Try GOLD - Free
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
Vanitha
|June 08, 2024
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
കാശി... കാശിക്കുട്ടാ... അമ്മേടെ സ്വന്തം മുത്തേ...'' അശ്വിനിയുടെ വിളി കേട്ടു കാശി ഉറക്ക കൈകളുയർത്തിൽ ചിരിച്ചു. അടുത്ത വിളിയിൽ ഒന്നു തിരിഞ്ഞു കുഞ്ഞിക്കാലുകളും കൈകളും നിവർത്തി കണ്ണുകൾ മെല്ലെ തുറന്നു. അമ്മയെ കണ്ട സന്തോഷത്തിൽ, ശബ്ദമുണ്ടാക്കി ഇളകിച്ചിരിച്ചു കൊണ്ട് അമ്മയുടെ നേർക്കു കൈകളുയർത്തി. അശ്വിനി അവനെ എടുത്തു.
കുഞ്ഞിക്കണ്ണുകൾ മുറിക്കുള്ളിലാകെ പരതുന്നതു കണ്ടു സുജിത്തും കുഞ്ഞിന്റെ മുന്നിലെത്തി. അച്ഛനെ കണ്ടയുടൻ അവൻ ആ ചുമലിലേക്കു ചാടി.
“ഇവനിപ്പോൾ ഒരു വയസ്സായി.'' കുഞ്ഞിന്റെ നനുത്ത കവിളിൽ മുത്തം നൽകിക്കൊണ്ട് അശ്വിനി പറഞ്ഞു തുടങ്ങി. “ഒരു വർഷം എങ്ങനെ കടന്നു പോയെന്നറിയില്ല, ഇപ്പോൾ ഓർക്കുമ്പോൾ.'' അശ്വിനിയുടെ വാക്കുകൾ മുറിഞ്ഞു. ഓർമകൾ ഒരു വർഷം പിന്നിലേക്കു നീങ്ങി.
ആറ്റിങ്ങൽ സ്വദേശികളായ സുജിത്തിനെയും അശ്വിനിയെയും വിവാഹത്തിന്റെ പുതു മോടി മാറുന്നതിനു മുൻപു തന്നെ "വിശേഷം തിരക്കലുകാർ കുറേ വട്ടം ചുറ്റിച്ചതാണ്. മാസങ്ങൾ കഴിഞ്ഞതോടെ കുത്തുവാക്കുകളും അടക്കിപ്പറച്ചിലുകളും തുടങ്ങി. സമ്മർദം എന്നതിനപ്പുറം ഇത്തരം വാക്കുകൾ ഭയമായി പടർന്നുകയറി, "ഈശ്വരാ... ഞങ്ങൾക്കിനി കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യമില്ലേ...
അതോടെ ചികിത്സ തേടാമെന്ന തീരുമാനത്തിലെത്തി. പല ഡോക്ടർമാരെയും മാറി മാറി കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും പ്രതീക്ഷ കൈവിടാതെ, പ്രാർഥനയോടെ കാത്തിരുന്നു.
അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അശ്വിനി ഗർഭിണിയായി. ഇടയ്ക്കിടെ ഉണ്ടായ രക്തസ്രാവം മൂലം ഡോക്ടർ പൂർണ വിശ്രമം നിർദേശിച്ചിരുന്നു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളുമായി 37 ആഴ്ചകൾ. ഒടുവിൽ അശ്വിനി ഓമനത്തമുള്ള ആൺകുഞ്ഞിനു ജന്മം നൽകി. 2.28 കിലോഗ്രാം ഭാരം ഉണ്ടായിരുന്നെങ്കിലും ചില ആരോഗ്യപ്രശ്നങ്ങൾ മൂലം ഒരാഴ്ചയോളം കുഞ്ഞിനെ നവജാതശിശുക്കളെ പരിചരിക്കുന്ന ഐസിയുവിൽ അഡ്മിറ്റ് ചെയ്തു.
ആ ദിവസങ്ങളിലാണു കുഞ്ഞിന്റെ മഞ്ഞ നിറം ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. നിറം കുറയുന്നില്ലെന്നു കണ്ടതോടെ കുഞ്ഞിനെ മറ്റൊരാശുപത്രിയിലേക്കു മാറ്റി. വിദഗ്ധനായ ഡോക്ടർ നിർദേശിച്ച പരിശോധനകളെല്ലാം നടത്തി ചിലത് ആവർത്തിച്ചു.
ഒരാഴ്ച നീണ്ട ആശുപത്രിവാസം കഴിഞ്ഞു മടങ്ങാൻ ഒരുങ്ങുമ്പോൾ ഡോക്ടർ സുജിത്തിനോടു പറഞ്ഞു, "ലിവർ ബയോപ്സി അത്യാവശ്യമായി ചെയ്യണം. ' റിസൽറ്റ് വന്നപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നിയെങ്കിലും കൃത്യമായ നിഗമനത്തിലെത്താൻ സാധിച്ചില്ല.
This story is from the June 08, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

