Essayer OR - Gratuit
രാമു കാര്യാട്ടിന്റെ മുറപ്പെണ്ണ്
Manorama Weekly
|November 26, 2022
ഒരേയൊരു ഷീല
രാഷ്ട്രപതിയുടെ സ്വർണമെഡൽ കേരളത്തിലേക്കു കൊണ്ടുവന്ന മഹാസംവിധായകനാണ് രാമു കാര്യാട്ട് ആ ചിത്രം, ചെമ്മീൻ' (1965) ഇന്നും ഇന്ത്യൻ സിനിമാലോകത്തെ അദ്ഭുത നേട്ടമാണ്.
വ്യത്യസ്തതയാണ് രാമു കാര്യാട്ടിന്റെ മുഖമുദ്ര. തൃശൂരിൽ ജനിച്ച കാര്യാട്ട് പി. ഭാസ്കരനുമായി ചേർന്നു "നീലക്കുയിൽ' എന്ന ചിത്രം സംവിധാനം ചെയ്തതോടെയാണ് സംവിധാനരംഗത്തേക്ക് ഇറങ്ങുന്നത്. 1954ൽ ഇറങ്ങിയ "നീലക്കുയിൽ' മലയാള സിനിമയിൽ തനതായ മാറ്റമുണ്ടാക്കി. മലയാള സിനിമയുടെ കഥയും കാമ്പും അന്നുവരെ മറ്റു ഭാഷകളിൽനിന്നു തർജമ ചെയ്യുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. സംവിധായകനായ രാമു കാര്യാട്ട് നോവലിസ്റ്റ് ഉറൂബിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് നീല ക്കുയിൽ' സിനിമയാക്കിയത്. ഇതിലെ പാട്ടുകൾ (കായലരികത്ത്, കുയിലിനെ തേടി.. തുടങ്ങിയവ) ചിത്രത്തിന്റെ വിജയത്തിന്റെ അടയാളമായി തീർന്നു. എല്ലാവരും പുതുമുഖങ്ങളായിരിക്കണമെന്ന ആശയവുമായി കാര്യാട്ട് തന്റെ അടുത്ത ചിത്രം മിന്നാമിനുങ്ങ്' നിർമിച്ചു. അതുവരെ നിലവിലിരുന്ന നായകസങ്കൽപത്തിനു യോജിക്കാത്ത മധ്യവയസ്കനായ നായകൻ. വേലക്കാരി നായിക. സംഗീതം പുതുതായി വന്ന ബാബുരാജ്. ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയും കടം മേടിച്ചും പൂർത്തിയാക്കിയ ഈ ചിത്രം പ്രേക്ഷകർ അംഗീകരിച്ചില്ല. ഒട്ടും അപ്രധാനമല്ലാത്ത റോളിൽ പ്രത്യക്ഷപ്പെട്ട പ്രേംജിയെന്ന നടനെയും ബാബുരാജ് എന്ന സംഗീതസംവിധായകനെയും അവർ നെഞ്ചിലേറ്റി.
“മിന്നാമിനുങ്ങി'ന്റെ പരാജയത്തിനുശേഷം അഞ്ചു വർഷം കഴിഞ്ഞ് ശക്തമായി തിരിച്ചുവരാൻ കാര്യാട്ടിനു കഴിഞ്ഞു.തോപ്പിൽ ഭാസിയുടെ ജനസമ്മതി നേടിയ "മുടിയനായ പുത്രൻ' എന്ന നാടകം സിനിമയാക്കാൻ കാര്യാട്ട് തീരുമാനിച്ചു. മുടിയനായ പുത്രനിലെ രാജനെ നാടകത്തിൽ അവിസ്മരണീയമാക്കിയ ഒ. മാധവനും പുലയപ്പെൺകുട്ടിയായ നായികയെ അതിമനോഹരമായി അവതരിപ്പിച്ച സുലോചനയ്ക്കും പകരം സിനിമയിലെ ആ കഥാപാത്രങ്ങളായി വന്ന സത്യനെയും മിസ് കുമാരിയെയും കേരളമൊന്നാകെ ഏറ്റെടുത്തു. സിനിമ വൻ വിജയമായി..
Cette histoire est tirée de l'édition November 26, 2022 de Manorama Weekly.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Manorama Weekly
Manorama Weekly
കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ
വഴിവിളക്കുകൾ
2 mins
January 24, 2025
Manorama Weekly
പഠിത്തക്കഥകൾ
കഥക്കൂട്ട്
1 mins
January 24, 2025
Manorama Weekly
ഡെലുലു സ്പീക്കിങ്...
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
4 mins
January 24, 2025
Manorama Weekly
പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?
പെറ്റ്സ് കോർണർ
1 min
January 24, 2025
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ഗുണ്ടുർ ചിക്കൻ
1 mins
January 17,2026
Manorama Weekly
വാണി വീണ്ടും വരവായി
ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....
6 mins
January 17,2026
Manorama Weekly
നിരാകരണങ്ങൾ
കഥക്കൂട്ട്
1 mins
January 17,2026
Manorama Weekly
ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്
വഴിവിളക്കുകൾ
2 mins
January 17,2026
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Translate
Change font size
