നീ...ഹിമമഴയായ് വരൂ
Vanitha
|May 10, 2025
പാട്ടൊഴുകുന്ന മേടയിൽ വിട്ടിൽ വനിതയ്ക്കു വേണ്ടി ഡോ. കെ. ഓമനക്കുട്ടിയും കൊച്ചുമകൻ ഹരിശങ്കറും സംസാരിക്കാനിരുന്നു. സംഗീതം നിറഞ്ഞ ജീവിതവിശേഷങ്ങൾക്കൊപ്പം
പത്മശ്രീ പുരസ്കാരം ലഭിച്ചു എന്നറിഞ്ഞപ്പോൾ ഡോ. കെ. ഓമനക്കുട്ടി ടീച്ചർ ഇങ്ങനെയാണു പറഞ്ഞത്.
“ഓർമകളിൽ എപ്പോഴും സംഗീതമാണ്. സംഗീതത്തിൽ എപ്പോഴും ശിഷ്യരാണ്. ശിഷ്യരിൽ എന്നും സ്നേഹമാണ്. സ്നേഹം എന്നും സംഗീതമാണ്. ആ സംഗീതം ദൈവമാണ്. ആ ദൈവത്തിനു സ്തുതി.'' പത്മശ്രീ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നു സ്വീകരിച്ചു തിരിച്ചെത്തിയതേയുള്ളു ടീച്ചർ. പ്രഖ്യാപനം വന്നപ്പോൾ തുടങ്ങിയ അഭിനന്ദന പ്രവാഹം ഇതുവരെ നിലച്ചിട്ടില്ല. വിളിക്കുന്നവരിൽ കൂടുതലും ശിഷ്യർ തന്നെ. കഴിഞ്ഞ 60 വർഷമായി സംഗീതമധുരം ശിഷ്യരിലേക്കു പകരുന്ന ടീച്ചർക്കു മുന്നിൽ ഇപ്പോഴുമെത്തുന്നു ശുദ്ധസംഗീതത്തിന്റെ പൊരുൾ തേടി വരുന്ന കുരുന്നുകൾ.
നാലു തലമുറയായി ഈ വീട്ടിൽ നിന്നു ശാസ്ത്രീയസംഗീതം ഉയരുന്നു. ഹരിപ്പാട് മേടയിൽ വീട്ടിൽ മലബാർ ഗോപാലൻ നായർ പ്രശസ്തനായ ഗായകനായിരുന്നു. ഭാര്യ കമലാക്ഷി അമ്മ സംഗീതാധ്യാപികയും.
മൂന്നു മക്കൾ മൂത്തമകൻ എം.ജി. രാധാകൃഷ്ണൻ, രണ്ടാമത്തെ മകൾ ഡോ. കെ. ഓമനക്കുട്ടി, മൂന്നാമത്തെ മകൻ എം.ജി. ശ്രീകുമാർ. നാലാം തലമുറയിൽ ഇപ്പോൾ ഗായകൻ കെ. എസ്. ഹരിശങ്കർ. യുവതലമുറയുടെ രോമാഞ്ചം.
ഓമനക്കുട്ടി ടീച്ചറുടെ മകൾ കമലാലക്ഷ്മിയുടെയും പ്രസിദ്ധസംഗീതജ്ഞനും അധ്യാപകനുമായിരുന്ന ഡോ. ആലപ്പുഴ ശ്രീകുമാറിന്റെയും മകൻ. ഗായികയും പ്രശസ്തയായ വീണ വിദുഷിയുമാണു കമലാ ലക്ഷ്മി. മലയാളത്തിന്റെ അർജിത് സിങ് എന്നാണു പലരും ഹരിശങ്കറിനെ വിളിക്കുന്നത്. തിരുവനന്തപുരത്തു മേടയിൽ വീട്ടിൽ ഇപ്പോൾ ടീച്ചറും മകളും കുടുംബവുമാണ് താമസം. ഭർത്താവ് ഗോപിനാഥൻ നായരും സഹോദരൻ എം.ജി.രാധാകൃഷ്ണനും മരുമകൻ ആലപ്പുഴ ശ്രീകുമാറും വിട പറഞ്ഞതിന്റെ ശൂന്യത ഇവിടെയുണ്ട്. എങ്കിലും ഈ വലിയ വീട്ടിൽ നിന്ന് എപ്പോഴും ശ്രുതിശുദ്ധമായ ശാസ്ത്രീയസംഗീതമുയരുന്നു. ഒരു സംഗീതപരിപാടി കഴിഞ്ഞു മടങ്ങിവന്നതേയുള്ളു ഹരിശങ്കർ, മലയാളികളുടെ പ്രിയപ്പെട്ട ടീച്ചറും കൊച്ചുമകൻ കെ.എസ്. ഹരിശങ്കറും വനിതയ്ക്കു വേണ്ടി ഒന്നിച്ചിരുന്നു."അച്ഛനും അമ്മൂമ്മയുമാണു സംഗീതത്തിലെ ഗുരുക്കന്മാർ. അവരാണു തുടങ്ങിത്തന്നത്. അതു മോശമായില്ല എന്നു കരുതുന്നു. അല്ലേ അമ്മാ...' ഹരിശങ്കർ സംസാരിച്ചു തുടങ്ങി. അമ്മ കമലാലക്ഷ്മിയും ഭാര്യ ഗാഥയും ഒപ്പമുണ്ട്. അതിനു മറുപടി പറഞ്ഞതു ടീച്ചറാണ്.
Esta historia es de la edición May 10, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

