कोशिश गोल्ड - मुक्त
ഉറപ്പിച്ചു വിളിക്കാം അമ്മ
Vanitha
|August 30, 2025
സിനിമാ സംഘടന അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് ശ്വേത മേനോൻ നിലപാട് വ്യക്തമാക്കുന്നു
മൂന്നു പതിറ്റാണ്ടു മുൻപാണ്, കൃത്യമായി പറഞ്ഞാൽ 1991 ഓഗസ്റ്റ് 15, മുംബൈ മലയാളിയായ പതിനാറുകാരി ശ്വേത, അനശ്വരമെന്ന മമ്മൂട്ടി ചിത്രത്തിലെ നായികയായി മലയാളത്തി ന്റെ ഹൃദയത്തിലേക്കു വലതുകാൽ വച്ചു കയറി. കൃത്യം 34 വർഷങ്ങൾക്കിപ്പുറം ഒരു ഓഗസ്റ്റ് 15. മലയാളത്തിന്റെ താരസംഘടനയായ അമ്മയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റു പദവിയിലെത്തുന്ന വനിതയായി ശ്വേത മേനോൻ.
34 വർഷത്തെ കരിയറിനിടെ വാർത്തകളിൽ ഒരു പാടു വട്ടം ശ്വേത നിറഞ്ഞു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അപൂർവമെന്നു കരുതാവുന്ന പദവിയിലേക്കു ശ്വേത മത്സരിക്കാൻ തീരുമാനിച്ചപ്പോൾ വീണ്ടുമുണ്ടായി വിവാദം. മാന്യതയും അശ്ലീലവും കൂട്ടിക്കലർത്തിയുണ്ടായ കോലാഹലങ്ങളെയെല്ലാം നിഷ്പ്രഭമാക്കി ശ്വേത മേനോൻ അമ്മ പ്രസിഡന്റായി.
ചുറ്റും പടരുന്ന നെഗറ്റീവ് വാർത്തകൾക്കിടയിലാണു ശ്വേത മേനോൻ വനിതയോടു സംസാരിക്കാനെത്തിയത്. പതിവു ചിരിയോടെ തുടങ്ങിയതിങ്ങനെ, “സിനിമാ രംഗത്തു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരമാണ് ഈ പദവി. സ്ത്രീകൾ നേതൃത്വത്തിലേക്കു വരുമ്പോൾ ചിലർ മുറുമുറുക്കും. നെഗറ്റീവ്കമന്റുകൾ വരും. അതിൽ നിന്നാണു പോസിറ്റീവായി മുന്നോട്ടു പോകാനുള്ള പവർ കിട്ടുക.'' മത്സരിക്കാമെന്നു തീരുമാനിച്ചത് ഒരുപാട് ആലോചിച്ച ശേഷമാണോ ? മത്സരിക്കണോ എന്നു കുറേ വട്ടം ആലോചിച്ചു. ഇറങ്ങിയാൽ ആയിരം ചോദ്യങ്ങളെ നേരിടേണ്ടി വരും. പക്ഷേ, അതിനേക്കാൾ ആലോചിച്ചതു ജോലിയും ഈ പദവിയും ഒന്നിച്ചു മാനേജ് ചെയ്യാനാകുമോ എന്നാണ്. ആ സംശയത്തിനു മറുപടി പറഞ്ഞു തന്നതു ശ്രീയാണ്, “സിനിമ തന്ന സ്നേഹത്തിനും പരിഗണനയ്ക്കും പകരമായി എന്തെങ്കിലും തിരിച്ചു കൊടുക്കാനുള്ള അവസരമാണിത്. ധൈര്യമായി മുന്നോട്ടു പോകൂ. ജയവും തോൽവിയും നോക്കരുത്...' മൾട്ടി ടാസ്കിങ് അമ്മുവിനു നന്നായി പറ്റുമെന്ന ശ്രീയുടെ വാക്കിന്റെ ധൈര്യത്തിലാണു പത്രി സമർപ്പിച്ചത്.
ജൂലൈ 24-ാം തിയതി വൈകിട്ടു നാലു മണി വരെയാണു നോമിനേഷൻ കൊടുക്കാനാകുക. അന്നു വൈകിട്ട് 3.53 നാണു പ്രതിക സമർപ്പിച്ചത്.
ഒരു പ്രത്യേക സാഹചര്യത്തിലാണു മുൻ ഭരണസമിതി പിരിച്ചുവിട്ടത്...
2018 മുതൽ അമ്മ എക്സിക്യുട്ടീവ് മെമ്പറാണ്. മുൻപു വൈസ് പ്രസിഡന്റുമായിരുന്നു. അസാധാരണ സാഹചര്യത്തെ തുടർന്നു കഴിഞ്ഞ തവണ അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടപ്പോൾ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയിലേക്കു വരണം എന്നു പറഞ്ഞ് ഒരുപാടു പേർ വിളിച്ചിരുന്നു.
यह कहानी Vanitha के August 30, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size

