कोशिश गोल्ड - मुक्त
രാമു കാര്യാട്ടിന്റെ മുറപ്പെണ്ണ്
Manorama Weekly
|November 26, 2022
ഒരേയൊരു ഷീല
രാഷ്ട്രപതിയുടെ സ്വർണമെഡൽ കേരളത്തിലേക്കു കൊണ്ടുവന്ന മഹാസംവിധായകനാണ് രാമു കാര്യാട്ട് ആ ചിത്രം, ചെമ്മീൻ' (1965) ഇന്നും ഇന്ത്യൻ സിനിമാലോകത്തെ അദ്ഭുത നേട്ടമാണ്.
വ്യത്യസ്തതയാണ് രാമു കാര്യാട്ടിന്റെ മുഖമുദ്ര. തൃശൂരിൽ ജനിച്ച കാര്യാട്ട് പി. ഭാസ്കരനുമായി ചേർന്നു "നീലക്കുയിൽ' എന്ന ചിത്രം സംവിധാനം ചെയ്തതോടെയാണ് സംവിധാനരംഗത്തേക്ക് ഇറങ്ങുന്നത്. 1954ൽ ഇറങ്ങിയ "നീലക്കുയിൽ' മലയാള സിനിമയിൽ തനതായ മാറ്റമുണ്ടാക്കി. മലയാള സിനിമയുടെ കഥയും കാമ്പും അന്നുവരെ മറ്റു ഭാഷകളിൽനിന്നു തർജമ ചെയ്യുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. സംവിധായകനായ രാമു കാര്യാട്ട് നോവലിസ്റ്റ് ഉറൂബിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് നീല ക്കുയിൽ' സിനിമയാക്കിയത്. ഇതിലെ പാട്ടുകൾ (കായലരികത്ത്, കുയിലിനെ തേടി.. തുടങ്ങിയവ) ചിത്രത്തിന്റെ വിജയത്തിന്റെ അടയാളമായി തീർന്നു. എല്ലാവരും പുതുമുഖങ്ങളായിരിക്കണമെന്ന ആശയവുമായി കാര്യാട്ട് തന്റെ അടുത്ത ചിത്രം മിന്നാമിനുങ്ങ്' നിർമിച്ചു. അതുവരെ നിലവിലിരുന്ന നായകസങ്കൽപത്തിനു യോജിക്കാത്ത മധ്യവയസ്കനായ നായകൻ. വേലക്കാരി നായിക. സംഗീതം പുതുതായി വന്ന ബാബുരാജ്. ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയും കടം മേടിച്ചും പൂർത്തിയാക്കിയ ഈ ചിത്രം പ്രേക്ഷകർ അംഗീകരിച്ചില്ല. ഒട്ടും അപ്രധാനമല്ലാത്ത റോളിൽ പ്രത്യക്ഷപ്പെട്ട പ്രേംജിയെന്ന നടനെയും ബാബുരാജ് എന്ന സംഗീതസംവിധായകനെയും അവർ നെഞ്ചിലേറ്റി.
“മിന്നാമിനുങ്ങി'ന്റെ പരാജയത്തിനുശേഷം അഞ്ചു വർഷം കഴിഞ്ഞ് ശക്തമായി തിരിച്ചുവരാൻ കാര്യാട്ടിനു കഴിഞ്ഞു.തോപ്പിൽ ഭാസിയുടെ ജനസമ്മതി നേടിയ "മുടിയനായ പുത്രൻ' എന്ന നാടകം സിനിമയാക്കാൻ കാര്യാട്ട് തീരുമാനിച്ചു. മുടിയനായ പുത്രനിലെ രാജനെ നാടകത്തിൽ അവിസ്മരണീയമാക്കിയ ഒ. മാധവനും പുലയപ്പെൺകുട്ടിയായ നായികയെ അതിമനോഹരമായി അവതരിപ്പിച്ച സുലോചനയ്ക്കും പകരം സിനിമയിലെ ആ കഥാപാത്രങ്ങളായി വന്ന സത്യനെയും മിസ് കുമാരിയെയും കേരളമൊന്നാകെ ഏറ്റെടുത്തു. സിനിമ വൻ വിജയമായി..
यह कहानी Manorama Weekly के November 26, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചില്ലി ഡ്രൈ ഫ്രൈ
1 mins
December 06,2025
Manorama Weekly
കവിത ബോധമാണ് വെളിപാട് മാത്രമല്ല
വഴിവിളക്കുകൾ
1 mins
December 06,2025
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Translate
Change font size

