Versuchen GOLD - Frei
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
Vanitha
|June 08, 2024
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
കാശി... കാശിക്കുട്ടാ... അമ്മേടെ സ്വന്തം മുത്തേ...'' അശ്വിനിയുടെ വിളി കേട്ടു കാശി ഉറക്ക കൈകളുയർത്തിൽ ചിരിച്ചു. അടുത്ത വിളിയിൽ ഒന്നു തിരിഞ്ഞു കുഞ്ഞിക്കാലുകളും കൈകളും നിവർത്തി കണ്ണുകൾ മെല്ലെ തുറന്നു. അമ്മയെ കണ്ട സന്തോഷത്തിൽ, ശബ്ദമുണ്ടാക്കി ഇളകിച്ചിരിച്ചു കൊണ്ട് അമ്മയുടെ നേർക്കു കൈകളുയർത്തി. അശ്വിനി അവനെ എടുത്തു.
കുഞ്ഞിക്കണ്ണുകൾ മുറിക്കുള്ളിലാകെ പരതുന്നതു കണ്ടു സുജിത്തും കുഞ്ഞിന്റെ മുന്നിലെത്തി. അച്ഛനെ കണ്ടയുടൻ അവൻ ആ ചുമലിലേക്കു ചാടി.
“ഇവനിപ്പോൾ ഒരു വയസ്സായി.'' കുഞ്ഞിന്റെ നനുത്ത കവിളിൽ മുത്തം നൽകിക്കൊണ്ട് അശ്വിനി പറഞ്ഞു തുടങ്ങി. “ഒരു വർഷം എങ്ങനെ കടന്നു പോയെന്നറിയില്ല, ഇപ്പോൾ ഓർക്കുമ്പോൾ.'' അശ്വിനിയുടെ വാക്കുകൾ മുറിഞ്ഞു. ഓർമകൾ ഒരു വർഷം പിന്നിലേക്കു നീങ്ങി.
ആറ്റിങ്ങൽ സ്വദേശികളായ സുജിത്തിനെയും അശ്വിനിയെയും വിവാഹത്തിന്റെ പുതു മോടി മാറുന്നതിനു മുൻപു തന്നെ "വിശേഷം തിരക്കലുകാർ കുറേ വട്ടം ചുറ്റിച്ചതാണ്. മാസങ്ങൾ കഴിഞ്ഞതോടെ കുത്തുവാക്കുകളും അടക്കിപ്പറച്ചിലുകളും തുടങ്ങി. സമ്മർദം എന്നതിനപ്പുറം ഇത്തരം വാക്കുകൾ ഭയമായി പടർന്നുകയറി, "ഈശ്വരാ... ഞങ്ങൾക്കിനി കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യമില്ലേ...
അതോടെ ചികിത്സ തേടാമെന്ന തീരുമാനത്തിലെത്തി. പല ഡോക്ടർമാരെയും മാറി മാറി കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും പ്രതീക്ഷ കൈവിടാതെ, പ്രാർഥനയോടെ കാത്തിരുന്നു.
അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അശ്വിനി ഗർഭിണിയായി. ഇടയ്ക്കിടെ ഉണ്ടായ രക്തസ്രാവം മൂലം ഡോക്ടർ പൂർണ വിശ്രമം നിർദേശിച്ചിരുന്നു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളുമായി 37 ആഴ്ചകൾ. ഒടുവിൽ അശ്വിനി ഓമനത്തമുള്ള ആൺകുഞ്ഞിനു ജന്മം നൽകി. 2.28 കിലോഗ്രാം ഭാരം ഉണ്ടായിരുന്നെങ്കിലും ചില ആരോഗ്യപ്രശ്നങ്ങൾ മൂലം ഒരാഴ്ചയോളം കുഞ്ഞിനെ നവജാതശിശുക്കളെ പരിചരിക്കുന്ന ഐസിയുവിൽ അഡ്മിറ്റ് ചെയ്തു.
ആ ദിവസങ്ങളിലാണു കുഞ്ഞിന്റെ മഞ്ഞ നിറം ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. നിറം കുറയുന്നില്ലെന്നു കണ്ടതോടെ കുഞ്ഞിനെ മറ്റൊരാശുപത്രിയിലേക്കു മാറ്റി. വിദഗ്ധനായ ഡോക്ടർ നിർദേശിച്ച പരിശോധനകളെല്ലാം നടത്തി ചിലത് ആവർത്തിച്ചു.
ഒരാഴ്ച നീണ്ട ആശുപത്രിവാസം കഴിഞ്ഞു മടങ്ങാൻ ഒരുങ്ങുമ്പോൾ ഡോക്ടർ സുജിത്തിനോടു പറഞ്ഞു, "ലിവർ ബയോപ്സി അത്യാവശ്യമായി ചെയ്യണം. ' റിസൽറ്റ് വന്നപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നിയെങ്കിലും കൃത്യമായ നിഗമനത്തിലെത്താൻ സാധിച്ചില്ല.
Diese Geschichte stammt aus der June 08, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

