कोशिश गोल्ड - मुक्त
സ്നേഹം പ്രാർഥന ഉയിർത്തെഴുന്നേൽപ്
Vanitha
|April 12, 2025
ഉയിർത്തെഴുന്നേൽപ്പിനായി പ്രാർഥനയുടെ മെഴുകുതിരികൾ എരിയുന്ന ഈസ്റ്റർ മാസത്തിൽ മൂന്നാറിലെ സിഎസ്ഐ പള്ളിയിലേക്ക് ഒരു യാത്ര
മഞ്ഞും വെയിലും കുർബാന കൊള്ളാനെത്തുന്ന പള്ളിയിലേക്കാണു യാത്ര. മേഘം പടർന്ന നീലാകാശത്തിനു താഴെ കടുംപച്ച വിരിച്ച തേയിലത്തോട്ടത്തി ന് അപ്പുറം ഒരു ചിത്രം പോലെ മനസ്സിൽ പതിയുന്ന സി എസ്ഐ പള്ളി. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികൾക്ക് അത്രമേൽ പ്രിയപ്പെട്ട ഇടം.
പക്ഷേ, ഈ യാത്ര മൂന്നാറിന്റെ കുളിരു തേടി മാത്രമല്ല. ഈസ്റ്റർ വരുന്നു. ഏപ്രിൽ വേനൽ പോലെ വിശ്വാസികളുടെ മനസ്സിൽ അൻപതു നോമ്പിന്റെ കഠിന താപമുണ്ട്. പ്രാർഥനയുടെ കനപാതയിലൂടെ നടക്കുന്ന നാളുകൾ. ഒടുവിലെത്തുന്നത് കർത്താവിന്റെ തണലിടത്തിലേക്കാണല്ലോ എന്നോർക്കുമ്പോൾ ഓരോ വിശ്വാസിയുടെയും മനസ്സിൽ തണുപ്പിന്റെ വെള്ളിലകൾ വീഴുന്നുണ്ടാവും. ആ നാളുക ളിലാണു ചുരം കയറുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളിയിലേക്ക്. കുർബാന കൂടാൻ, വിശ്വാസസാക്ഷ്യങ്ങൾ കേൾക്കാൻ...
അടിമാലി മൂന്നാർ റോഡിന്റെ കഠിനപാതകൾ കഴിഞ്ഞ് മുന്നോട്ട്. കൊടുംചൂടിന്റെ ഇലകൾ കൊഴിഞ്ഞു തണുപ്പിന്റെ തളിരുകൾ മുളച്ചു തുടങ്ങി. ഈ ചൂടിലും മൂന്നാർ മഞ്ഞിന്റ നേർത്ത വിരലുകൾ കൊണ്ട് തൊടുന്നുണ്ട്.
മരണമില്ലാത്ത കഥകൾ
ചുരം കയറുമ്പോൾ ഓർത്തതു മൂന്നാറിലേക്കെത്തിയ ആ പെൺകുട്ടിയെക്കുറിച്ചാണ്. എലെയ്നർ ഇസബെൽ മെയ് അതായിരുന്നു ആ ഇരുപത്തിനാലുകാരിയുടെ പേര്. 1894 നവംബർ 25. ഭർത്താവ് സർ ഹെൻറി മാൻസ്ഫീൽഡ് നൈറ്റിന്റെ പ്രണയവിരലിൽ തൂങ്ങി ഇസബെൽ മെയ് മൂന്നാറിലെ മഞ്ഞുകൊള്ളാനെത്തി.
മൂന്നാർ അന്ന് ബ്രിട്ടീഷുകാരുടെ ഇഷ്ടപ്പെട്ട ഇടമാണ്. തേയിലയും മഞ്ഞും പന്ത്രണ്ടുവർഷത്തിലൊരിക്കൽ മിഴി തുറന്ന് മാനം കാണുന്ന നീലക്കുറിഞ്ഞിയും അവരെ അത മോഹിപ്പിച്ചിരുന്നു. ആ കഥകളെല്ലാം കേട്ടാണു ഹെൻറി യും ഇസബെലും ഇംഗ്ലണ്ടിൽ നിന്നു കപ്പൽ കയറിയത്. മധു വിധുവിന്റെ മഞ്ഞുവീഴുന്ന കാലം. ആ കപ്പൽ തൂത്തുക്കുടിയിൽ എത്തി. അവിടെ നിന്ന് തിരുച്ചിറപ്പിള്ളി വരെ ട്രെയിനിൽ. അതുകഴിഞ്ഞു ബോഡിനായ്ക്കന്നൂരേയ്ക്ക് കുതിര വണ്ടിയിൽ. പിന്നെ കൊങ്കണിയിൽ നിന്നു പല്ലക്കിൽ യെല്ലാപ്പെട്ടിയിലേക്ക്. അവിടെ നിന്നു മൂന്നാർ. यह कहानी Vanitha के April 12, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Listen
Translate
Change font size
