Essayer OR - Gratuit
അകലെയേക്കാൾ അകലെ
Vanitha
|June 07, 2025
“പിന്നീടൊരിക്കലും ചൂരൽമലയിലേക്കു പോയിട്ടില്ല. ഇപ്പോൾ ജീവിതത്തിലേക്കു തിരിച്ചു വരാൻ ശ്രമിക്കുകയാണു ഞാൻ

വർഷം ഒന്നാകുന്നു എന്റെ പ്രിയപ്പെട്ടവർ ഉരുളിൽ ഒലിച്ചുപോയിട്ട്. അതിനു ശേഷം ഒരു ദിവസമേ ഞാൻ ചൂരൽമലയിലേക്ക് പോയിട്ടുള്ളൂ. അച്ഛന്റെ, അമ്മയുടെ അനുജത്തിയുടെ മരണാനന്തര ചടങ്ങു നടന്ന 41-ാം ദിവസം. പിന്നീടൊരിക്കലും അങ്ങോട്ടു പോകാൻ തോന്നിയിട്ടില്ല.
കുടുംബസ്വത്തായി കിട്ടിയ നാലു സെന്റിലായിരുന്നു ഞങ്ങളുടെ വീട്. കടം വാങ്ങി വീടു വയ്ക്കരുതെന്നായിരുന്നു അച്ഛൻ ശിവണ്ണയുടെ നിർബന്ധം. അതുകൊണ്ട് വീട് പൂർത്തിയാക്കാൻ എട്ടു വർഷമെടുത്തു. ഇപ്പോൾ ആ വീടിരുന്ന സ്ഥാനത്തു വീടിനെക്കാൾ വലിയൊരു പാറ ഇരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്.'' വയനാട് ചൂരൽമല മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും വീടും നഷ്ടമായ ശ്രുതിയുടെ വാക്കുകളിലേക്കു മുള്ളു പോലെ നോവിക്കുന്ന തണുപ്പിരമ്പി വന്നു.
2018-ലെ പ്രളയത്തെ അതിജീവിച്ചവരാണു ഞങ്ങൾ. അന്ന് അച്ഛന്റെ തയ്യൽക്കട ഒലിച്ചു പോയി. പക്ഷേ, തയ്യൽ മെഷീനും കെട്ടിവച്ചിരുന്ന തുണികളും കിട്ടി. പിന്നെ, വീട്ടിലിരുന്നായിരുന്നു അച്ഛൻ തയ്ച്ചിരുന്നത്. അമ്മ സബിത പഞ്ചായത്ത് മെംബറായിരുന്നു. സഹോദരി ശ്രേയ. കഷ്ടപ്പാടുകൾ ഒരുപാടുണ്ടായിരുന്നെങ്കിലും സന്തോഷമായാണു ഞങ്ങൾ കഴിഞ്ഞിരുന്നത്. സമാധാനം കളയുന്ന ഒന്നും ചെയ്യരുതെന്നാണ് അച്ഛൻ പഠിപ്പിച്ചിട്ടുള്ളത്. സമ്പാദിക്കാവുന്ന പൈസയ്ക്ക് അനുസരിച്ചു ഘട്ടം ഘട്ടമായി വീടുപണി തീർത്തതു പോലും അതുകൊണ്ടാണ്.
കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണു ഞങ്ങൾ വീടിന്റെ പണി പൂർത്തിയാക്കി പാലുകാച്ചിയത്. അന്നേ ദിവസം മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. എന്റെ വിവാഹ നിശ്ചയം. പത്തു വർഷത്തിലേറെ നീണ്ട ഞങ്ങളുടെ പ്രണയം പൂവണിഞ്ഞ ദിവസം. ഞങ്ങൾ കന്നട ഹിന്ദുക്കളും ജെൻസൻ ക്രിസ്തുമത വിശ്വാസിയുമായിരുന്നു.
വിവാഹനിശ്ചയം ഞങ്ങളുടെ ആചാരപ്രകാരവും വിവാഹം ജെൻസന്റെ മതപരമായ ചടങ്ങുപ്രകാരവും നടത്താം എന്നു നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെ വീടിന്റെ പാലുകാച്ചലും വിവാഹനിശ്ചയവും ജൂൺ രണ്ടിനു ഒരുമിച്ചു നടത്തി. എല്ലാം നഷ്ടപ്പെടാൻ പോകുന്ന ഒരുവൾ കുറച്ചു നാൾ സന്തോഷിച്ചോട്ടെ എന്നു വിധി കരുതിയിരിക്കാം.
വിവാഹത്തിന് എട്ടു നാൾ മുൻപേ എന്നെ തനിച്ചാക്കി ജെൻസനും പോയി. ഒരു രാത്രി പെയ്ത മഴയിൽ എനിക്ക് ഉറ്റവരെ നഷ്ടമായി. പകൽ പെയ്ത മഴയിൽ എന്റെ ജെൻസനെയും.
ദുരന്തങ്ങളുടെ ജൂലൈ
Cette histoire est tirée de l'édition June 07, 2025 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size