടുണ്ട്. യാത്ര പോകുമ്പോൾ വാഹനത്തിൽ കുറെയെണ്ണം എടുത്തു വയ്ക്കും. തെരുവിൽ ഉറങ്ങുന്നവരെ കാണുമ്പോൾ വാഹനം നിർത്തി നിറഞ്ഞ മനസ്സാടെ പുതപ്പിക്കും.

അവാർഡുകൾക്കൊപ്പം ലഭിക്കുന്ന തുക സ്വന്തം ആവശ്യത്തിനെടുക്കാതെ പൊതു ആവശ്യങ്ങൾക്കു പതിവായി നൽകുന്ന മൂന്നുപേരെ എനിക്കതിയാം സി. രാധാകൃഷ്ണനും എം.വി.ദേവനും പി.എം.ലീലാവതിയും.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back