Versuchen GOLD - Frei
ഖൽബിൽ നിറയും ചന്ദ്രിക
Vanitha
|April 15, 2023
വിശ്വാസ പുണ്യവും ചരിത്രപ്പഴമയും നിറയുന്ന കാസർകോട് തളങ്കര ഹസ്രത് മാലിക് ദീനാർ പള്ളിയിൽ
ചന്ദ്രഗിരിപ്പുഴയുടെ കുഞ്ഞോളങ്ങളെ തഴുകിയെത്തുന്ന കാറ്റ്, ഖൽബ് നിറയ്ക്കുന്ന ചന്ദനത്തിരിയുടെ വാസന. കാസർകോട് തളങ്കരയുടെ മണ്ണിൽ പുകൾപെറ്റ ഹ്രസത്ത് മാലിക് ദീനാർ പള്ളിയുടെ തിരുമുറ്റത്താണ് നിൽക്കുന്നത്. പച്ച പുതച്ച വലിയൊരു കുബ്ബ, അകമ്പടിയെന്നോണം രണ്ട് കുഞ്ഞ് മിനാരങ്ങൾ പ്രാർഥനയുടെ നിലാവായി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന പുണ്യസ്ഥാനം. പള്ളിക്കു മുന്നിൽ നിൽക്കുമ്പോൾ മദ്രസക്കാലത്തു കേട്ടൊരു മാപ്പിളപ്പാട്ടിന്റെ വരികൾ ഓർമയുടെ കുഞ്ഞുടുപ്പിട്ട് ഓടിവന്നു.
"പണ്ട് പായക്കപ്പലിലേറി വന്നതാണേ ദീനും..
കൊണ്ടുവന്നത് മാ ലിക് ഇബ്നു ദീനാ റാണേ...
ബാല്യകൗതുകത്തോടെ പള്ളിക്കുള്ളിലേക്കു കയറി.
പഴമയുടെ കഥ പറയുന്നു മച്ചകങ്ങൾ. കരിവീട്ടി കടഞ്ഞടുത്ത മിനുക്കമുള്ള മരത്തൂണുകൾ. അതിൽ സൂക്ഷ്മമായി മെനഞ്ഞുണ്ടാക്കിയ കൊച്ചു പുഷ്പങ്ങളും അതിൻമേൽ അതിമനോഹരമായി കോർത്തുവച്ച വള്ളികളും. ആരെയും അതിശയിപ്പിക്കുന്ന ശിൽപചാതുരി. ലിഖിതങ്ങൾ, തുക്കു വിളക്കുകൾ. പ്രസംഗ പീഠമായ മിമ്പറിലും മിഹ്റാബിലും വിരലോടിക്കുമ്പോൾ കിന്നരി തുന്നിയ പരവതാനിയിലേറി നാം 1400 വർഷം പുറകോട്ടു പോകും.
കിളി വാതിലിനുള്ളിലൂടെ കണ്ണു പായിക്കുമ്പോഴേക്കും ആ കാഴ്ച കണ്ടു. പച്ചപട്ടുവിരിപ്പിനു കീഴെ സ്വലാത്തും സലാമും ഈരടിയായി മുഴങ്ങുന്ന ദർഗയിൽ അന്ത്യവിശ്രമം കൊള്ളുന്ന മാലിക് ഇബ്നു മുഹമ്മദുൽ ഖുറഷിയെന്ന സൂഫി വര്യൻ. ആധികൾ, വ്യാധികൾ, ആഗ്രഹസാഫല്യ പ്രാർഥനകൾ. എല്ലാത്തിനും ഈ ദർഗയുടെ പൊലിവിനാൽ ഉത്തരമുണ്ടെന്നു വിശ്വസിക്കുന്നവർ ഏറെ. ചരിത്രവും അദ്ഭുതങ്ങളും തസ്ബീഹ് മണിയിലെ മുത്തുപോലെ ഇഴ ചേർന്നിരിക്കുന്ന ആ പുണ്യഭൂമിയുടെ കഥകൾ സാഗരം പോലെ വിശാലം.
കഥകൾ അതിസാഗരം
മാലിക് ദീനാർ പള്ളിയുടെ ചരിത്രം കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ വരവിന്റെ കഥ കൂടിയാണ്. ദിക്ക് അറിയാതെ കാറും കോളും നിറഞ്ഞ കടലിലൂടെ അറേബ്യയിൽ നിന്നു പുറപ്പെട്ട അവർ കേരളത്തിലെത്തി. പ്രവാ ചകൻ മുഹമ്മദ് നബിയുടെ കാലത്തു ജീവിച്ചിരുന്ന, അവിടുത്തെ അനുചരൻമാരെന്ന് അർഥം വരുന്ന ഒരു കൂട്ടം സ്വഹാബികൾ. അവരുടെ നേതൃപ്രകാശമായിരുന്നു സയ്യിദുനാ മാലിക് ഇബ്നു ദീനാർ മാലിക് ദീനാർ പള്ളിയിലെ ഖത്തീബായ അബ്ദുൾ മജീദ് ബാഖവിയുടെ വാക്കുകളിൽ കാലം പിന്നിലേക്കൊഴുകി.
Diese Geschichte stammt aus der April 15, 2023-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Translate
Change font size

