Try GOLD - Free
കലയ്ക്ക് സുല്ലില്ല
Vanitha
|August 31, 2024
സിനിമയുടെ വെള്ളിവെളിച്ചം കാത്തു നിൽക്കുമ്പോഴും നയത്തെ സ്വാധിക്കുന്ന അമ്മയും മകളും മകളുടെ മകളും
ഒരൽപം പഴയ സിനിമയാണ് പവിത്രം. എങ്കിലും ഇന്നും അതിലെ ചേട്ടനെയും കുഞ്ഞു പെങ്ങളെയും മലയാളി മറന്നിട്ടില്ല.
മോഹൻലാൽ എന്ന പ്രതിഭയുടെ വ്യത്യസ്ത കഥാപാത്രങ്ങളിലൊന്നായ ചേട്ടച്ഛൻ. അനുജത്തിയായി നർത്തകി കൂടിയായ നീളൻ മുടിക്കാരി വിന്ദുജ മേനോൻ.
വിവാഹിതയായി വിദേശത്തു താമസമുറപ്പിച്ചെങ്കിലും മോഹിനിയാട്ടത്തിൽ ഗവേഷണം നടത്തി ഡോ.വിന്ദുജ മേനോനായി മാറിയെങ്കിലും ചേട്ടന്റെ മീനാക്ഷിക്കുട്ടിക്ക് മാറ്റമൊന്നുമില്ല. അമ്മ കലാമണ്ഡലം വിമലാ മേനോനും മകൾ നേഹയും ചേർന്ന് വിന്ദുജ നടത്തുന്ന നൃത്തപരിപാടികൾക്കു നാട്ടിലും വിദേശത്തും ആരാധകരേറെയാണിപ്പോൾ.
അമ്മയും മകളും മകളുടെ മകളും നർത്തകികളാകുമെന്നു നിശ്ചയിച്ച് ഉറപ്പിച്ചിരുന്നോ ?
കുട്ടികളെ ബലമായി ഒന്നിലേക്കും തള്ളിവിടരുത് എന്ന പക്ഷക്കാരിയാണ് ഞാൻ. എന്റെ അമ്മയും എന്നെ നർത്തകിയാകാൻ നിർബന്ധിച്ചിരുന്നില്ല. നേഹ നൃത്തം പഠിച്ചിരുന്നെങ്കിലും ആദ്യം അത് പാഷനേറ്റ് ആയിരുന്നില്ല. കോവിഡിനു ശേഷമാണ് ആത്മാർഥമായെ ഒരു സമർപ്പണഭാവം നൃത്തത്തിൽ അവൾക്കുണ്ട് എന്നു മനസ്സിലാക്കുന്നത്.
നൃത്തത്തിന്റെ കാര്യത്തിൽ ഗുരുവായും ചമയക്കാരിയായും നൃത്ത വേഷങ്ങളുടെ തയ്യൽക്കാരിയായും അമ്മ അന്നും ഇന്നും കുടെയുണ്ട്. മൂന്നു പേരും ഒന്നിച്ചു നൃത്തം ചെയ്യാനാകുന്നു എന്നതു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ്.
മോഹൻലാൽ എന്ന പ്രതിഭ, ടി.കെ. രാജീവ് കുമാർ എന്ന സംവിധായകൻ, പിന്നെ മീനാക്ഷി. ആ മിടുക്കിയെ ഓർക്കാറുണ്ടോ ?
മൂന്നു ദശാബ്ദക്കാലത്തോളം പ്രേക്ഷകരുടെ സ്നേഹവാത്സല്യങ്ങളും ബഹുമാനവും നേടിത്തന്ന കഥാപാത്രമാണു പവിത്രത്തിലെ മീനാക്ഷി. സിനിമ ഇറങ്ങിയപ്പോൾ മറ്റു പുതുമുഖ നായികമാർക്കു ലഭിക്കുന്നതു പോലൊരു അംഗീകാരമല്ല കിട്ടിയത്. മറിച്ച് എല്ലാവരും കുത്തുവാക്കുകളും ശാപവാക്കുകളും പറഞ്ഞു കുറ്റപ്പെടുത്തി.
കത്തുകളിലൂടെയായിരുന്നു കുറ്റപ്പെടുത്തൽ. ഇത്രയും നല്ല ചേട്ടച്ഛനോടു കുഞ്ഞുപെങ്ങൾ ഇങ്ങനെ ചെയ്യാമോ എന്നൊക്കെ... "എന്നാലും രാജീവേട്ടാ ഈ ചതിയെന്നോട് വേണമായിരുന്നോ എന്നു ഞാൻ പരാതി പറഞ്ഞു. അതു നിന്റെ കഴിവായി മനസ്സിലാക്കൂ...' എന്നദ്ദേഹം മറുപടി തന്നു.
അത്രമേൽ ആളുകളുടെ മനസ്സിനെ മുറിപ്പെടുത്തിയതു കൊണ്ടാകാം ആ കഥാപാത്രത്തെ ഇന്നും മറക്കാതെ ആളുകൾ ഓർമയിൽ സൂക്ഷിക്കുന്നത്.
പവിത്രമാണു വിന്ദുജയുടെ ആദ്യ സിനിമയെന്നാണു പലരും കരുതുന്നത് ?
This story is from the August 31, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

