Facebook Pixel ആരോടും പരിഭവമില്ലാത്ത നസീർ സാർ | Manorama Weekly - entertainment - Lee esta historia en Magzter.com
Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

ആരോടും പരിഭവമില്ലാത്ത നസീർ സാർ

Manorama Weekly

|

May 20,2023

ഒരേയൊരു ഷീല

- എം. എസ്. ദിലീപ്

ആരോടും പരിഭവമില്ലാത്ത നസീർ സാർ

ചങ്ങനാശേരി എസ്ബി കോളജിൽ ഷേക്സ്പിയറിന്റെ മർച്ചന്റ് ഓഫ് വെനീസിൽ ഷൈലോക്ക് ആയി അഭിനയിച്ചതുകണ്ടാണു ചിറയിൻകീഴുകാരനായ അബ്ദുൽ ഖാദറിനെ പോൾ കല്ലുങ്കൽ തന്റെ സിനിമയിലേക്കു തിരഞ്ഞെടുത്തത്. 1952ൽ എസ്.കെ.ചാരി സംവിധാനം ചെയ്ത "മരുമകൾ' ആയിരുന്നു ആ സിനിമ. അതിനടുത്ത കൊല്ലമാണ് ഉദയ സ്റ്റുഡിയോ “വിശപ്പിന്റെ വിളി' എന്ന സിനിമയെടുത്തത്. ആ ചിത്രത്തിലെ യുവനായകനായി അബ്ദുൽ ഖാദർ തിരഞ്ഞെടുക്കപ്പെട്ടു. സിനിമയിലെ പ്രധാന കഥാപാത്രമായി അഭിനയിച്ച തിക്കുറിശ്ശി സുകുമാരൻ നായർ അബ്ദുൽ ഖാദറിന്റെ പേരു മാറ്റി പ്രേംനസീർ എന്നാക്കി. കുറഞ്ഞ മുതൽ മുടക്കിൽ നിർമിച്ച ആ സിനിമ അക്കൊല്ലം ഏറ്റവും കൂടുതൽ ലാഭം നേടിയ സിനിമയായി. പ്രേംനസീർ എന്ന നിത്യഹരിത നായകന്റെ വസന്തകാലത്തിന്റെ തുടക്കവും.

"നിണമണിഞ്ഞ കാൽപാടുകൾ' എന്ന സിനിമയിലാണ് പ്രേംനസീറിനോടൊപ്പം ഷീല ആദ്യമായി അഭിനയിച്ചത്. അതിനുശേഷം മലയാള സിനിമ കണ്ട ഏറ്റവും ഹിറ്റ് ജോടിയായി, അവർ. നായികാനായകൻമാരായി ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചതിന്റെ ലോക റെക്കോർഡ് ഇവർക്കു സ്വന്തമാണ്. മലയാള സിനിമയിലെ ഒരു യുഗമായിരുന്നു പ്രേംനസീർ-ഷീല ജോടികൾ രൂപപ്പെടുത്തിയത്. തന്റെ ഹിറ്റ് നായകനെക്കുറിച്ചുള്ള ഓർമകൾ ഷീല പങ്കുവയ്ക്കുന്നു :

നസീറിന് ഒരു കസേര

ഞാൻ പ്രേംനസീറിനെ ആദ്യമായി കാണുന്നത് 1963ൽ "നിണമണിഞ്ഞ കാൽപാടുകൾ' എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ്. "ഏതോ ഒരു നടൻ' എന്നതിനപ്പുറത്തേക്ക് അദ്ദേഹം ഒരു താരമാണ് എന്നൊന്നും എനിക്കറിയില്ലായിരുന്നു. സിനിമയിലെ വലിയ ഹീറോ എന്നു മറ്റുള്ളവർ പറയുന്നുണ്ട്. വലിയ ഹീറോ എന്നു വച്ചാൽ എന്താണെന്ന് അന്നെനിക്ക് അറിയില്ല. അതിനെക്കാൾ മുൻപ് വന്ന, അതിനെക്കാൾ വലിയ ഹീറോ ആയ എംജിആറിനൊപ്പം അഭിനയിച്ച് ഒരാഴ്ച കഴിഞ്ഞാണു ഞാൻ ഭാഗ്യജാതകത്തിൽ അഭിനയിച്ചത്. അതിൽ എന്റെ നായകനായ സത്യനും വലിയ ഹീറോ ആയിരുന്നു.

MÁS HISTORIAS DE Manorama Weekly

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

റൊട്ടി നിറച്ചത്

time to read

1 mins

June 6, 2026

Manorama Weekly

Manorama Weekly

പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ

പെറ്റ്സ് കോർണർ

time to read

1 min

June 6, 2026

Manorama Weekly

Manorama Weekly

കഥയുടെ അപരകാന്തി

വഴിവിളക്കുകൾ

time to read

1 mins

June 6, 2026

Manorama Weekly

Manorama Weekly

ഇറങ്ങിപ്പോക്ക്

കഥക്കൂട്ട്

time to read

2 mins

June 6, 2026

Manorama Weekly

Manorama Weekly

ഭാഗ്യം വരുന്ന വഴി

കഥക്കൂട്ട്

time to read

2 mins

May 30, 2026

Manorama Weekly

Manorama Weekly

പേടി വേണ്ട കരുതൽ മതി

പാമ്പുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും അനാവശ്യ ഭീതിയും മാറ്റാനും വാവ സുരേഷും ഡോ. ആർ. മണികുമാറും ചേർ മലയാള മനോരമയുടെ നേതൃത്വത്തിൽ ആലപ്പുഴ യൂണിറ്റിൽ വച്ച് ബോധവൽക്കരണ ക്ലാസ് നടത്തി

time to read

1 mins

May 30, 2026

Manorama Weekly

Manorama Weekly

നായ്ക്കൾക്ക് പച്ചയിറച്ചി നൽകിയാൽ

പെറ്റ്സ് കോർണർ

time to read

1 min

May 30, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

തക്കാളി ഉണക്കച്ചെമ്മീൻ ചാറ്

time to read

1 mins

May 30, 2026

Manorama Weekly

Manorama Weekly

കരയാതിരിക്കാൻ ഒരു കഥ

വഴിവിളക്കുകൾ

time to read

1 mins

May 30, 2026

Manorama Weekly

Manorama Weekly

എങ്ങും വൈരുധ്യങ്ങൾ

കഥക്കൂട്ട്

time to read

1 mins

May 23, 2026

Translate

Share

-
+

Change font size