Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

പ്രേക്ഷകരുടെ ‘പ്രേമ'ഭാജനം

Manorama Weekly

|

November 18, 2023

‘നേരം’ കഴിഞ്ഞ് ‘ഓം ശാന്തി ഓശാന'യിലും ‘ഹോംലി മീൽസി'ലും അഭിനയിച്ചു. 2015ൽ ആണ് പ്രേമം' റിലീസ് ചെയ്തത്. അതിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രം ഹിറ്റായി. എന്റെ തലവര തെളിഞ്ഞു. അതുവരെ ഞാൻ അഭിനയിക്കുന്ന കാര്യമൊന്നും വീട്ടിൽ പറഞ്ഞിട്ടില്ല.

- സന്ധ്യ കെ. പി

പ്രേക്ഷകരുടെ ‘പ്രേമ'ഭാജനം

മലയാള സിനിമയിലെ ഒരുപിടി യുവതാരങ്ങൾക്കിടയിൽ ഒറ്റയ്ക്കൊരു ബ്രാൻഡ് ആയി മാറിയ നടനാണ് ഷറഫുദ്ദീൻ. നായകനായാലും വില്ലനായാലും ഒറ്റ സീനിൽ മാത്രം വന്നു പോകുന്ന കഥാപാത്രമായാലും തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർക്ക് കൂടെ കൂട്ടാൻ പാകത്തിലൊരു മാജിക് ഷറഫുദ്ദീൻ എന്ന നടനിലുണ്ട്. ഏതു വിഭാഗത്തിലാകട്ടെ, ഷറഫുദ്ദീൻ അഭിനയിക്കുന്ന സിനിമകൾക്ക് ഒരു മിനിമം ഗാരന്റിയുണ്ട് എന്ന വിശ്വാസം പ്രേക്ഷകർക്കും ഉണ്ട്.

2013ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'നേരം' ആയിരുന്നു ഷറഫുദ്ദീന്റെ കന്നിച്ചിത്രം. പക്ഷേ, “പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് മലയാളികൾക്കിടയിൽ ഷറഫുദ്ദീനെ പ്രിയപ്പെട്ടവനാക്കിയത്. കോഴി എന്ന വിളിപ്പേരിൽ നിന്നു കേരളത്തിലെ പൂവാലൻമാർക്ക് ഗിരിരാജൻ കോഴിയിലേക്ക് സ്ഥാനക്കയറ്റം നൽകിയത് "റാസൽഖൈമയിലെ ആ വലിയ വീട്ടിൽ ഒറ്റയ്ക്കായിപ്പോയ' ഷറഫുദ്ദീന്റെ കഥാപാത്രമായിരുന്നു. പിന്നീട് ഹാപ്പി വെഡിങ്സ്, പ്രേതം, പാവാട, തൊബാമ തുടങ്ങി ഒരുപിടി ചിത്രങ്ങൾ. “ഇയാള് കൊള്ളാം, നല്ല തമാശക്കാരനാണല്ലോ' എന്ന് പ്രേക്ഷകർ വിധി എഴുതിയപ്പോഴാണ് അമൽ നീരദിന്റെ വരത്തൻ' എന്ന ചിത്രത്തിലെ വില്ലൻ ജോസഫ് കുട്ടിയായി  ഞെട്ടിച്ചത്. അഞ്ചാംപാതിര, ആർക്കറിയാം, റോഷാക്ക് തുടങ്ങി ഓരോ സിനിമ കഴിയുംതോറും ഷറഫുദ്ദീനിലെ നടൻ സ്വയം തേച്ചുമിനുക്കി കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തി.

ജോർജു കോര സംവിധാനം ചെയ്ത "തോൽവി എഫ്സിയാണ് ഷറഫുദ്ദീന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം. സിദ്ധാർഥ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഷറഫുദ്ദീൻ. മലയാള സിനിമയിൽ ഒരു പതിറ്റാണ്ട് പിന്നിടുന്ന ഷറഫുദ്ദീൻ മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.

ഷറഫുദ്ദീൻ എന്ന പ്രതിഭാശാലിയെ വാർത്തെടുത്ത പശ്ചാത്തലത്തെക്കുറിച്ച് പ്രേക്ഷകർക്കു ധാരണയില്ല. എങ്ങനെയായിരുന്നു നടന്റെ കുട്ടിക്കാലം? 

PLUS D'HISTOIRES DE Manorama Weekly

Manorama Weekly

Manorama Weekly

പൂച്ചകളിലെ ഹെയർബോൾ

പെറ്റ്സ് കോർണർ

time to read

1 min

December 06,2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ബീഫ് ചില്ലി ഡ്രൈ ഫ്രൈ

time to read

1 mins

December 06,2025

Manorama Weekly

Manorama Weekly

കവിത ബോധമാണ് വെളിപാട് മാത്രമല്ല

വഴിവിളക്കുകൾ

time to read

1 mins

December 06,2025

Manorama Weekly

Manorama Weekly

വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ

വഴിവിളക്കുകൾ

time to read

1 mins

November 29, 2025

Manorama Weekly

Manorama Weekly

നൊബേൽനിരാസം

കഥക്കൂട്ട്

time to read

2 mins

November 29, 2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

സീസമി ചിക്കൻ

time to read

1 mins

November 29, 2025

Manorama Weekly

Manorama Weekly

പൂച്ചകളുടെ ആഹാരക്രമം

പെറ്റ്സ് കോർണർ

time to read

1 min

November 29, 2025

Manorama Weekly

Manorama Weekly

ഇനിയുമേറെ സ്വപ്നങ്ങൾ

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു

time to read

3 mins

November 22, 2025

Manorama Weekly

Manorama Weekly

ഭ്രമിപ്പിക്കുന്ന മമ്മൂട്ടി

ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ

time to read

4 mins

November 22, 2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ ചിന്താമണി

time to read

1 mins

November 22, 2025

Translate

Share

-
+

Change font size