Prøve GULL - Gratis
ഉറപ്പിച്ചു വിളിക്കാം അമ്മ
Vanitha
|August 30, 2025
സിനിമാ സംഘടന അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് ശ്വേത മേനോൻ നിലപാട് വ്യക്തമാക്കുന്നു

മൂന്നു പതിറ്റാണ്ടു മുൻപാണ്, കൃത്യമായി പറഞ്ഞാൽ 1991 ഓഗസ്റ്റ് 15, മുംബൈ മലയാളിയായ പതിനാറുകാരി ശ്വേത, അനശ്വരമെന്ന മമ്മൂട്ടി ചിത്രത്തിലെ നായികയായി മലയാളത്തി ന്റെ ഹൃദയത്തിലേക്കു വലതുകാൽ വച്ചു കയറി. കൃത്യം 34 വർഷങ്ങൾക്കിപ്പുറം ഒരു ഓഗസ്റ്റ് 15. മലയാളത്തിന്റെ താരസംഘടനയായ അമ്മയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റു പദവിയിലെത്തുന്ന വനിതയായി ശ്വേത മേനോൻ.
34 വർഷത്തെ കരിയറിനിടെ വാർത്തകളിൽ ഒരു പാടു വട്ടം ശ്വേത നിറഞ്ഞു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അപൂർവമെന്നു കരുതാവുന്ന പദവിയിലേക്കു ശ്വേത മത്സരിക്കാൻ തീരുമാനിച്ചപ്പോൾ വീണ്ടുമുണ്ടായി വിവാദം. മാന്യതയും അശ്ലീലവും കൂട്ടിക്കലർത്തിയുണ്ടായ കോലാഹലങ്ങളെയെല്ലാം നിഷ്പ്രഭമാക്കി ശ്വേത മേനോൻ അമ്മ പ്രസിഡന്റായി.
ചുറ്റും പടരുന്ന നെഗറ്റീവ് വാർത്തകൾക്കിടയിലാണു ശ്വേത മേനോൻ വനിതയോടു സംസാരിക്കാനെത്തിയത്. പതിവു ചിരിയോടെ തുടങ്ങിയതിങ്ങനെ, “സിനിമാ രംഗത്തു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരമാണ് ഈ പദവി. സ്ത്രീകൾ നേതൃത്വത്തിലേക്കു വരുമ്പോൾ ചിലർ മുറുമുറുക്കും. നെഗറ്റീവ്കമന്റുകൾ വരും. അതിൽ നിന്നാണു പോസിറ്റീവായി മുന്നോട്ടു പോകാനുള്ള പവർ കിട്ടുക.'' മത്സരിക്കാമെന്നു തീരുമാനിച്ചത് ഒരുപാട് ആലോചിച്ച ശേഷമാണോ ? മത്സരിക്കണോ എന്നു കുറേ വട്ടം ആലോചിച്ചു. ഇറങ്ങിയാൽ ആയിരം ചോദ്യങ്ങളെ നേരിടേണ്ടി വരും. പക്ഷേ, അതിനേക്കാൾ ആലോചിച്ചതു ജോലിയും ഈ പദവിയും ഒന്നിച്ചു മാനേജ് ചെയ്യാനാകുമോ എന്നാണ്. ആ സംശയത്തിനു മറുപടി പറഞ്ഞു തന്നതു ശ്രീയാണ്, “സിനിമ തന്ന സ്നേഹത്തിനും പരിഗണനയ്ക്കും പകരമായി എന്തെങ്കിലും തിരിച്ചു കൊടുക്കാനുള്ള അവസരമാണിത്. ധൈര്യമായി മുന്നോട്ടു പോകൂ. ജയവും തോൽവിയും നോക്കരുത്...' മൾട്ടി ടാസ്കിങ് അമ്മുവിനു നന്നായി പറ്റുമെന്ന ശ്രീയുടെ വാക്കിന്റെ ധൈര്യത്തിലാണു പത്രി സമർപ്പിച്ചത്.
ജൂലൈ 24-ാം തിയതി വൈകിട്ടു നാലു മണി വരെയാണു നോമിനേഷൻ കൊടുക്കാനാകുക. അന്നു വൈകിട്ട് 3.53 നാണു പ്രതിക സമർപ്പിച്ചത്.
ഒരു പ്രത്യേക സാഹചര്യത്തിലാണു മുൻ ഭരണസമിതി പിരിച്ചുവിട്ടത്...
2018 മുതൽ അമ്മ എക്സിക്യുട്ടീവ് മെമ്പറാണ്. മുൻപു വൈസ് പ്രസിഡന്റുമായിരുന്നു. അസാധാരണ സാഹചര്യത്തെ തുടർന്നു കഴിഞ്ഞ തവണ അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടപ്പോൾ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയിലേക്കു വരണം എന്നു പറഞ്ഞ് ഒരുപാടു പേർ വിളിച്ചിരുന്നു.
Denne historien er fra August 30, 2025 -utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size