ഞാൻ രചിച്ച ആരണ്യകം
Vanitha
|May 25, 2024
അറുപതുകാരിയായ ജയശ്രീ അറിയപ്പെടുന്നതു തന്നെ 'വീട്ടിൽ കാടുള്ള ആൾ' എന്ന പേരിലാണ്. ആ കാടിന്റെ പൊരുളറിയാം
എന്നെ കണ്ടില്ലെങ്കിൽ അവരൊക്കെ പടിക്കൽ വന്നു നിന്നു വിളിക്കും. കലപില കലപില എന്നാണ് പലരും അതു കേൾ ക്കുന്നതെങ്കിലും എനിക്കത് ഒരു ദിവസത്തെക്കൂടി സ്നേഹത്തോടെ എതിരേൽക്കാനുള്ള ക്ഷണമാണ്.'' ജയശ്രീ ഈ പറയുന്നതു രണ്ടു മക്കളെ കുറിച്ചോ അയൽക്കാരെക്കുറിച്ചോ അല്ല. അവർ എന്നും രാവിലെ വെള്ളവും ഭക്ഷണവും നൽകി ഊട്ടി വളർത്തുന്ന കിളികളേയും അണ്ണാനേയും പിന്നെ, ഒച്ചയുമനക്കവുമില്ലാതെ പറക്കുന്ന ചെറുപ്രാണികളേയും മൺതരി പോലെയും കൽത്തരി പോലെയും ഇഴയുന്ന ഉറുമ്പുകളേയും എണ്ണിയാൽ തീരാത്ത കാലുള്ള തേരട്ടകളേയും അതിലും ചെറിയ പേരറിയാ ജീവനുകളെയും കുറിച്ചാണ്.
മാവേലിക്കരയിലെ കുന്നത്തുള്ള വീടിനു പിന്നിലായി 32 വർഷം കൊണ്ടു ജയശ്രീ ഒരു കൊച്ചു കാടുണ്ടാക്കിയിട്ടുണ്ട്. ചില്ലകൾ ഒടിക്കാതെ വള്ളികൾ പൊട്ടിച്ചു നീക്കാതെ കളപറിക്കാതെ അവിടെ മരങ്ങളും ചെടികളും തന്നിഷ്ടത്തിനു വളർന്നു പടർന്നു പന്തലിച്ചു പൂ ക്കാതെയും പൂത്തും കായ്ക്കാതെയും കായ്ച്ചും ഒക്കെ നിൽക്കുന്നു. കൊടും വേനലിലും വെള്ളം വറ്റാക്കിണറുള്ള പച്ചപ്പിന്റെ കൂടാരമായി.
എതിർപ്പിൽ നിന്നു തുടക്കം
32 വർഷം മുൻപ് ഈ സ്ഥലത്തു ഞങ്ങൾ താമസിക്കാൻ വരുമ്പോൾ ഇവിടെ വെള്ളമൊന്നും കിട്ടിയിരു ന്നില്ല. ആദ്യമൊരു കിണർ കുഴിച്ചു. വെള്ളം കിട്ടിയില്ല. രണ്ടാമതു കിണർ കുഴിച്ച് 16 തൊടിയെത്തി. എന്നിട്ടും വെള്ളം മാത്രമില്ല.
പണ്ടുതൊട്ടേ മരത്തൈകൾ കൊണ്ടു വന്നു നട്ടു പിടിപ്പിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. അതു വളരെ ഇഷ്ടത്തോടെ ചെയ്തുവന്ന കാര്യമാണ്. അങ്ങനെ നട്ടു തുടങ്ങിയപ്പോഴും കാടുണ്ടാക്കാം എന്നൊരു ചിന്തയൊന്നുമില്ല. അന്നു നട്ട മരമൊക്കെ വളർന്നു കാടായതു മുതൽ ഇന്നു വരെ ഇവിടുത്തെ കിണറ്റിലെ വെള്ളം വറ്റിയിട്ടില്ല. എത്ര കോരിയാലും തീരാത്ത വെള്ളമാണതിൽ.
ആദ്യകാലത്തൊക്കെ ഇവിടുത്തെ കിണറ്റിൽ വെള്ളം ഇല്ലാതിരുന്നപ്പോഴും അടുത്തുള്ള വീട്ടിലെ കിണറ്റിൽ നിന്നു വെള്ളം കോരി ഇവർക്കൊക്കെ നനച്ചു കൊടുക്കും. എന്നാലും വേനൽ കനക്കുമ്പോൾ പല മരങ്ങളും ഉണങ്ങും. ചിലതു വീണ്ടും തളിർക്കും. ചിലപ്പോൾ പുതിയതു വയ്ക്കും. അങ്ങനെയാണ് ഇവരൊക്കെ ഇന്നീക്കാണുന്ന പോലെ വളർന്നത്.
This story is from the May 25, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Listen
Translate
Change font size
