Prøve GULL - Gratis
പ്രേക്ഷകരുടെ ‘പ്രേമ'ഭാജനം
Manorama Weekly
|November 18, 2023
‘നേരം’ കഴിഞ്ഞ് ‘ഓം ശാന്തി ഓശാന'യിലും ‘ഹോംലി മീൽസി'ലും അഭിനയിച്ചു. 2015ൽ ആണ് പ്രേമം' റിലീസ് ചെയ്തത്. അതിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രം ഹിറ്റായി. എന്റെ തലവര തെളിഞ്ഞു. അതുവരെ ഞാൻ അഭിനയിക്കുന്ന കാര്യമൊന്നും വീട്ടിൽ പറഞ്ഞിട്ടില്ല.
മലയാള സിനിമയിലെ ഒരുപിടി യുവതാരങ്ങൾക്കിടയിൽ ഒറ്റയ്ക്കൊരു ബ്രാൻഡ് ആയി മാറിയ നടനാണ് ഷറഫുദ്ദീൻ. നായകനായാലും വില്ലനായാലും ഒറ്റ സീനിൽ മാത്രം വന്നു പോകുന്ന കഥാപാത്രമായാലും തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർക്ക് കൂടെ കൂട്ടാൻ പാകത്തിലൊരു മാജിക് ഷറഫുദ്ദീൻ എന്ന നടനിലുണ്ട്. ഏതു വിഭാഗത്തിലാകട്ടെ, ഷറഫുദ്ദീൻ അഭിനയിക്കുന്ന സിനിമകൾക്ക് ഒരു മിനിമം ഗാരന്റിയുണ്ട് എന്ന വിശ്വാസം പ്രേക്ഷകർക്കും ഉണ്ട്.
2013ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'നേരം' ആയിരുന്നു ഷറഫുദ്ദീന്റെ കന്നിച്ചിത്രം. പക്ഷേ, “പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് മലയാളികൾക്കിടയിൽ ഷറഫുദ്ദീനെ പ്രിയപ്പെട്ടവനാക്കിയത്. കോഴി എന്ന വിളിപ്പേരിൽ നിന്നു കേരളത്തിലെ പൂവാലൻമാർക്ക് ഗിരിരാജൻ കോഴിയിലേക്ക് സ്ഥാനക്കയറ്റം നൽകിയത് "റാസൽഖൈമയിലെ ആ വലിയ വീട്ടിൽ ഒറ്റയ്ക്കായിപ്പോയ' ഷറഫുദ്ദീന്റെ കഥാപാത്രമായിരുന്നു. പിന്നീട് ഹാപ്പി വെഡിങ്സ്, പ്രേതം, പാവാട, തൊബാമ തുടങ്ങി ഒരുപിടി ചിത്രങ്ങൾ. “ഇയാള് കൊള്ളാം, നല്ല തമാശക്കാരനാണല്ലോ' എന്ന് പ്രേക്ഷകർ വിധി എഴുതിയപ്പോഴാണ് അമൽ നീരദിന്റെ വരത്തൻ' എന്ന ചിത്രത്തിലെ വില്ലൻ ജോസഫ് കുട്ടിയായി ഞെട്ടിച്ചത്. അഞ്ചാംപാതിര, ആർക്കറിയാം, റോഷാക്ക് തുടങ്ങി ഓരോ സിനിമ കഴിയുംതോറും ഷറഫുദ്ദീനിലെ നടൻ സ്വയം തേച്ചുമിനുക്കി കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തി.
ജോർജു കോര സംവിധാനം ചെയ്ത "തോൽവി എഫ്സിയാണ് ഷറഫുദ്ദീന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം. സിദ്ധാർഥ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഷറഫുദ്ദീൻ. മലയാള സിനിമയിൽ ഒരു പതിറ്റാണ്ട് പിന്നിടുന്ന ഷറഫുദ്ദീൻ മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
ഷറഫുദ്ദീൻ എന്ന പ്രതിഭാശാലിയെ വാർത്തെടുത്ത പശ്ചാത്തലത്തെക്കുറിച്ച് പ്രേക്ഷകർക്കു ധാരണയില്ല. എങ്ങനെയായിരുന്നു നടന്റെ കുട്ടിക്കാലം?
Denne historien er fra November 18, 2023-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Manorama Weekly
പിന്നെ എന്തുണ്ടായി?
കഥക്കൂട്ട്
2 mins
November 22, 2025
Manorama Weekly
പൂച്ചകൾക്കും പട്ടികൾക്കും വ്യായാമം
പെറ്റ്സ് കോർണർ
1 min
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
November 15,2025
Manorama Weekly
സ്മൃതികളേ, നിങ്ങൾ വരില്ലയോ കൂടെ
ഗാനരചനയിൽ 50 വർഷം പിന്നിടുന്ന എം.ഡി.രാജേന്ദ്രൻ പാട്ടുവന്ന വഴികളെപ്പറ്റി
6 mins
November 15,2025
Manorama Weekly
“വേറിട്ട ശ്രീരാമൻ
വഴിവിളക്കുകൾ
2 mins
November 15,2025
Manorama Weekly
പ്രായം പ്രശ്നമല്ല
കഥക്കൂട്ട്
1 mins
November 15,2025
Manorama Weekly
അരുമകൾക്ക് ഇൻഷുറൻസ് പരിരക്ഷ
പെറ്റ്സ് കോർണർ
1 min
November 15,2025
Translate
Change font size
