Prøve GULL - Gratis

മരണപ്പതിപ്പ്

Manorama Weekly

|

June 14, 2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

മരണപ്പതിപ്പ്

ഈയാഴ്ചത്തെ കുറിപ്പുകൾ ഒടുക്കങ്ങളെപ്പറ്റിയാവട്ടെ.

ഒരു വർഷത്തേക്കും രണ്ടു വർഷത്തേക്കും മറ്റുമുള്ള വരിസംഖ്യ മുൻകൂർ വസൂലാക്കിയിട്ടുള്ള ചില മാസികകൾ പൊടുന്നനവെ പ്രസിദ്ധീകരണം നിർത്തി മറയുമ്പോൾ ബാക്കിയുള്ള വരിസംഖ്യ തിരിച്ചു കൊടുത്തവരെപ്പറ്റി കേട്ടിട്ടുണ്ടോ? ഒരു പഞ്ചായത്തു പ്രസിഡന്റ് പോലും ആകാതെ ഇ.കെ. നായനാർ മുഖ്യമന്ത്രിയും വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷനേതാവുമായപ്പോൾ "സർവാധികാരിയായ പ്രവറ്റ് സെക്രട്ടറിയായി തിളങ്ങിയ ഇ.എൻ. മുരളീധരൻ നായരെ സാംസ്കാരിക രംഗത്തുള്ളവർ ബഹുമാനിക്കുന്നത് ഒരു പത്രാധിപരെന്ന നിലയ്ക്കാണ്. അദ്ദേഹം പ്രസിദ്ധീകരിച്ചുവന്ന "യുഗരശ്മി' ഒട്ടേറെ ആരാധകരുള്ള മാസികയായിരുന്നു.

രണ്ടു വർഷം കഴിഞ്ഞ് 1971 ഫെബ്രുവരിയിൽ ആ മാസിക നിർത്തുന്നതിനുള്ള കാരണങ്ങളിലൊന്നായി അവസാന ലക്കത്തിലെ "മരണക്കുറിപ്പുകൾ' എന്ന മുഖപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് നല്ല രചനകൾ കിട്ടുന്നതിനുള്ള പ്രയാസമാണ്.

അവസാന ലക്കം വായനക്കാർക്കെല്ലാം സൗജന്യമായി നൽകിയ മുരളീധരൻ നായർ മുൻകൂർ തുക അടച്ചിട്ടുള്ളവർക്കെല്ലാം ബാക്കി തുക തിരിച്ചയച്ചു കൊടുത്തു.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size