ബിസി ഗേൾ നമിത
Vanitha
|July 05, 2025
സിനിമയുടെ തിരക്കിനിടയിലും ബിസിനസിൽ സന്തോഷം കണ്ടെത്തുന്ന ബിസി ബിസിനസ് ഗേളാണു നമിത പ്രമോദ്
നമിത പ്രമോദിന്റെ കൊച്ചിയിലെ സമ്മർ ടൗൺ റെസ്റ്റോ കഫേ മൂന്നാം വാർഷികം ആ ഘോഷിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള പ്ലാനുമുണ്ട്. വനിതയുടെ സംരംഭക സ്പെഷലിന്റെ കവർ ഗേളായി ഒരുങ്ങുന്നതിനിടെ നമിത പറഞ്ഞതു സമ്മർ ടൗണിൽ വച്ചു ഫോട്ടോ ഷൂട്ട് ചെയ്യുന്ന ത്രില്ലിനെ കുറിച്ചാണ്.
“ഓരോ തവണ കഫേയിൽ വരുമ്പോഴും ഓരോ പുതിയ കാര്യമാണു പഠിക്കുന്നത്. അതെല്ലാം സന്തോഷങ്ങളായി ജീവിതത്തിൽ ചേർത്തു വയ്ക്കും. വനിതയ്ക്കു വേണ്ടി ഇവിടെ വച്ചു കവർ ഷൂട്ട് ചെയ്യുന്നു. സ്വന്തം സ്ഥലത്തിരുന്ന് നേട്ടങ്ങളുടെ കഥ പറയുന്നു. ആ ത്രിൽ ഒന്നു വേറെ തന്നെ...
ക്ലിക്കുകൾ മിന്നിമായുന്നതിനിടെ കണ്ണിൽ ചിരിയൊളിപ്പിച്ചു നമിത പോസ് ചെയ്തു. പിന്നെ, സിനിമയിലും ബിസിനസിലും ബിസി ദിവസങ്ങൾ തരുന്ന സന്തോഷത്തിൽ സംസാരിച്ചു.
റെസ്റ്റോ കഫേ എന്ന ആശ യം എങ്ങനെ വന്നു ? കുട്ടിക്കാലം മുതലേ നാവിൻ തുമ്പിൽ കൊതി നിറയ്ക്കുന്ന കുറേ രുചിയോർമകളുണ്ട്. അച്ഛൻ പ്രമോദിന്റെ സ്വന്തം നാടു കോട്ടയത്തെ കുമരകമാണ്, അമ്മ ഇന്ദുവിന്റേതു തിരുവനന്തപുരവും. 12-ാം ക്ലാസ് വരെ തിരുവനന്തപുരം കാർമൽ ഗേൾസ് കോൺവന്റിലാണു ഞാൻ പഠിച്ചത്.
അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം. അച്ഛൻ ഗൾഫിൽ നിന്നു വന്നപ്പോൾ കായംകുളത്തെ ചിറ്റയുടെ അമ്മ വീട്ടിൽ ഞങ്ങൾ പോയി. വാഴയിലയിൽ ചോറും തോരനും ചിക്കൻ കറിയുമൊക്കെ വിളമ്പി അവർ സൽക്കരിച്ചു. ആ ഊണിന്റെ സ്വാദു മറക്കാനാകില്ല.
പൂജപ്പുര സെൻട്രൽ ജയിലിനും ഞങ്ങളുടെ വീടിനും ഒരേ മതിലാണ്. ജയിൽ വളപ്പിലെ ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് അന്നദാനമുണ്ടാകും. ചൂടു ചോറിനു മുകളിൽ തിളയ്ക്കുന്ന സാമ്പാറും തോരനും ചേർത്തു കഴിക്കുന്ന രുചി അപാര ഓർമയാണ്. പൂജയെടുപ്പും വലിയ ആഘോഷമാണ്. അന്നു ചേനയും മത്തങ്ങയുമൊക്കെയിട്ടു വലിയ കലങ്ങളിൽ ഒരു പ്രത്യേക തരം കഞ്ഞിയുണ്ടാക്കും. പനി വരുമ്പോൾ പോലും കഞ്ഞി കുടിക്കാത്ത എനിക്ക് ആ കഞ്ഞി ഓർക്കുമ്പോൾ ഇപ്പോഴും കൊതി വരും.
സിനിമയിൽ വന്ന ശേഷം അങ്ങനെ നാവിലലിഞ്ഞ രണ്ടു രുചികളുണ്ട്. ഒരിക്കൽ മണാലിയിലെ ഒരു ചെറിയ കടയി ൽ നിന്നു ഹരിയാലി കബാബ് കഴിച്ചു. ആ രുചി വേറേ ഒരിടത്തു നിന്നും കിട്ടിയിട്ടില്ല. പിന്നെയൊരിക്കൽ യുകെയിൽ വച്ച് ഇഞ്ചിലാഡ് എന്ന മെക്സിക്കൻ ഡിഷ് കഴിച്ചു.
ടോർട ഷീറ്റിനുള്ളിൽ ബീഫ് കീമയും വെജിറ്റബിൾസും റോൾ ചെയ്തു ടൊമാറ്റോ പ്യൂരിക്കൊപ്പം വിളമ്പുന്ന വിഭവം. ആ നോൺ വെജ് ഐറ്റം ഇപ്പോൾ സമ്മർ ടൗൺ കഫേയിലുമുണ്ട്.
This story is from the July 05, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

