Prøve GULL - Gratis
ആരോടും പരിഭവമില്ലാത്ത നസീർ സാർ
Manorama Weekly
|May 20,2023
ഒരേയൊരു ഷീല

ചങ്ങനാശേരി എസ്ബി കോളജിൽ ഷേക്സ്പിയറിന്റെ മർച്ചന്റ് ഓഫ് വെനീസിൽ ഷൈലോക്ക് ആയി അഭിനയിച്ചതുകണ്ടാണു ചിറയിൻകീഴുകാരനായ അബ്ദുൽ ഖാദറിനെ പോൾ കല്ലുങ്കൽ തന്റെ സിനിമയിലേക്കു തിരഞ്ഞെടുത്തത്. 1952ൽ എസ്.കെ.ചാരി സംവിധാനം ചെയ്ത "മരുമകൾ' ആയിരുന്നു ആ സിനിമ. അതിനടുത്ത കൊല്ലമാണ് ഉദയ സ്റ്റുഡിയോ “വിശപ്പിന്റെ വിളി' എന്ന സിനിമയെടുത്തത്. ആ ചിത്രത്തിലെ യുവനായകനായി അബ്ദുൽ ഖാദർ തിരഞ്ഞെടുക്കപ്പെട്ടു. സിനിമയിലെ പ്രധാന കഥാപാത്രമായി അഭിനയിച്ച തിക്കുറിശ്ശി സുകുമാരൻ നായർ അബ്ദുൽ ഖാദറിന്റെ പേരു മാറ്റി പ്രേംനസീർ എന്നാക്കി. കുറഞ്ഞ മുതൽ മുടക്കിൽ നിർമിച്ച ആ സിനിമ അക്കൊല്ലം ഏറ്റവും കൂടുതൽ ലാഭം നേടിയ സിനിമയായി. പ്രേംനസീർ എന്ന നിത്യഹരിത നായകന്റെ വസന്തകാലത്തിന്റെ തുടക്കവും.
"നിണമണിഞ്ഞ കാൽപാടുകൾ' എന്ന സിനിമയിലാണ് പ്രേംനസീറിനോടൊപ്പം ഷീല ആദ്യമായി അഭിനയിച്ചത്. അതിനുശേഷം മലയാള സിനിമ കണ്ട ഏറ്റവും ഹിറ്റ് ജോടിയായി, അവർ. നായികാനായകൻമാരായി ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചതിന്റെ ലോക റെക്കോർഡ് ഇവർക്കു സ്വന്തമാണ്. മലയാള സിനിമയിലെ ഒരു യുഗമായിരുന്നു പ്രേംനസീർ-ഷീല ജോടികൾ രൂപപ്പെടുത്തിയത്. തന്റെ ഹിറ്റ് നായകനെക്കുറിച്ചുള്ള ഓർമകൾ ഷീല പങ്കുവയ്ക്കുന്നു :
നസീറിന് ഒരു കസേര
ഞാൻ പ്രേംനസീറിനെ ആദ്യമായി കാണുന്നത് 1963ൽ "നിണമണിഞ്ഞ കാൽപാടുകൾ' എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ്. "ഏതോ ഒരു നടൻ' എന്നതിനപ്പുറത്തേക്ക് അദ്ദേഹം ഒരു താരമാണ് എന്നൊന്നും എനിക്കറിയില്ലായിരുന്നു. സിനിമയിലെ വലിയ ഹീറോ എന്നു മറ്റുള്ളവർ പറയുന്നുണ്ട്. വലിയ ഹീറോ എന്നു വച്ചാൽ എന്താണെന്ന് അന്നെനിക്ക് അറിയില്ല. അതിനെക്കാൾ മുൻപ് വന്ന, അതിനെക്കാൾ വലിയ ഹീറോ ആയ എംജിആറിനൊപ്പം അഭിനയിച്ച് ഒരാഴ്ച കഴിഞ്ഞാണു ഞാൻ ഭാഗ്യജാതകത്തിൽ അഭിനയിച്ചത്. അതിൽ എന്റെ നായകനായ സത്യനും വലിയ ഹീറോ ആയിരുന്നു.
Denne historien er fra May 20,2023-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly

Manorama Weekly
യുപിഐ ഇടപാടുകളിൽ പ്രത്യേക ശ്രദ്ധ വേണം
സൈബർ ക്രൈം
2 mins
October 04, 2025

Manorama Weekly
നായ്ക്കളിലെ പെരുമാറ്റ വൈകല്യങ്ങൾ
പെറ്റ്സ് കോർണർ
1 min
October 04, 2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മുട്ട- കിഴങ്ങ് മപ്പാസ്
1 mins
October 04, 2025

Manorama Weekly
കുർദിസ്ഥാനിൽ നിന്നൊരു മലയാളി
വഴിവിളക്കുകൾ
1 min
October 04, 2025

Manorama Weekly
പേരിന്റെ ചിഹ്നം
കഥക്കൂട്ട്
2 mins
October 04, 2025

Manorama Weekly
നായ്ക്കളും നേത്രരോഗങ്ങളും
പെറ്റ്സ് കോർണർ
1 min
September 27,2025

Manorama Weekly
മധുരപ്രണയത്തിന്റെ നിത്യഹിറ്റുകൾ
ഒരു പുതിയ ഗായികയെ അവതരിപ്പിക്കണം എന്നത് സംഗീതസംവിധായകന്റെയും പ്രൊഡ്യൂസറുടെയും സംവിധായകന്റെയുമൊക്കെ തീരുമാനമാണല്ലോ. ആ തീരുമാനത്തിന് കൈലാസ് മേനോനോടും സാന്ദ്ര തോമസിനോടും സ്വപ്നേഷ് നായരോടും എനിക്കു നന്ദിയുണ്ട്. അവരുടെ ആ തീരുമാനം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
4 mins
September 27,2025

Manorama Weekly
ഇറക്കിക്കെട്ടൽ
കഥക്കൂട്ട്
1 mins
September 27,2025

Manorama Weekly
കഥയുടെ നരിവേട്ട
വഴിവിളക്കുകൾ
1 min
September 27,2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വഴുതനങ്ങ തേങ്ങാപ്പാലിൽ വറ്റിച്ചത്
1 mins
September 20, 2025
Translate
Change font size