Prøve GULL - Gratis
സിനിമയിൽ പ്രായം 18
Manorama Weekly
|June 10,2023
ഉദ്ഘാടനം സംബന്ധിച്ച ട്രോളുകളെല്ലാം ഒരുപരിധിവരെ ഞാൻ ആസ്വദിച്ചിട്ടുണ്ട്. അതിഭീകരമായ വിധത്തിൽ ഞാൻ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ട്. ഒരാളുടെ ശരീരത്തെക്കുറിച്ചു കളിയാക്കുക എന്നത് കേൾക്കാൻ അത്ര സുഖമുള്ള കാര്യമല്ല. തുടക്കത്തിലൊക്കെ ഞാൻ വിചാരിച്ചിട്ടുണ്ട് എന്തു കൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത് എന്ന്. കുറച്ചു കഴിഞ്ഞപ്പോൾ അതിനു ചെവി കൊടുക്കാതെയായി. ഞാൻ മാത്രമല്ല. വീട്ടുകാരും. പക്ഷേ, സങ്കടം തോന്നുന്നത് സ്ത്രീകൾ എന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോഴാണ്.
സിനിമയിൽ ഹണി റോസിന് പ്രായം പതിനെട്ടു തികഞ്ഞു. 2005ൽ വിനയൻ സംവിധാനം ചെയ്ത "ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയരംഗത്തെത്തിയത്. ഇടുക്കിയിലെ മൂലമറ്റം ഗ്രാമത്തിൽ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചുവളർന്ന ഹണി ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ പ്രായം 14. ഉയർച്ചകളും താഴ്ചകളുമുള്ള സിനിമാ കരിയറിൽ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഭാഗ്യ പരീക്ഷണം നടത്തി. തെലുങ്കിൽ ഏറ്റവുമൊടുവിൽ നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യയ്ക്കൊ അഭിനയിച്ച വീര സിംഹ റെഡി സൂപ്പർ ഹിറ്റ്. ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'റാണി' എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഹണി റോസ്. സിനിമകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഹണി റോസ് മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറന്നപ്പോൾ.
റാണി
വളരെ ശക്തമായൊരു സിനിമയാണ് 'റാണി' എന്റെ കഥാപാത്രവും രസകരമാണ്. എന്നാൽ, സിനിമയിൽ നിറഞ്ഞു നിൽക്കുന്നൊരു കഥാപാത്രമല്ല. സ്ത്രീകേന്ദ്രീകൃത ചിത്രമാണ് റാണി. അത്തരമൊരു സിനിമയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ശങ്കർ രാമകൃഷ്ണൻ സാർ സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്യുന്ന സിനിമ. ഉർവശിച്ചേച്ചി ഭാവന, ഇന്ദ്രൻസേട്ടൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. നിയതി കാദമ്പി എന്ന പുതുമുഖമാണു നായിക. വളരെ മിടുക്കിയാണ് നിയതി.
ഉർവശിച്ചേച്ചിയുടെ കൂടെ അഭിനയിക്കണം എന്ന് എനിക്കു വലിയ ആഗ്രഹമുണ്ടായിരുന്നു. 'റാണി'യിലൂടെ അതു സാധിച്ചു. ചെറുപ്പം മുതൽ കണ്ടു വളർന്നത് ഉർവശിച്ചേച്ചിയുടെ സിനിമകളാണ്. ലേഡി സൂപ്പർ സ്റ്റാർ എന്നു ധൈര്യമായി വിളിക്കാവുന്ന ആളാണ്. അങ്ങനെയൊരു ആൾക്കൊപ്പം ഒരു ദിവസമെങ്കിലും ജോലി ചെയ്യാൻ സാധിച്ചു എന്നതാണ് ഇതിലെ ഏറ്റവും വലിയ സന്തോഷം.
‘മോൺസ്റ്ററി'ലെ ഭാമിനി
Denne historien er fra June 10,2023-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
November 15,2025
Manorama Weekly
സ്മൃതികളേ, നിങ്ങൾ വരില്ലയോ കൂടെ
ഗാനരചനയിൽ 50 വർഷം പിന്നിടുന്ന എം.ഡി.രാജേന്ദ്രൻ പാട്ടുവന്ന വഴികളെപ്പറ്റി
6 mins
November 15,2025
Manorama Weekly
“വേറിട്ട ശ്രീരാമൻ
വഴിവിളക്കുകൾ
2 mins
November 15,2025
Manorama Weekly
പ്രായം പ്രശ്നമല്ല
കഥക്കൂട്ട്
1 mins
November 15,2025
Manorama Weekly
അരുമകൾക്ക് ഇൻഷുറൻസ് പരിരക്ഷ
പെറ്റ്സ് കോർണർ
1 min
November 15,2025
Manorama Weekly
പൂച്ചകൾക്കും പ്രമേഹം!
പെറ്റ്സ് കോർണർ
1 min
November 08,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മല്ലിയില ചിക്കൻ
1 mins
November 08,2025
Manorama Weekly
സുമതി വളവ് ഒരു യൂ-ടേൺ
സിനിമാ പ്രവേശനത്തെക്കുറിച്ചും അഭിനയമോഹത്തെക്കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുകയാണ് താരം.
3 mins
November 08,2025
Manorama Weekly
അങ്ങനെ പത്തുപേർ
കഥക്കൂട്ട്
2 mins
November 08,2025
Manorama Weekly
ഏതോ ജന്മകൽപനയാൽ...
വഴിവിളക്കുകൾ
1 mins
November 08,2025
Translate
Change font size
