Appa's princess
Vanitha
|October 28,2023
പ്രിയപ്പെട്ട അപ്പ, കുടുംബം, ഫാഷൻ, സൈബർ അറ്റാക്ക്, രാഷ്ട്രീയം, സ്ഥാനാർഥിത്വം... മനസ്സു തുറന്ന് ആദ്യമായി അച്ചു ഉമ്മൻ
ചീപ്പു തൊടാത്ത മുടിയുണ്ടായിരുന്ന, ഇസ്തിരിയിടാത്ത കുപ്പായമിട്ടിരുന്ന അച്ഛന്റെ മകളാണു മുന്നിലിരിക്കുന്നത്. ജനങ്ങളായിരുന്നു ആ അച്ഛന്റെ കണ്ണാടി. ആ കണ്ണാടിയിൽ മുഖം നോക്കിയാണ് അദ്ദേഹം എന്നും ഒരുങ്ങി ഇറങ്ങിയിരുന്നത്.
എന്നാൽ അച്ചു ഉമ്മൻ സംസാരിച്ചു തുടങ്ങിയതു രാജ്യാന്തര പ്രശസ്തയായ ഡിസൈനർ അനാമിക ഖന്നയുടെ പുതിയ കലക്ഷനുകളെക്കുറിച്ചും ദുബായിലെ പ്രീ ലവ്ഡ് ഷോപ്പിങ് കൾച്ചറി'നെക്കുറിച്ചും ആയിരുന്നു. ലോകത്തെ പുതിയ സ്റ്റൈൽ തരംഗങ്ങളെക്കുറിച്ച് ഇൻസ്റ്റ പോസ്റ്റുകൾ കോൾ ചെയ്യുന്ന വേഗത്തിൽ അച്ചു പറഞ്ഞു കൊണ്ടിരുന്നു. രാഷ്ട്രീയത്തിലെ "ഔട്ട്ഫിറ്റുകളെക്കുറിച്ചു നന്നായറിഞ്ഞിരുന്ന അച്ഛനെ ഓർത്തു ചോദിച്ചു, "ഉമ്മൻചാണ്ടിയിൽ നിന്ന് അച്ചു ഉമ്മനിലേക്ക് എത്ര ദൂരം?
അച്ചു ഒന്നു നിശബ്ദയായി. “അപ്പയെ പോലെയാകാൻ ആർക്കു സാധിക്കും? എല്ലാം ക്ഷമിക്കുന്ന, ഉള്ളിലൊതുക്കുന്ന ആൾ. ആക്രമിക്കാൻ വന്നവർക്കു പോലും മാപ്പുകൊടുത്തില്ലേ? അപ്പയ്ക്കെതിരെ ഗൂഢാലോചന നടന്നെന്ന് സിബിഐ റിപ്പോർട്ടു കിട്ടിയിട്ടു പോലും പ്രതികരിച്ചില്ല.
എനിക്കതു പറ്റില്ല. എല്ലാം കേട്ടു മിണ്ടാതിരിക്കാനുമാകില്ല. അതുകൊണ്ടാണു സൈബർ ആക്രമണമുണ്ടായപ്പോൾ പൊലീസിൽ പരാതി കൊടുത്തത്. അപ്പയുണ്ടായിരുന്നെങ്കിൽ പറഞ്ഞേനെ, "കേസൊന്നും വേണ്ട, അങ്ങനൊന്നും പറയണ്ട, അതൊക്കെ വിട്ടേക്ക്...' എന്നൊക്കെ. അത്ര സൗമ്യനായ മനുഷ്യനെതിരെ പ്രവർത്തിച്ചവർക്കു കാലം മാപ്പു നൽകില്ല, ഉറപ്പ്. അച്ചുവിന്റെ വാക്കുകളിൽ കനൽപ്പൊള്ളൽ.
“കുട്ടിക്കാലം തൊട്ടേ അപ്പയോട് അത്ര അഡിക്ടഡ് ആണ് ഞാൻ ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന് അപ്പയെ എനിക്കു കിട്ടിയിരുന്നില്ല. പക്ഷേ, രോഗബാധിതനായ കാലത്ത് അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നിന്നു പരിചരിക്കാനുള്ള ഭാഗ്യമുണ്ടായി. ഇൻജക്ഷൻ സൂചികളെയും ഏകാന്തതയേയും പേടിയുള്ള ആൾ ഒരു പരാതിയുമില്ലാതെ എല്ലാം സഹിച്ചു. ജനുവരിയിൽ ഞാൻ വലതു കൈത്തണ്ടയിൽ ടാറ്റു ചെയ്തു, അപ്പാസ് പ്രിൻസസ്, അപ്പയെ അതു കാണിച്ചപ്പോൾ സ്നേഹപൂർവം അതിൽ തലോടി തമാശ മട്ടിൽ ചിരിച്ചു.
ഞാനിനി എവിടെയൊക്കെ എത്തിയാലും എന്തൊക്കെ ആയാലും ഉമ്മൻചാണ്ടിയുടെ മകൾ എന്ന പേരിലാണ് അറിയപ്പെടേണ്ടത്. അതാണെന്റെ ഐഡന്റിറ്റി. അതിനപ്പുറം ഒന്നുമില്ല, ഒന്നും വേണ്ട
यह कहानी Vanitha के October 28,2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
കിളിയകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Translate
Change font size
