Try GOLD - Free
ബിസി ഗേൾ നമിത
Vanitha
|July 05, 2025
സിനിമയുടെ തിരക്കിനിടയിലും ബിസിനസിൽ സന്തോഷം കണ്ടെത്തുന്ന ബിസി ബിസിനസ് ഗേളാണു നമിത പ്രമോദ്

നമിത പ്രമോദിന്റെ കൊച്ചിയിലെ സമ്മർ ടൗൺ റെസ്റ്റോ കഫേ മൂന്നാം വാർഷികം ആ ഘോഷിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള പ്ലാനുമുണ്ട്. വനിതയുടെ സംരംഭക സ്പെഷലിന്റെ കവർ ഗേളായി ഒരുങ്ങുന്നതിനിടെ നമിത പറഞ്ഞതു സമ്മർ ടൗണിൽ വച്ചു ഫോട്ടോ ഷൂട്ട് ചെയ്യുന്ന ത്രില്ലിനെ കുറിച്ചാണ്.
“ഓരോ തവണ കഫേയിൽ വരുമ്പോഴും ഓരോ പുതിയ കാര്യമാണു പഠിക്കുന്നത്. അതെല്ലാം സന്തോഷങ്ങളായി ജീവിതത്തിൽ ചേർത്തു വയ്ക്കും. വനിതയ്ക്കു വേണ്ടി ഇവിടെ വച്ചു കവർ ഷൂട്ട് ചെയ്യുന്നു. സ്വന്തം സ്ഥലത്തിരുന്ന് നേട്ടങ്ങളുടെ കഥ പറയുന്നു. ആ ത്രിൽ ഒന്നു വേറെ തന്നെ...
ക്ലിക്കുകൾ മിന്നിമായുന്നതിനിടെ കണ്ണിൽ ചിരിയൊളിപ്പിച്ചു നമിത പോസ് ചെയ്തു. പിന്നെ, സിനിമയിലും ബിസിനസിലും ബിസി ദിവസങ്ങൾ തരുന്ന സന്തോഷത്തിൽ സംസാരിച്ചു.
റെസ്റ്റോ കഫേ എന്ന ആശ യം എങ്ങനെ വന്നു ? കുട്ടിക്കാലം മുതലേ നാവിൻ തുമ്പിൽ കൊതി നിറയ്ക്കുന്ന കുറേ രുചിയോർമകളുണ്ട്. അച്ഛൻ പ്രമോദിന്റെ സ്വന്തം നാടു കോട്ടയത്തെ കുമരകമാണ്, അമ്മ ഇന്ദുവിന്റേതു തിരുവനന്തപുരവും. 12-ാം ക്ലാസ് വരെ തിരുവനന്തപുരം കാർമൽ ഗേൾസ് കോൺവന്റിലാണു ഞാൻ പഠിച്ചത്.
അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം. അച്ഛൻ ഗൾഫിൽ നിന്നു വന്നപ്പോൾ കായംകുളത്തെ ചിറ്റയുടെ അമ്മ വീട്ടിൽ ഞങ്ങൾ പോയി. വാഴയിലയിൽ ചോറും തോരനും ചിക്കൻ കറിയുമൊക്കെ വിളമ്പി അവർ സൽക്കരിച്ചു. ആ ഊണിന്റെ സ്വാദു മറക്കാനാകില്ല.
പൂജപ്പുര സെൻട്രൽ ജയിലിനും ഞങ്ങളുടെ വീടിനും ഒരേ മതിലാണ്. ജയിൽ വളപ്പിലെ ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് അന്നദാനമുണ്ടാകും. ചൂടു ചോറിനു മുകളിൽ തിളയ്ക്കുന്ന സാമ്പാറും തോരനും ചേർത്തു കഴിക്കുന്ന രുചി അപാര ഓർമയാണ്. പൂജയെടുപ്പും വലിയ ആഘോഷമാണ്. അന്നു ചേനയും മത്തങ്ങയുമൊക്കെയിട്ടു വലിയ കലങ്ങളിൽ ഒരു പ്രത്യേക തരം കഞ്ഞിയുണ്ടാക്കും. പനി വരുമ്പോൾ പോലും കഞ്ഞി കുടിക്കാത്ത എനിക്ക് ആ കഞ്ഞി ഓർക്കുമ്പോൾ ഇപ്പോഴും കൊതി വരും.
സിനിമയിൽ വന്ന ശേഷം അങ്ങനെ നാവിലലിഞ്ഞ രണ്ടു രുചികളുണ്ട്. ഒരിക്കൽ മണാലിയിലെ ഒരു ചെറിയ കടയി ൽ നിന്നു ഹരിയാലി കബാബ് കഴിച്ചു. ആ രുചി വേറേ ഒരിടത്തു നിന്നും കിട്ടിയിട്ടില്ല. പിന്നെയൊരിക്കൽ യുകെയിൽ വച്ച് ഇഞ്ചിലാഡ് എന്ന മെക്സിക്കൻ ഡിഷ് കഴിച്ചു.
ടോർട ഷീറ്റിനുള്ളിൽ ബീഫ് കീമയും വെജിറ്റബിൾസും റോൾ ചെയ്തു ടൊമാറ്റോ പ്യൂരിക്കൊപ്പം വിളമ്പുന്ന വിഭവം. ആ നോൺ വെജ് ഐറ്റം ഇപ്പോൾ സമ്മർ ടൗൺ കഫേയിലുമുണ്ട്.
This story is from the July 05, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size