Try GOLD - Free
അകലെയേക്കാൾ അകലെ
Vanitha
|June 07, 2025
“പിന്നീടൊരിക്കലും ചൂരൽമലയിലേക്കു പോയിട്ടില്ല. ഇപ്പോൾ ജീവിതത്തിലേക്കു തിരിച്ചു വരാൻ ശ്രമിക്കുകയാണു ഞാൻ
വർഷം ഒന്നാകുന്നു എന്റെ പ്രിയപ്പെട്ടവർ ഉരുളിൽ ഒലിച്ചുപോയിട്ട്. അതിനു ശേഷം ഒരു ദിവസമേ ഞാൻ ചൂരൽമലയിലേക്ക് പോയിട്ടുള്ളൂ. അച്ഛന്റെ, അമ്മയുടെ അനുജത്തിയുടെ മരണാനന്തര ചടങ്ങു നടന്ന 41-ാം ദിവസം. പിന്നീടൊരിക്കലും അങ്ങോട്ടു പോകാൻ തോന്നിയിട്ടില്ല.
കുടുംബസ്വത്തായി കിട്ടിയ നാലു സെന്റിലായിരുന്നു ഞങ്ങളുടെ വീട്. കടം വാങ്ങി വീടു വയ്ക്കരുതെന്നായിരുന്നു അച്ഛൻ ശിവണ്ണയുടെ നിർബന്ധം. അതുകൊണ്ട് വീട് പൂർത്തിയാക്കാൻ എട്ടു വർഷമെടുത്തു. ഇപ്പോൾ ആ വീടിരുന്ന സ്ഥാനത്തു വീടിനെക്കാൾ വലിയൊരു പാറ ഇരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്.'' വയനാട് ചൂരൽമല മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും വീടും നഷ്ടമായ ശ്രുതിയുടെ വാക്കുകളിലേക്കു മുള്ളു പോലെ നോവിക്കുന്ന തണുപ്പിരമ്പി വന്നു.
2018-ലെ പ്രളയത്തെ അതിജീവിച്ചവരാണു ഞങ്ങൾ. അന്ന് അച്ഛന്റെ തയ്യൽക്കട ഒലിച്ചു പോയി. പക്ഷേ, തയ്യൽ മെഷീനും കെട്ടിവച്ചിരുന്ന തുണികളും കിട്ടി. പിന്നെ, വീട്ടിലിരുന്നായിരുന്നു അച്ഛൻ തയ്ച്ചിരുന്നത്. അമ്മ സബിത പഞ്ചായത്ത് മെംബറായിരുന്നു. സഹോദരി ശ്രേയ. കഷ്ടപ്പാടുകൾ ഒരുപാടുണ്ടായിരുന്നെങ്കിലും സന്തോഷമായാണു ഞങ്ങൾ കഴിഞ്ഞിരുന്നത്. സമാധാനം കളയുന്ന ഒന്നും ചെയ്യരുതെന്നാണ് അച്ഛൻ പഠിപ്പിച്ചിട്ടുള്ളത്. സമ്പാദിക്കാവുന്ന പൈസയ്ക്ക് അനുസരിച്ചു ഘട്ടം ഘട്ടമായി വീടുപണി തീർത്തതു പോലും അതുകൊണ്ടാണ്.
കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണു ഞങ്ങൾ വീടിന്റെ പണി പൂർത്തിയാക്കി പാലുകാച്ചിയത്. അന്നേ ദിവസം മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. എന്റെ വിവാഹ നിശ്ചയം. പത്തു വർഷത്തിലേറെ നീണ്ട ഞങ്ങളുടെ പ്രണയം പൂവണിഞ്ഞ ദിവസം. ഞങ്ങൾ കന്നട ഹിന്ദുക്കളും ജെൻസൻ ക്രിസ്തുമത വിശ്വാസിയുമായിരുന്നു.
വിവാഹനിശ്ചയം ഞങ്ങളുടെ ആചാരപ്രകാരവും വിവാഹം ജെൻസന്റെ മതപരമായ ചടങ്ങുപ്രകാരവും നടത്താം എന്നു നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെ വീടിന്റെ പാലുകാച്ചലും വിവാഹനിശ്ചയവും ജൂൺ രണ്ടിനു ഒരുമിച്ചു നടത്തി. എല്ലാം നഷ്ടപ്പെടാൻ പോകുന്ന ഒരുവൾ കുറച്ചു നാൾ സന്തോഷിച്ചോട്ടെ എന്നു വിധി കരുതിയിരിക്കാം.
വിവാഹത്തിന് എട്ടു നാൾ മുൻപേ എന്നെ തനിച്ചാക്കി ജെൻസനും പോയി. ഒരു രാത്രി പെയ്ത മഴയിൽ എനിക്ക് ഉറ്റവരെ നഷ്ടമായി. പകൽ പെയ്ത മഴയിൽ എന്റെ ജെൻസനെയും.
ദുരന്തങ്ങളുടെ ജൂലൈ
This story is from the June 07, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Vanitha
സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?
നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...
3 mins
January 17, 2026
Vanitha
കിനാ കാണും സ്വരങ്ങൾ
കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ
1 min
January 17, 2026
Vanitha
ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ
മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി
1 mins
January 17, 2026
Vanitha
സ്വർഗത്തിലെ തപാലാപ്പീസ്
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Listen
Translate
Change font size

