Try GOLD - Free
പട്ടിയുണ്ട് സൂക്ഷിക്കുക
Vanitha
|May 24, 2025
പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും പേവിഷബാധയേറ്റു മരിച്ചവരുടെ വാർത്ത നിരന്തരം വരുന്നു. പേവിഷത്തിനെതിരേ കരുതലെടുക്കാം

അവിടെ വേസ്റ്റ് കൊണ്ടിടല്ലേ എന്ന് എല്ലാവരോടും പറഞ്ഞതാ... അതു തിന്നാൻ വന്ന പട്ടികളാ എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാനോടി ചെല്ലുമ്പോൾ എന്റെ കുഞ്ഞിനെ കടിച്ചു പറിക്കുകയായിരുന്നു. അപ്പഴേ എടുത്തോണ്ട് ആശുപത്രിയിൽ പോയി. ഇപ്പോ ദാ, കുഞ്ഞു പോയി. എനിക്കിനി കാണാൻ കുഞ്ഞില്ല...'' തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു പേവിഷ പ്രതിരോധ വാക്സീനെടുത്തിട്ടും മരണത്തിനു കീഴടങ്ങേണ്ടി വന്ന കൊല്ലം പത്തനാപുരത്തെ നിയയുടെ അമ്മ കണ്ണീരോടെ കേരളത്തോടു പറഞ്ഞ വാക്കുകളാണിത്. ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിനു നായ്ക്കളുടെ ആക്രമണം നേരിട്ട് നിയയ്ക്കു മൂന്നു ഡോസ് വാക്സീനെടുത്തിട്ടും പേവിഷബാധ ഉണ്ടാകുകയായിരുന്നു.
പണ്ടൊക്കെ ചില വീടുകളുടെ ഗേറ്റിൽ ഗമയോടെ ഇരുന്ന ബോർഡാണ് "നായയുണ്ട്. സൂക്ഷിക്കുക എന്നത്. ഇന്നു മിക്ക വീടുകളിലും ഒരു നായ എങ്കിലുമുണ്ട്. അവയുടെ റീലുകളും നായയുടെ സ്വന്തം പേജുകളും സോഷ്യൽ മീഡിയയിലും സജീവം. പക്ഷേ, അത്ര ലൈറ്റ് അല്ല വാർത്തകളിൽ നിറയുന്ന കാര്യങ്ങൾ. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു കുഞ്ഞുങ്ങളടക്കം ഏഴു പേരാണു സംസ്ഥാനത്തു പേവിഷബാധയേറ്റു മരണപ്പെട്ടത്. നാലു വർഷത്തിനിടയിൽ സംസ്ഥാനത്തൊട്ടാകെ പേവിഷബാധയേറ്റു മരണപ്പെട്ടത് 89 പേരെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തു വന്നു.
പേവിഷ പ്രതിരോധപ്രവർത്തനങ്ങളിൽ എല്ലാ മുൻകരുതലും കൈക്കൊണ്ടിട്ടും എവിടെയാണു നമുക്കു പിഴച്ചത്? ആരാണ് ഈ മരണങ്ങൾക്ക് ഉത്തരവാദി? റോഡിൽ വച്ചു പിന്നിലൂടെ വന്ന്ആക്രമിക്കുന്ന തെരുവുനായ മുതൽ വീട്ടിലെ വളർത്തുമൃഗങ്ങൾക്കു വാക്സീനെടുക്കാതെ അലംഭാവം കാണിക്കുന്നവർ വരെ പ്രതിക്കൂട്ടിലാണ്. ഒരു കുര കേട്ടാൽ ഞെട്ടിത്തരിക്കുന്ന അവസ്ഥയിലേക്കു പോകാതിരിക്കാൻ മുൻകരുതലെടുക്കാം. ഭയമല്ല, ജാഗ്രതയാണു പ്രധാനം.
ഞെട്ടിക്കുന്ന കണക്കുകൾ
സംസ്ഥാനത്ത് ഓരോ വർഷവും നായയുടെ കടിയേറ്റു ചികിത്സ തേടുന്നതു രണ്ടുലക്ഷത്തിലധികം പേരാണെന്നു കണക്കുകൾ പറയുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും അതു മൂന്നു ലക്ഷം കടക്കുകയും ചെയ്തു. തെരുവുനായ്ക്കൾ ആക്രമിച്ച കേസുകളുടെ എണ്ണം ഇവയിൽ നിന്നു കൃത്യമായി തരംതിരിച്ചു ലഭ്യമല്ല എന്നാണ് ആരോഗ്യവകുപ്പു പറയുന്നത്. എങ്കിലും ആക്രമണകാരികളായ തെരുവു നായ്ക്കളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ വർധനയുണ്ടെന്നു മൃഗസംരക്ഷണ വകുപ്പ് റി ട്ട. ചീഫ് വെറ്ററിനറി ഓഫിസറായ ഡോ. ബിജു പറയുന്നു.
This story is from the May 24, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size