कोशिश गोल्ड - मुक्त

ഖൽബിൽ നിറയും ചന്ദ്രിക

Vanitha

|

April 15, 2023

വിശ്വാസ പുണ്യവും ചരിത്രപ്പഴമയും നിറയുന്ന കാസർകോട് തളങ്കര ഹസ്രത് മാലിക് ദീനാർ പള്ളിയിൽ

- ബിൻഷാ മുഹമ്മദ്

ഖൽബിൽ നിറയും ചന്ദ്രിക

ചന്ദ്രഗിരിപ്പുഴയുടെ കുഞ്ഞോളങ്ങളെ തഴുകിയെത്തുന്ന കാറ്റ്, ഖൽബ് നിറയ്ക്കുന്ന ചന്ദനത്തിരിയുടെ വാസന. കാസർകോട് തളങ്കരയുടെ മണ്ണിൽ പുകൾപെറ്റ ഹ്രസത്ത് മാലിക് ദീനാർ പള്ളിയുടെ തിരുമുറ്റത്താണ് നിൽക്കുന്നത്. പച്ച പുതച്ച വലിയൊരു കുബ്ബ, അകമ്പടിയെന്നോണം രണ്ട് കുഞ്ഞ് മിനാരങ്ങൾ പ്രാർഥനയുടെ നിലാവായി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന പുണ്യസ്ഥാനം. പള്ളിക്കു മുന്നിൽ നിൽക്കുമ്പോൾ മദ്രസക്കാലത്തു കേട്ടൊരു മാപ്പിളപ്പാട്ടിന്റെ വരികൾ ഓർമയുടെ കുഞ്ഞുടുപ്പിട്ട് ഓടിവന്നു.

"പണ്ട് പായക്കപ്പലിലേറി വന്നതാണേ ദീനും..

കൊണ്ടുവന്നത് മാ ലിക് ഇബ്നു ദീനാ റാണേ...

ബാല്യകൗതുകത്തോടെ പള്ളിക്കുള്ളിലേക്കു കയറി.

പഴമയുടെ കഥ പറയുന്നു മച്ചകങ്ങൾ. കരിവീട്ടി കടഞ്ഞടുത്ത മിനുക്കമുള്ള മരത്തൂണുകൾ. അതിൽ സൂക്ഷ്മമായി മെനഞ്ഞുണ്ടാക്കിയ കൊച്ചു പുഷ്പങ്ങളും അതിൻമേൽ അതിമനോഹരമായി കോർത്തുവച്ച വള്ളികളും. ആരെയും അതിശയിപ്പിക്കുന്ന ശിൽപചാതുരി. ലിഖിതങ്ങൾ, തുക്കു വിളക്കുകൾ. പ്രസംഗ പീഠമായ മിമ്പറിലും മിഹ്റാബിലും വിരലോടിക്കുമ്പോൾ കിന്നരി തുന്നിയ പരവതാനിയിലേറി നാം 1400 വർഷം പുറകോട്ടു പോകും.

കിളി വാതിലിനുള്ളിലൂടെ കണ്ണു പായിക്കുമ്പോഴേക്കും ആ കാഴ്ച കണ്ടു. പച്ചപട്ടുവിരിപ്പിനു കീഴെ സ്വലാത്തും സലാമും ഈരടിയായി മുഴങ്ങുന്ന ദർഗയിൽ അന്ത്യവിശ്രമം കൊള്ളുന്ന മാലിക് ഇബ്നു മുഹമ്മദുൽ ഖുറഷിയെന്ന സൂഫി വര്യൻ. ആധികൾ, വ്യാധികൾ, ആഗ്രഹസാഫല്യ പ്രാർഥനകൾ. എല്ലാത്തിനും ഈ ദർഗയുടെ പൊലിവിനാൽ ഉത്തരമുണ്ടെന്നു വിശ്വസിക്കുന്നവർ ഏറെ. ചരിത്രവും അദ്ഭുതങ്ങളും തസ്ബീഹ് മണിയിലെ മുത്തുപോലെ ഇഴ ചേർന്നിരിക്കുന്ന ആ പുണ്യഭൂമിയുടെ കഥകൾ സാഗരം പോലെ വിശാലം.

കഥകൾ അതിസാഗരം

മാലിക് ദീനാർ പള്ളിയുടെ ചരിത്രം കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ വരവിന്റെ കഥ കൂടിയാണ്. ദിക്ക് അറിയാതെ കാറും കോളും നിറഞ്ഞ കടലിലൂടെ അറേബ്യയിൽ നിന്നു പുറപ്പെട്ട അവർ കേരളത്തിലെത്തി. പ്രവാ ചകൻ മുഹമ്മദ് നബിയുടെ കാലത്തു ജീവിച്ചിരുന്ന, അവിടുത്തെ അനുചരൻമാരെന്ന് അർഥം വരുന്ന ഒരു കൂട്ടം സ്വഹാബികൾ. അവരുടെ നേതൃപ്രകാശമായിരുന്നു സയ്യിദുനാ മാലിക് ഇബ്നു ദീനാർ മാലിക് ദീനാർ പള്ളിയിലെ ഖത്തീബായ അബ്ദുൾ മജീദ് ബാഖവിയുടെ വാക്കുകളിൽ കാലം പിന്നിലേക്കൊഴുകി.

Vanitha से और कहानियाँ

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size