എഴുത്തിൽ 18
Vanitha
|August 03, 2024
എൺപതിലും എഴുത്തിന്റെ യൗവനമുള്ള വിവർത്തക. 'ദി ആൽകെമിസ്റ്റ്' ഉൾപ്പെ നിരവധി വിദേശകൃതികൾ മലയാളത്തിലാക്കിയ രമാ മേനോൻ
പുസ്തകങ്ങൾ ധാരാളമുള്ള വീട്. കുഞ്ഞു രമയുടെ മനസ്സിൽ അക്ഷരങ്ങൾ പാർപ്പുറപ്പിക്കാൻ മറ്റു കാരണങ്ങൾ വേണ്ടല്ലോ.
രണ്ടാം ക്ലാസ്സിലെ അവധിക്കാലത്തു സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായിരുന്ന അച്ഛൻ പുത്തേഴത്ത് രാമൻ മേനോൻ വാങ്ങിക്കൊടുത്ത വ്യാസന്റെ വിരുന്ന് ' എന്ന വിവർത്തനഗ്രന്ഥമാണ് ആദ്യം വായിച്ചത്. തൊട്ടു പിന്നാലെ അദ്ദേഹം തന്നെ മലയാളത്തിലേക്കു മൊഴിമാറ്റിയ "ടാഗോറിന്റെ കഥകൾ പിന്നീടങ്ങോട്ടു വായനയുടെ പൂക്കാലമായിരുന്നു.
പക്ഷേ, അപ്പോഴേക്കും കണ്ണിലെ വെളിച്ചം മെല്ലെ കുറയാൻ തുടങ്ങി. ഒന്നാം ക്ലാസ് മുതൽ കണ്ണട ഉപയോഗിക്കേണ്ടി വന്നു.
പഠനത്തിന്റെ ആയാസം കണ്ണുകൾക്കു താങ്ങാനാകില്ലെന്നായതോടെ പത്താം ക്ലാസ്സിൽ വിദ്യാഭ്യാസം അവസാനിച്ചു. പക്ഷേ, വായനയുടെ ലോകം പിന്നെയും വളർന്നു. ഒപ്പം എഴുത്തിലും പിച്ചവച്ചു തുടങ്ങി.
ആ നിശ്ചയദാർഢ്യം പിന്നീടു മലയാള സാഹിത്യത്തിന് അനുഗ്രഹമായി. പൗലോ കൊയ്ലോയുടെ "ദി ആൽകെമിസ്റ്റ്, ഹെർമൻ ഹെസ്സയുടെ "സിദ്ദാർത്ഥ, ഖാലി ദ് ഹൊസൈനിയുടെ “കൈറ്റ് റണ്ണേഴ്സ് ഇ.എം. ഫോസ്റ്ററിന്റെ 'എ പാസേജ് ടു ഇന്ത്യ' തുടങ്ങി അറുപതിലധികം ലോക ക്ലാസ്സിക്കുകൾ മലയാളത്തിലേക്കെത്തിച്ചത് ഈ പഴയ മലയാളം മീഡിയം പത്താം ക്ലാസ്സുകാരിയാണ്. 80-ാം വയസ്സിലും വർഷത്തിൽ രണ്ടും മൂന്നും വിദേശ പുസ്തകങ്ങൾ രമാ മേനോന്റെ മനോഹര പരിഭാഷയിൽ മലയാളിയെ തേടിയെത്തുന്നു.
കഥകൾ വിരിഞ്ഞ കാലം
“ഞാൻ ജനിക്കുമ്പോൾ അച്ഛന് അൻപത്തിയഞ്ചും അമ്മ ജാനകിക്കു നാൽപ്പത്തിയെട്ടുമായിരുന്നു പ്രായം. പത്താമത്തെ കുട്ടിയായിരുന്നു ഞാൻ. ഇളയ കുട്ടിയായതിന്റെ വാൽസല്യക്കൂടുതലും കരുതലും ആവോളം കിട്ടിയിരുന്നു. മൂത്ത ചേച്ചിയുടെ മകൾക്കും എനിക്കും ഒരേ പ്രായമാണ്.
പഠനം നിർത്തിയെങ്കിലും ഒരു ജോലി നേടത്തക്ക എന്തെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണമെന്ന് എനിക്കു തോന്നി. അങ്ങനെ മദ്രാസ് കലാക്ഷേത്രയിൽ രണ്ടു വർഷത്തെ മോണ്ടിസോറി ട്രെയിനിങ്ങിനു ചേർന്നു. അതാണ് മലയാളം മീഡിയത്തിൽ പഠിച്ചിരുന്ന എനിക്ക് ഇംഗ്ലിഷ് ഭാഷയിൽ അടിസ്ഥാന ധാരണ നൽകിയത്.
പത്താം ക്ലാസ് വരെ മലയാളം പുസ്തകങ്ങൾ മാത്രമേ വായിച്ചിട്ടുള്ളൂ. പിന്നീടാണ് ഇംഗ്ലിഷിലുള്ള വായന തുടങ്ങുന്നത്. കഥകളാണ് എഴുതിത്തുടങ്ങിയത്.
यह कहानी Vanitha के August 03, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Listen
Translate
Change font size
