പട്ടിയുണ്ട് സൂക്ഷിക്കുക
Vanitha
|May 24, 2025
പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും പേവിഷബാധയേറ്റു മരിച്ചവരുടെ വാർത്ത നിരന്തരം വരുന്നു. പേവിഷത്തിനെതിരേ കരുതലെടുക്കാം
അവിടെ വേസ്റ്റ് കൊണ്ടിടല്ലേ എന്ന് എല്ലാവരോടും പറഞ്ഞതാ... അതു തിന്നാൻ വന്ന പട്ടികളാ എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാനോടി ചെല്ലുമ്പോൾ എന്റെ കുഞ്ഞിനെ കടിച്ചു പറിക്കുകയായിരുന്നു. അപ്പഴേ എടുത്തോണ്ട് ആശുപത്രിയിൽ പോയി. ഇപ്പോ ദാ, കുഞ്ഞു പോയി. എനിക്കിനി കാണാൻ കുഞ്ഞില്ല...'' തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു പേവിഷ പ്രതിരോധ വാക്സീനെടുത്തിട്ടും മരണത്തിനു കീഴടങ്ങേണ്ടി വന്ന കൊല്ലം പത്തനാപുരത്തെ നിയയുടെ അമ്മ കണ്ണീരോടെ കേരളത്തോടു പറഞ്ഞ വാക്കുകളാണിത്. ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിനു നായ്ക്കളുടെ ആക്രമണം നേരിട്ട് നിയയ്ക്കു മൂന്നു ഡോസ് വാക്സീനെടുത്തിട്ടും പേവിഷബാധ ഉണ്ടാകുകയായിരുന്നു.
പണ്ടൊക്കെ ചില വീടുകളുടെ ഗേറ്റിൽ ഗമയോടെ ഇരുന്ന ബോർഡാണ് "നായയുണ്ട്. സൂക്ഷിക്കുക എന്നത്. ഇന്നു മിക്ക വീടുകളിലും ഒരു നായ എങ്കിലുമുണ്ട്. അവയുടെ റീലുകളും നായയുടെ സ്വന്തം പേജുകളും സോഷ്യൽ മീഡിയയിലും സജീവം. പക്ഷേ, അത്ര ലൈറ്റ് അല്ല വാർത്തകളിൽ നിറയുന്ന കാര്യങ്ങൾ. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു കുഞ്ഞുങ്ങളടക്കം ഏഴു പേരാണു സംസ്ഥാനത്തു പേവിഷബാധയേറ്റു മരണപ്പെട്ടത്. നാലു വർഷത്തിനിടയിൽ സംസ്ഥാനത്തൊട്ടാകെ പേവിഷബാധയേറ്റു മരണപ്പെട്ടത് 89 പേരെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തു വന്നു.
പേവിഷ പ്രതിരോധപ്രവർത്തനങ്ങളിൽ എല്ലാ മുൻകരുതലും കൈക്കൊണ്ടിട്ടും എവിടെയാണു നമുക്കു പിഴച്ചത്? ആരാണ് ഈ മരണങ്ങൾക്ക് ഉത്തരവാദി? റോഡിൽ വച്ചു പിന്നിലൂടെ വന്ന്ആക്രമിക്കുന്ന തെരുവുനായ മുതൽ വീട്ടിലെ വളർത്തുമൃഗങ്ങൾക്കു വാക്സീനെടുക്കാതെ അലംഭാവം കാണിക്കുന്നവർ വരെ പ്രതിക്കൂട്ടിലാണ്. ഒരു കുര കേട്ടാൽ ഞെട്ടിത്തരിക്കുന്ന അവസ്ഥയിലേക്കു പോകാതിരിക്കാൻ മുൻകരുതലെടുക്കാം. ഭയമല്ല, ജാഗ്രതയാണു പ്രധാനം.
ഞെട്ടിക്കുന്ന കണക്കുകൾ
സംസ്ഥാനത്ത് ഓരോ വർഷവും നായയുടെ കടിയേറ്റു ചികിത്സ തേടുന്നതു രണ്ടുലക്ഷത്തിലധികം പേരാണെന്നു കണക്കുകൾ പറയുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും അതു മൂന്നു ലക്ഷം കടക്കുകയും ചെയ്തു. തെരുവുനായ്ക്കൾ ആക്രമിച്ച കേസുകളുടെ എണ്ണം ഇവയിൽ നിന്നു കൃത്യമായി തരംതിരിച്ചു ലഭ്യമല്ല എന്നാണ് ആരോഗ്യവകുപ്പു പറയുന്നത്. എങ്കിലും ആക്രമണകാരികളായ തെരുവു നായ്ക്കളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ വർധനയുണ്ടെന്നു മൃഗസംരക്ഷണ വകുപ്പ് റി ട്ട. ചീഫ് വെറ്ററിനറി ഓഫിസറായ ഡോ. ബിജു പറയുന്നു.
Esta historia es de la edición May 24, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

