ചന്ദ്രഗിരിപ്പുഴയുടെ കുഞ്ഞോളങ്ങളെ തഴുകിയെത്തുന്ന കാറ്റ്, ഖൽബ് നിറയ്ക്കുന്ന ചന്ദനത്തിരിയുടെ വാസന. കാസർകോട് തളങ്കരയുടെ മണ്ണിൽ പുകൾപെറ്റ ഹ്രസത്ത് മാലിക് ദീനാർ പള്ളിയുടെ തിരുമുറ്റത്താണ് നിൽക്കുന്നത്. പച്ച പുതച്ച വലിയൊരു കുബ്ബ, അകമ്പടിയെന്നോണം രണ്ട് കുഞ്ഞ് മിനാരങ്ങൾ പ്രാർഥനയുടെ നിലാവായി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന പുണ്യസ്ഥാനം. പള്ളിക്കു മുന്നിൽ നിൽക്കുമ്പോൾ മദ്രസക്കാലത്തു കേട്ടൊരു മാപ്പിളപ്പാട്ടിന്റെ വരികൾ ഓർമയുടെ കുഞ്ഞുടുപ്പിട്ട് ഓടിവന്നു.
"പണ്ട് പായക്കപ്പലിലേറി വന്നതാണേ ദീനും..
കൊണ്ടുവന്നത് മാ ലിക് ഇബ്നു ദീനാ റാണേ...
ബാല്യകൗതുകത്തോടെ പള്ളിക്കുള്ളിലേക്കു കയറി.
പഴമയുടെ കഥ പറയുന്നു മച്ചകങ്ങൾ. കരിവീട്ടി കടഞ്ഞടുത്ത മിനുക്കമുള്ള മരത്തൂണുകൾ. അതിൽ സൂക്ഷ്മമായി മെനഞ്ഞുണ്ടാക്കിയ കൊച്ചു പുഷ്പങ്ങളും അതിൻമേൽ അതിമനോഹരമായി കോർത്തുവച്ച വള്ളികളും. ആരെയും അതിശയിപ്പിക്കുന്ന ശിൽപചാതുരി. ലിഖിതങ്ങൾ, തുക്കു വിളക്കുകൾ. പ്രസംഗ പീഠമായ മിമ്പറിലും മിഹ്റാബിലും വിരലോടിക്കുമ്പോൾ കിന്നരി തുന്നിയ പരവതാനിയിലേറി നാം 1400 വർഷം പുറകോട്ടു പോകും.
കിളി വാതിലിനുള്ളിലൂടെ കണ്ണു പായിക്കുമ്പോഴേക്കും ആ കാഴ്ച കണ്ടു. പച്ചപട്ടുവിരിപ്പിനു കീഴെ സ്വലാത്തും സലാമും ഈരടിയായി മുഴങ്ങുന്ന ദർഗയിൽ അന്ത്യവിശ്രമം കൊള്ളുന്ന മാലിക് ഇബ്നു മുഹമ്മദുൽ ഖുറഷിയെന്ന സൂഫി വര്യൻ. ആധികൾ, വ്യാധികൾ, ആഗ്രഹസാഫല്യ പ്രാർഥനകൾ. എല്ലാത്തിനും ഈ ദർഗയുടെ പൊലിവിനാൽ ഉത്തരമുണ്ടെന്നു വിശ്വസിക്കുന്നവർ ഏറെ. ചരിത്രവും അദ്ഭുതങ്ങളും തസ്ബീഹ് മണിയിലെ മുത്തുപോലെ ഇഴ ചേർന്നിരിക്കുന്ന ആ പുണ്യഭൂമിയുടെ കഥകൾ സാഗരം പോലെ വിശാലം.
കഥകൾ അതിസാഗരം
മാലിക് ദീനാർ പള്ളിയുടെ ചരിത്രം കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ വരവിന്റെ കഥ കൂടിയാണ്. ദിക്ക് അറിയാതെ കാറും കോളും നിറഞ്ഞ കടലിലൂടെ അറേബ്യയിൽ നിന്നു പുറപ്പെട്ട അവർ കേരളത്തിലെത്തി. പ്രവാ ചകൻ മുഹമ്മദ് നബിയുടെ കാലത്തു ജീവിച്ചിരുന്ന, അവിടുത്തെ അനുചരൻമാരെന്ന് അർഥം വരുന്ന ഒരു കൂട്ടം സ്വഹാബികൾ. അവരുടെ നേതൃപ്രകാശമായിരുന്നു സയ്യിദുനാ മാലിക് ഇബ്നു ദീനാർ മാലിക് ദീനാർ പള്ളിയിലെ ഖത്തീബായ അബ്ദുൾ മജീദ് ബാഖവിയുടെ വാക്കുകളിൽ കാലം പിന്നിലേക്കൊഴുകി.
Diese Geschichte stammt aus der April 15, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 15, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്