Essayer OR - Gratuit
ഞാൻ രചിച്ച ആരണ്യകം
Vanitha
|May 25, 2024
അറുപതുകാരിയായ ജയശ്രീ അറിയപ്പെടുന്നതു തന്നെ 'വീട്ടിൽ കാടുള്ള ആൾ' എന്ന പേരിലാണ്. ആ കാടിന്റെ പൊരുളറിയാം

എന്നെ കണ്ടില്ലെങ്കിൽ അവരൊക്കെ പടിക്കൽ വന്നു നിന്നു വിളിക്കും. കലപില കലപില എന്നാണ് പലരും അതു കേൾ ക്കുന്നതെങ്കിലും എനിക്കത് ഒരു ദിവസത്തെക്കൂടി സ്നേഹത്തോടെ എതിരേൽക്കാനുള്ള ക്ഷണമാണ്.'' ജയശ്രീ ഈ പറയുന്നതു രണ്ടു മക്കളെ കുറിച്ചോ അയൽക്കാരെക്കുറിച്ചോ അല്ല. അവർ എന്നും രാവിലെ വെള്ളവും ഭക്ഷണവും നൽകി ഊട്ടി വളർത്തുന്ന കിളികളേയും അണ്ണാനേയും പിന്നെ, ഒച്ചയുമനക്കവുമില്ലാതെ പറക്കുന്ന ചെറുപ്രാണികളേയും മൺതരി പോലെയും കൽത്തരി പോലെയും ഇഴയുന്ന ഉറുമ്പുകളേയും എണ്ണിയാൽ തീരാത്ത കാലുള്ള തേരട്ടകളേയും അതിലും ചെറിയ പേരറിയാ ജീവനുകളെയും കുറിച്ചാണ്.
മാവേലിക്കരയിലെ കുന്നത്തുള്ള വീടിനു പിന്നിലായി 32 വർഷം കൊണ്ടു ജയശ്രീ ഒരു കൊച്ചു കാടുണ്ടാക്കിയിട്ടുണ്ട്. ചില്ലകൾ ഒടിക്കാതെ വള്ളികൾ പൊട്ടിച്ചു നീക്കാതെ കളപറിക്കാതെ അവിടെ മരങ്ങളും ചെടികളും തന്നിഷ്ടത്തിനു വളർന്നു പടർന്നു പന്തലിച്ചു പൂ ക്കാതെയും പൂത്തും കായ്ക്കാതെയും കായ്ച്ചും ഒക്കെ നിൽക്കുന്നു. കൊടും വേനലിലും വെള്ളം വറ്റാക്കിണറുള്ള പച്ചപ്പിന്റെ കൂടാരമായി.
എതിർപ്പിൽ നിന്നു തുടക്കം
32 വർഷം മുൻപ് ഈ സ്ഥലത്തു ഞങ്ങൾ താമസിക്കാൻ വരുമ്പോൾ ഇവിടെ വെള്ളമൊന്നും കിട്ടിയിരു ന്നില്ല. ആദ്യമൊരു കിണർ കുഴിച്ചു. വെള്ളം കിട്ടിയില്ല. രണ്ടാമതു കിണർ കുഴിച്ച് 16 തൊടിയെത്തി. എന്നിട്ടും വെള്ളം മാത്രമില്ല.
പണ്ടുതൊട്ടേ മരത്തൈകൾ കൊണ്ടു വന്നു നട്ടു പിടിപ്പിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. അതു വളരെ ഇഷ്ടത്തോടെ ചെയ്തുവന്ന കാര്യമാണ്. അങ്ങനെ നട്ടു തുടങ്ങിയപ്പോഴും കാടുണ്ടാക്കാം എന്നൊരു ചിന്തയൊന്നുമില്ല. അന്നു നട്ട മരമൊക്കെ വളർന്നു കാടായതു മുതൽ ഇന്നു വരെ ഇവിടുത്തെ കിണറ്റിലെ വെള്ളം വറ്റിയിട്ടില്ല. എത്ര കോരിയാലും തീരാത്ത വെള്ളമാണതിൽ.
ആദ്യകാലത്തൊക്കെ ഇവിടുത്തെ കിണറ്റിൽ വെള്ളം ഇല്ലാതിരുന്നപ്പോഴും അടുത്തുള്ള വീട്ടിലെ കിണറ്റിൽ നിന്നു വെള്ളം കോരി ഇവർക്കൊക്കെ നനച്ചു കൊടുക്കും. എന്നാലും വേനൽ കനക്കുമ്പോൾ പല മരങ്ങളും ഉണങ്ങും. ചിലതു വീണ്ടും തളിർക്കും. ചിലപ്പോൾ പുതിയതു വയ്ക്കും. അങ്ങനെയാണ് ഇവരൊക്കെ ഇന്നീക്കാണുന്ന പോലെ വളർന്നത്.
Cette histoire est tirée de l'édition May 25, 2024 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size