വർഷത്തിൽ ആറു മാസം ഉറങ്ങിക്കിടക്കുമായിരുന്നത് കുംഭകർണൻ. കക്ഷിക്കപ്പോൾ കലണ്ടറും ഡയറിയും ഒരു വർഷത്തേക്കു മുഴുവൻ വാങ്ങണമെന്നില്ലായിരുന്നു. ആറു മാസത്തേതു മതിയല്ലോ.
കുംഭകർണന്റെയത്ര വരില്ലെങ്കിലും ഉറക്കം കൂടിപ്പോയതുകൊണ്ട് വട്ടം കറങ്ങിയ ഒരാളെപ്പറ്റി മുൻപു ഞാൻ വായിച്ചിട്ടുണ്ട്. 2006ൽ ആയിരുന്നു അത്. കാലടിക്കാരനായ ഒരു ഷിജുവിന് ഖത്തറിലെ ദോഹയിൽ വർഷോപ്പിൽ ജോലി കിട്ടി.
തലയ്ക്കു മുകളിലൂടെ പറക്കുന്ന വിമാനമേ മുൻപു കണ്ടിട്ടുള്ളൂ. അകത്തു കയറുന്നത് ആദ്യമായാണ്. ക്ഷീണം കൊണ്ട് (കക്ഷി വൈകാതെ ഉറങ്ങിപ്പോയി. വിമാനം ബഹ്റൈനിലിറങ്ങി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തതൊന്നും കക്ഷി അറിഞ്ഞില്ല. എയർ ഇന്ത്യയുടെ ആ വിമാനം ദോഹയിൽ യാത്ര അവസാനിപ്പിച്ചു തിരിച്ചു പറന്നതും അറിഞ്ഞില്ല.
അവസാനം വിമാനം ലാൻഡ് ചെയ്യുന്നതിന്റെ അറിയിപ്പുകളുടെ ഒച്ചപ്പാടിൽ ഉണർന്നു പുറത്തേക്കു നോക്കുമ്പോൾ ആദ്യമുണ്ടായ സന്തോഷം, ഖത്തറിലും നമ്മുടെ നാട്ടിലെപ്പോലെ തെങ്ങുകൾ ഉണ്ടല്ലോ എന്ന ചിന്തയായിരുന്നു. വിമാനം ഒരു ദിവസം കഴിഞ്ഞ് കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽത്തന്നെ ഇറങ്ങുകയാണെന്നു മനസ്സിലാക്കാൻ സമയം കുറച്ചെടുത്തു.
ഒരു യാത്രക്കാരൻ ദോഹയിൽ ഇറങ്ങിയിട്ടില്ലെന്നും മടക്കയാത്രയിൽ ഒരാൾ കൂടുതലുണ്ടെന്നും വിമാനജോലിക്കാർ കണ്ടു പിടിക്കാഞ്ഞതെന്തെന്നത് ഒരു അദ്ഭുതമായി അവശേഷിക്കുന്നു.
この記事は Manorama Weekly の February 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Manorama Weekly の February 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.