Prøve GULL - Gratis

‘മധു'രമണിഞ്ഞ കാൽപാടുകൾ

Manorama Weekly

|

June 25, 2022

വഴിവിളക്കുകൾ

- മധു

‘മധു'രമണിഞ്ഞ കാൽപാടുകൾ

നാഗർകോവിലിൽ സ്കോട് ക്രിസ്ത്യൻ കോളജിൽ അധ്യാപകനായി ജോലി ചെയ്യുമ്പോഴും എന്റെ മനസ്സു നിറയെ അഭിനയമായിരുന്നു. ഒരു നിയോഗം പോലെയാണ് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ടത്. അഡ്മിഷൻ കിട്ടിയപ്പോൾ അധ്യാപനം അവസാനിപ്പിച്ച് ഡൽഹിക്കു വണ്ടികയറി.1959 ൽ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ഞാനായിരുന്നു. അക്കാലത്ത് മുടിയനായ പുത്രൻ' എന്ന സിനിമയ്ക്ക് നാഷണൽ അവാർഡ് കിട്ടിയപ്പോൾ ഏറ്റുവാങ്ങാൻ സംവിധായകൻ രാമു കാര്യാട്ടും സംഘവും ഡൽഹിയിൽ വന്നു. കൂട്ടത്തിലുണ്ടായിരുന്ന അടൂർ ഭാസിയെ എനിക്ക് നേരത്തെ പരിചയമുണ്ട്. ഡൽഹി മലയാളി സമാജം അവർക്കൊരു സ്വീകരണം നൽകി. ഭാസി എന്നെ രാമു കാര്യാട്ടിനു പരിചയപ്പെടുത്തി. ആ കണ്ടുമുട്ടലാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്.

"നാടകത്തിൽ മാത്രമേ താൽപര്യമുള്ളോ?''- രാമു കാര്യാട്ട് ചോദിച്ചു.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size