Prøve GULL - Gratis

തിരസ്കാരങ്ങൾ

Manorama Weekly

|

March 30, 2024

കഥക്കൂട്ട് 

- തോമസ് ജേക്കബ്

തിരസ്കാരങ്ങൾ

അവാർഡുകളും അംഗീകാരങ്ങളും എങ്ങനെയും കീശയിലാക്കാൻ വേണ്ടി പരക്കം പായുന്നവരുടെ ഒരു തലമുറയിലാണു നാം ജീവിക്കുന്നത്. പക്ഷേ, അങ്ങനെയല്ലാത്ത ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു.

പത്മഭൂഷൺ പുരസ്കാരം നൽകാൻ സമ്മതം ചോദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി എസ്. ബി.ചവാൻ ഫോൺ ചെയ്തപ്പോൾ തിരസ്കരിക്കാൻ ഇ.എം.എസ്.നമ്പൂതിരിപ്പാടിന് ഒരു നിമിഷംപോലും വേണ്ടി വന്നില്ല.

മൂന്നു പ്രമുഖ പത്രപ്രവർത്തകർക്കു പത്മഭൂഷണൻ ബഹുമതി നൽകാൻ 1990 ൽ കേന്ദ്രഗവൺമെന്റ് തീരുമാനിച്ചു. അവയിൽ 'ഹിന്ദു' ചീഫ് എഡിറ്റർ എൻ.റാമും "ഇന്ത്യൻ എക്സ്പ്രസ്' ചീഫ് എഡിറ്റർ അരുൺ ഷൂറിയും അതു സ്വീകരിച്ചു. പക്ഷേ, മെയിൻ സ്ട്രീമി'ന്റെ എഡിറ്റർ നിവിൽ ചക്രവർത്തി സ്വീകരിക്കാൻ തയാറായില്ല. തൊഴിൽപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ബാധ്യതപ്പെട്ട ഒരു പത്ര പ്രവർത്തകൻ ഏതെങ്കിലും ഗവൺമെന്റിനോടോ രാഷ്ട്രീയ സ്ഥാപനങ്ങളോടോ അടുത്തുനിൽക്കുന്നയാളാണെന്ന തോന്നൽ ഉളവാക്കരുതെന്ന തത്വം ഈ നിരാകാരണത്തിനു കാരണമായി അദ്ദേഹം രാഷ്ട്രപതിക്കുള്ള കത്തിൽ വിശദീകരിച്ചു.

സ്വാതന്ത്ര്യസമര പെൻഷനും താമ്ര പത്രവും വേണ്ടെന്നു വച്ചയാളാണ് കാഞ്ഞിരപ്പള്ളി ആദ്യ എംഎൽഎ കരിപ്പാപ്പറമ്പിൽ ക.ജെ.തോമസ്.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size