Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

വൈരുധ്യങ്ങൾ

Manorama Weekly

|

November 25, 2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

വൈരുധ്യങ്ങൾ

സാഹിത്യ അക്കാദമികളെപ്പറ്റിയുളള അഭിപ്രായം എന്തെന്ന് പണ്ട് എം.ടി.വാസുദേവൻ നായർ എം.കെ. സാനുവിനോട് ചോദിച്ചു. സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമായിരിക്കുന്നിടത്തോളം കാലം അതിൽ പോകുന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം അടിയറവയ്ക്കലാണന്ന് സാനു എഴുതിയ കുറിപ്പ് "സാഹിത്യത്തിലെ കൊട്ടാരഷണ്ഡൻമാർ' എന്ന തലക്കെട്ടിൽ "മാതൃഭൂമി' വാരികയിൽ വന്നു.

എന്നിട്ടും സാനു പിന്നീട് അക്കാദമി പ്രസിഡന്റായി. ചർച്ച സംഘടിപ്പിച്ച എം ടിയും പിന്നീട് അക്കാദമി പ്രസിഡന്റായി.

സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണന്റെ സമ്മർദത്തിനു വഴങ്ങി സാനു അക്കാദമി പ്രസിഡന്റായപ്പോൾ പണ്ട് ഇങ്ങനെയൊക്കെ പറഞ്ഞിട്ടില്ലേയെന്ന് ഒരാൾ ഓർമിപ്പിച്ചു. പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ ഷണ്ഡൻമാരുടെ നേതാവായി, അത്രേയുള്ളൂ' എന്നായിരുന്നു സാനുവിന്റെ മറുപടി.

താൻ സത്യത്തിൽനിന്നു വ്യതിചലിച്ചു ചെയ്ത ഒരു പ്രവൃത്തി സാഹിത്യ അക്കാദമി പ്രസിഡന്റായതാണെന്ന് സാനു പിന്നീടു പറഞ്ഞിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ 1988ൽ അംഗമാവുകയും ആദ്യയോഗത്തിൽ പങ്കെടുക്കുകയും ചെയ്ത സച്ചിദാനന്ദൻ അക്കാദമി എാസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമായതുകൊണ്ട് എന്നു പറഞ്ഞ് രാജിവച്ചു പോയില്ലേ? അതേ സച്ചിദാനന്ദൻ അടുത്ത വർഷം അക്കാദമി അവാർഡ് സ്വീകരിച്ചില്ലേ? പിന്നെയും വർഷങ്ങൾ കഴിഞ്ഞ് സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമാകുന്നതും നമ്മൾ കണ്ടു.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back