ചീപ്പു തൊടാത്ത മുടിയുണ്ടായിരുന്ന, ഇസ്തിരിയിടാത്ത കുപ്പായമിട്ടിരുന്ന അച്ഛന്റെ മകളാണു മുന്നിലിരിക്കുന്നത്. ജനങ്ങളായിരുന്നു ആ അച്ഛന്റെ കണ്ണാടി. ആ കണ്ണാടിയിൽ മുഖം നോക്കിയാണ് അദ്ദേഹം എന്നും ഒരുങ്ങി ഇറങ്ങിയിരുന്നത്.
എന്നാൽ അച്ചു ഉമ്മൻ സംസാരിച്ചു തുടങ്ങിയതു രാജ്യാന്തര പ്രശസ്തയായ ഡിസൈനർ അനാമിക ഖന്നയുടെ പുതിയ കലക്ഷനുകളെക്കുറിച്ചും ദുബായിലെ പ്രീ ലവ്ഡ് ഷോപ്പിങ് കൾച്ചറി'നെക്കുറിച്ചും ആയിരുന്നു. ലോകത്തെ പുതിയ സ്റ്റൈൽ തരംഗങ്ങളെക്കുറിച്ച് ഇൻസ്റ്റ പോസ്റ്റുകൾ കോൾ ചെയ്യുന്ന വേഗത്തിൽ അച്ചു പറഞ്ഞു കൊണ്ടിരുന്നു. രാഷ്ട്രീയത്തിലെ "ഔട്ട്ഫിറ്റുകളെക്കുറിച്ചു നന്നായറിഞ്ഞിരുന്ന അച്ഛനെ ഓർത്തു ചോദിച്ചു, "ഉമ്മൻചാണ്ടിയിൽ നിന്ന് അച്ചു ഉമ്മനിലേക്ക് എത്ര ദൂരം?
അച്ചു ഒന്നു നിശബ്ദയായി. “അപ്പയെ പോലെയാകാൻ ആർക്കു സാധിക്കും? എല്ലാം ക്ഷമിക്കുന്ന, ഉള്ളിലൊതുക്കുന്ന ആൾ. ആക്രമിക്കാൻ വന്നവർക്കു പോലും മാപ്പുകൊടുത്തില്ലേ? അപ്പയ്ക്കെതിരെ ഗൂഢാലോചന നടന്നെന്ന് സിബിഐ റിപ്പോർട്ടു കിട്ടിയിട്ടു പോലും പ്രതികരിച്ചില്ല.
എനിക്കതു പറ്റില്ല. എല്ലാം കേട്ടു മിണ്ടാതിരിക്കാനുമാകില്ല. അതുകൊണ്ടാണു സൈബർ ആക്രമണമുണ്ടായപ്പോൾ പൊലീസിൽ പരാതി കൊടുത്തത്. അപ്പയുണ്ടായിരുന്നെങ്കിൽ പറഞ്ഞേനെ, "കേസൊന്നും വേണ്ട, അങ്ങനൊന്നും പറയണ്ട, അതൊക്കെ വിട്ടേക്ക്...' എന്നൊക്കെ. അത്ര സൗമ്യനായ മനുഷ്യനെതിരെ പ്രവർത്തിച്ചവർക്കു കാലം മാപ്പു നൽകില്ല, ഉറപ്പ്. അച്ചുവിന്റെ വാക്കുകളിൽ കനൽപ്പൊള്ളൽ.
“കുട്ടിക്കാലം തൊട്ടേ അപ്പയോട് അത്ര അഡിക്ടഡ് ആണ് ഞാൻ ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന് അപ്പയെ എനിക്കു കിട്ടിയിരുന്നില്ല. പക്ഷേ, രോഗബാധിതനായ കാലത്ത് അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നിന്നു പരിചരിക്കാനുള്ള ഭാഗ്യമുണ്ടായി. ഇൻജക്ഷൻ സൂചികളെയും ഏകാന്തതയേയും പേടിയുള്ള ആൾ ഒരു പരാതിയുമില്ലാതെ എല്ലാം സഹിച്ചു. ജനുവരിയിൽ ഞാൻ വലതു കൈത്തണ്ടയിൽ ടാറ്റു ചെയ്തു, അപ്പാസ് പ്രിൻസസ്, അപ്പയെ അതു കാണിച്ചപ്പോൾ സ്നേഹപൂർവം അതിൽ തലോടി തമാശ മട്ടിൽ ചിരിച്ചു.
ഞാനിനി എവിടെയൊക്കെ എത്തിയാലും എന്തൊക്കെ ആയാലും ഉമ്മൻചാണ്ടിയുടെ മകൾ എന്ന പേരിലാണ് അറിയപ്പെടേണ്ടത്. അതാണെന്റെ ഐഡന്റിറ്റി. അതിനപ്പുറം ഒന്നുമില്ല, ഒന്നും വേണ്ട
വനിതയുടെ കവർപേജിൽ അച്ചുവിനെ ഇങ്ങനെ കാണുമ്പോൾ ആരുമൊന്നു വിസ്മയിക്കും. ആരാണ് ഇപ്പോൾ അച്ചു ഉമ്മൻ?
Esta historia es de la edición October 28,2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 28,2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി