Try GOLD - Free

എഴുത്തിൽ 18

Vanitha

|

August 03, 2024

എൺപതിലും എഴുത്തിന്റെ യൗവനമുള്ള വിവർത്തക. 'ദി ആൽകെമിസ്റ്റ്' ഉൾപ്പെ നിരവധി വിദേശകൃതികൾ മലയാളത്തിലാക്കിയ രമാ മേനോൻ

- നകുൽ വി.ജി.

എഴുത്തിൽ 18

പുസ്തകങ്ങൾ ധാരാളമുള്ള വീട്. കുഞ്ഞു രമയുടെ മനസ്സിൽ അക്ഷരങ്ങൾ പാർപ്പുറപ്പിക്കാൻ മറ്റു കാരണങ്ങൾ വേണ്ടല്ലോ.

രണ്ടാം ക്ലാസ്സിലെ അവധിക്കാലത്തു സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായിരുന്ന അച്ഛൻ പുത്തേഴത്ത് രാമൻ മേനോൻ വാങ്ങിക്കൊടുത്ത വ്യാസന്റെ വിരുന്ന് ' എന്ന വിവർത്തനഗ്രന്ഥമാണ് ആദ്യം വായിച്ചത്. തൊട്ടു പിന്നാലെ അദ്ദേഹം തന്നെ മലയാളത്തിലേക്കു മൊഴിമാറ്റിയ "ടാഗോറിന്റെ കഥകൾ പിന്നീടങ്ങോട്ടു വായനയുടെ പൂക്കാലമായിരുന്നു.

പക്ഷേ, അപ്പോഴേക്കും കണ്ണിലെ വെളിച്ചം മെല്ലെ കുറയാൻ തുടങ്ങി. ഒന്നാം ക്ലാസ് മുതൽ കണ്ണട ഉപയോഗിക്കേണ്ടി വന്നു.

പഠനത്തിന്റെ ആയാസം കണ്ണുകൾക്കു താങ്ങാനാകില്ലെന്നായതോടെ പത്താം ക്ലാസ്സിൽ വിദ്യാഭ്യാസം അവസാനിച്ചു. പക്ഷേ, വായനയുടെ ലോകം പിന്നെയും വളർന്നു. ഒപ്പം എഴുത്തിലും പിച്ചവച്ചു തുടങ്ങി.

ആ നിശ്ചയദാർഢ്യം പിന്നീടു മലയാള സാഹിത്യത്തിന് അനുഗ്രഹമായി. പൗലോ കൊയ്ലോയുടെ "ദി ആൽകെമിസ്റ്റ്, ഹെർമൻ ഹെസ്സയുടെ "സിദ്ദാർത്ഥ, ഖാലി ദ് ഹൊസൈനിയുടെ “കൈറ്റ് റണ്ണേഴ്സ് ഇ.എം. ഫോസ്റ്ററിന്റെ 'എ പാസേജ് ടു ഇന്ത്യ' തുടങ്ങി അറുപതിലധികം ലോക ക്ലാസ്സിക്കുകൾ മലയാളത്തിലേക്കെത്തിച്ചത് ഈ പഴയ മലയാളം മീഡിയം പത്താം ക്ലാസ്സുകാരിയാണ്. 80-ാം വയസ്സിലും വർഷത്തിൽ രണ്ടും മൂന്നും വിദേശ പുസ്തകങ്ങൾ രമാ മേനോന്റെ മനോഹര പരിഭാഷയിൽ മലയാളിയെ തേടിയെത്തുന്നു.

കഥകൾ വിരിഞ്ഞ കാലം

“ഞാൻ ജനിക്കുമ്പോൾ അച്ഛന് അൻപത്തിയഞ്ചും അമ്മ ജാനകിക്കു നാൽപ്പത്തിയെട്ടുമായിരുന്നു പ്രായം. പത്താമത്തെ കുട്ടിയായിരുന്നു ഞാൻ. ഇളയ കുട്ടിയായതിന്റെ വാൽസല്യക്കൂടുതലും കരുതലും ആവോളം കിട്ടിയിരുന്നു. മൂത്ത ചേച്ചിയുടെ മകൾക്കും എനിക്കും ഒരേ പ്രായമാണ്.

പഠനം നിർത്തിയെങ്കിലും ഒരു ജോലി നേടത്തക്ക എന്തെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണമെന്ന് എനിക്കു തോന്നി. അങ്ങനെ മദ്രാസ് കലാക്ഷേത്രയിൽ രണ്ടു വർഷത്തെ മോണ്ടിസോറി ട്രെയിനിങ്ങിനു ചേർന്നു. അതാണ് മലയാളം മീഡിയത്തിൽ പഠിച്ചിരുന്ന എനിക്ക് ഇംഗ്ലിഷ് ഭാഷയിൽ അടിസ്ഥാന ധാരണ നൽകിയത്.

പത്താം ക്ലാസ് വരെ മലയാളം പുസ്തകങ്ങൾ മാത്രമേ വായിച്ചിട്ടുള്ളൂ. പിന്നീടാണ് ഇംഗ്ലിഷിലുള്ള വായന തുടങ്ങുന്നത്. കഥകളാണ് എഴുതിത്തുടങ്ങിയത്.

MORE STORIES FROM Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size