Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

മധുര സൗഹൃദം

Manorama Weekly

|

January 14,2023

ഒരേയൊരു ഷീല

-  എം. എസ്. ദിലീപ്

മധുര സൗഹൃദം

തിരുവനന്തപുരം ഗൗരീശപട്ടത്തു ജനിച്ച മധുവിന്റെ യഥാർഥ നാമം പി.മാധവൻ നായർ എന്നാണ്. തിരുവനന്തപുരം മേയർ ആയിരുന്ന പി.പരമേശ്വരൻ പിള്ളയുടെ മകനായി ജനിച്ചു. യൂണിവേഴ്സിറ്റി കോളജിൽനിന്നു ഹിന്ദിയിൽ ബിരുദമെടുത്ത മാധവൻ നായർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ എംഎയ്ക്കു ചേർന്നു. തുടർന്ന് കോളജ് അധ്യാപകനായി. നാഗർകോവിൽ  ക്രിസ്ത്യൻ കോളജിൽ അധ്യാപകനായി ജോലി ചെയ്യുന്ന കാലത്താണു നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലേക്കുള്ള പ്രവേശനം സംബന്ധിച്ച പരസ്യം കണ്ടത്. നാടകക്കമ്പമുണ്ടായിരുന്നതിനാൽ അദ്ദേഹം അപേക്ഷിച്ചു. പ്രവേശനം ലഭിച്ചു. പഠനം പൂർത്തിയായ സമയത്തു ഡൽഹിയിൽ വച്ച് രാമു കാര്യാട്ടിനെ പരിചയപ്പെടാനിടയായി. താൻ എടുക്കാനിരിക്കുന്ന "മൂടുപടം' എന്ന സിനിമയിലേക്കു രാമു കാര്യാട്ട് മധുവിനെ ക്ഷണിച്ചു. മൂടുപടത്തിനു മേക്കപ് ടെസ്റ്റിനു വേണ്ടി മധു ചെന്നൈയിലെത്തി. തിരിച്ചു പോകാൻ തുടങ്ങുന്ന സമയത്താണ് നിർമാതാവ് ശോഭന പരമേശ്വരൻ നായർ അദ്ദേഹത്തിനു നിണമണിഞ്ഞ കാൽപാടുകൾ' എന്ന സിനിമയിലേക്കു ക്ഷണിച്ചത്. അങ്ങനെ "മൂടുപടത്തിൽ അഭിനയിക്കാൻ ചെന്ന മധു "നിണമണിഞ്ഞ കാൽപാടുകളിലെ സ്റ്റീഫൻ ആയി സിനിമയിൽ പ്രവേശിച്ചു. അങ്ങനെ നിണമണിഞ്ഞ കാൽപാടുകൾ' മധുവിന്റെ ആദ്യ സിനിമയായി. നിണമണിഞ്ഞ കാൽപാടുകൾ' ഷീലയുടെ മൂന്നാമത്തെ സിനിമയാണ് എന്നു നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ.

"നിണമണിഞ്ഞ കാൽപാടുകളെയും മധുവിനെയും കുറിച്ച് ഷീല പറയുന്നു :

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size

Holiday offer front
Holiday offer back