Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År
The Perfect Holiday Gift Gift Now

കഥ എത്ര ഇഞ്ചുണ്ട്?

Manorama Weekly

|

November 26, 2022

കഥക്കൂട്ട്

- തോമസ് ജേക്കബ്

കഥ എത്ര ഇഞ്ചുണ്ട്?

കഥയ്ക്കും കവിതയ്ക്കും ലേഖനത്തിനുമൊന്നും പത്രാധിപന്മാർ പ്രതിഫലം നൽകാത്ത ഒരു കാലം ഉണ്ടായിരുന്നു. പത്ര മാസികകളിലേക്കു രചനകൾ അയയ്ക്കുന്നവർ പ്രതിഫലം പ്രതീക്ഷിച്ചിരുന്നുമില്ല. എഴുത്തിലൂടെ കിട്ടുന്ന പ്രശസ്തി മാത്രമാണ് അവർ ആഗ്രഹിച്ചിരുന്നത്. ഈ സാഹചര്യം മുതലാക്കി രചന പ്രസിദ്ധീകരിച്ച ലക്കത്തിന്റെ ഒരു കോപ്പി പോലും എഴുത്തുകാരന് അയച്ചുകൊടുക്കാതിരുന്ന പത്രാധിപന്മാരുമുണ്ട്.

ഇതിനൊക്കെ ഒരു മാറ്റം വരുത്തിയത് 1890 ൽ മലയാള മനോരമ പത്രം തുടങ്ങിയ കണ്ടത്തിൽ വറുഗീസു മാപ്പിളയാണ്. അദ്ദേഹം ലേഖകർക്കു പ്രതിഫലം നൽകി; പത്രത്തിന്റെ കോപ്പി എത്തിച്ചുകൊടുക്കുകയും ചെയ്തു.

എല്ലാവർക്കുമല്ലെങ്കിലും ഒരാൾക്ക് ഏറ്റവും കൂടുതൽ പ്രതിഫലം നൽകി ആദ്യം ചരിത്രം സൃഷ്ടിച്ചവരിലൊരാൾ "മിതവാദി' പത്രാധിപൻ സി. കൃഷ്ണൻ ആയിരുന്നു.

മലബാർ കെ. സുകുമാരന്റെ കഥകൾക്ക് ഏറെ വായനക്കാരുണ്ടെന്നു മനസ്സിലാക്കിയ കൃഷ്ണൻ മിതവാദിയുടെ വിശേഷാൽ പ്രതികളിലേക്കയയ്ക്കുന്ന കഥകൾക്ക്  പ്രതിഫലമായി സുകുമാരനു നൽകിയിരുന്നത് ഒരു സ്വർണപ്പവനാണ്.

കെ. ബാലകൃഷ്ണന്റെ 'കൗമുദി'യും ഇതുപോലെ എല്ലാവർക്കുമല്ലെങ്കിലും വൈക്കം മുഹമ്മദ് ബഷീർ, ടി. പത്മനാഭൻ തുടങ്ങി കുറച്ചുപേർക്കെങ്കിലും അഞ്ഞൂറും ആയിരവും രൂപ നൽകിയിരുന്നു.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back