Try GOLD - Free
നന്നായി കേൾക്കുന്നുണ്ടോ?
Vanitha
|October 26, 2024
കേൾവിക്കുറവിന് ഹിയറിങ് എയ്ഡ് വയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഒപ്പം കേൾവിശക്തിക്ക് വെല്ലുവിളിയാകുന്ന ശീലങ്ങളും അവ ഒഴിവാക്കാൻ വഴികളും
സംസാരം നിർത്തി ഫോണും മാറ്റി വച്ച് ഒരു മിനിറ്റ് ചുറ്റുമുള്ള ശബ്ദങ്ങളിലേക്കു ശ്രദ്ധിക്കൂ... ഫാനിന്റെ ഏസിയുടെ, വണ്ടികളുടെ വീടു പണി നടക്കുന്നതിന്റെ, പാത്രങ്ങൾ തമ്മിൽ കലമ്പുന്നതിന്റെ... ഇങ്ങനെ പല തരം ശബ്ദങ്ങൾ നമുക്കു ചുറ്റും ഒഴിയാതെ ഒപ്പമുണ്ട്. നിശബ്ദത വേണമെന്ന് ആഗ്രഹിക്കുമ്പോൾ പോലും നമുക്കു “നിശബ്ദത അനുഭവിക്കാൻ സാധിക്കുന്നുണ്ടോ?
ശബ്ദ തോത് ഉയരുമ്പോൾ
തലച്ചോറിലേക്കു പുറത്തു നിന്നു വിവരങ്ങളെത്തുന്ന തോതിൽ മൂന്നിൽ രണ്ടും കേൾവി വഴിയാണ്. കഴിഞ്ഞ 30 - 40 വർഷത്തിൽ അന്തരീക്ഷത്തിലെ ശബ്ദം ആംബിയന്റ് നോയിസ്) ഉയർന്നിട്ടുണ്ട്.
ശബ്ദമൊരു മർദ അലയാണ്. ഭിത്തിയിലൂടെ പോലും അകത്തേക്കു കടന്നുവരുന്നവ. ആരും മിണ്ടാതിരുന്നാലും 45-50 ഡെസിബെൽ ശബ്ദം നമ്മൾ കേൾക്കുന്നുണ്ട്. ഏറ്റവും സേഫ് ആയി മനുഷ്യനു കേൾക്കാവുന്ന ശബ്ദം പരമാവധി 0-70 ഡെസിബലാണ്.
ചെന്നൈയിലെ പ്രസിദ്ധ ഇഎൻടി സർജൻ ഡോ.മോഹനകാമേശ്വരന്റെ നേതൃത്വത്തിൽ ഒരിക്കൽ നീലഗിരിയിലുള്ള ആദിവാസികളുടെയും ചെന്നൈ, ട്രിച്ചി നഗരത്തിൽ റോഡിൽ കച്ചവടം ചെയ്യുന്നവരുടെയും കേൾവിശക്തി താരതമ്യ പഠനത്തിനു വിധേയമാക്കി. വഴിവക്കിലിരുന്നു കച്ചവടം ചെയ്യുന്നവർക്ക് 55-65 ശതമാനത്തോളം കേൾവി തകരാറുകളുള്ളതായി പഠനത്തിൽ തെളിഞ്ഞു. എന്നാൽ എൺപതു വയസ്സിലും ആദിവാസി വിഭാഗത്തിലുള്ളവർക്കു കേൾവി നഷ്ടം വന്നിരുന്നില്ല.
ആരോഗ്യകരമായ കേൾവിയുണ്ടാകുക, അതു കാത്തു സൂക്ഷിക്കുക എന്നതു കേൾവിയുടെ ഗുണനിലവാരത്തെ മാത്രം സംബന്ധിക്കുന്നതല്ല. അതു തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ യും സ്വാധീനിക്കുന്നുണ്ട്. കേൾവി കുറഞ്ഞാൽ ഒരു വ്യക്തി പലപ്പോഴും സമുഹത്തിൽ നിന്നു വിട്ടുനിൽക്കാനും അതു വഴി മാനസികാരോഗ്യത്തെ സാരമായി ബാധിക്കാനും ഇടവരും.
എന്താണ് സൗണ്ട് ഹൈജീൻ
വാഹനങ്ങളിൽ നിന്നും ലൗഡ് സ്പീക്കറിൽ നിന്നും ഉണ്ടാകുന്ന ഡിജിറ്റൽ നോയിസ്/ഇലക്ട്രോണിക് നോയിസ് (ഇയർ ഫോൺ പോലുള്ളവ ഉൾപ്പെടെ) ആണ് നിലവിൽ കേൾവിക്കുള്ള ഏറ്റവും വലിയ വെല്ലുവിളി. ഹെഡ്ഫോൺ വച്ച് ഉറങ്ങുന്നവർ പോലുമുണ്ട്.
ശരിയായ കേൾവി നടക്കുന്നതു തല ച്ചോറിലാണ്. ചെവി എന്നതു ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗമാക്കി തലച്ചോറിലെത്തിക്കാനുള്ള ഉപാധി മാത്രമാണ്. ഉറക്കത്തിലായാൽ പോലും ഈ തരംഗങ്ങൾ തലച്ചോറിലെത്തുന്നുണ്ട്. പത്തോ പതിനഞ്ചോ കിലോമീറ്റർ തുടർച്ചയായി ഓടിയാൽ പേശികൾക്കു ക്ഷീണം വരും പോലെ തലച്ചോറും ക്ഷീണിക്കും.
This story is from the October 26, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

