Try GOLD - Free
രാമ രാമ പാഹിമാം
Vanitha
|April 13, 2024
രാമവിഗ്രഹം കണ്ടു തൊഴാൻ നാമജപങ്ങളോടെ അയോധ്യയിലേക്കു തീർഥയാത്ര
അയോധ്യയിലെ എല്ലാ വഴികളും എത്തുന്നതു രാമക്ഷേത്രത്തിലേക്കാണ്. മാസങ്ങൾക്കു മുൻപു നടന്ന പ്രാണപ്രതിഷ്ഠയുടെ ആരവങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല. എങ്ങും ആഘോഷങ്ങൾ. പാതയോരങ്ങളിൽ കീർത്തനങ്ങളും ഭജനകളും പൂജകളും മന്ത്രോച്ചാരണങ്ങളും ആനന്ദനൃത്തവുമായി ഭക്തജനക്കൂട്ടങ്ങൾ.
ജനുവരിയിൽ തന്നെ വരണമെന്നു മോഹിച്ചതാണ്, സാധിച്ചില്ല. ഇപ്പോ ആണ് ഭഗവാൻ എന്നെ വിളിച്ചത്.... രാം ഭഗവാൻ... തുമാരി ലീല..' എന്നു പറഞ്ഞ് ആകാശത്തേക്കു കൈകളുയർത്തി പ്രാർഥിക്കുകയാണു തുളസി ഭായ്. ഡൽഹിയിൽ നിന്നു മക്കളോടും കൊച്ചുമക്കളോടും ഒപ്പമാണ് അറുപതുകാരിയായ തുളസി വന്നിരിക്കുന്നത്.
ഇനിയും കുറഞ്ഞത് ഒരു വർഷത്തോളമെടുക്കും അയോധ്യയിലെ രാമക്ഷേത്രം പൂർണരൂപത്തിലാവാൻ എങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നു ഭക്തരുടെ കുത്തൊഴുക്കാണ് ഇവിടേക്ക്.
പവിത്രവും പുണ്യവുമായ സരയൂ നദിയിൽ കുളിച്ച ശേഷമാണു പലരും ക്ഷേത്രത്തിലേക്കു നടക്കുന്നത്. പടിക്കെട്ടുകളിൽ നിന്നു ജലം കൈക്കുമ്പിളിലെടുത്തു തലയിലും മുഖത്തും കുടഞ്ഞു ശുദ്ധമാകുന്നവരും ധാരാളം.
തിക്കും തിരക്കും കൂടിവരികയാണ്. രാം പാത (റാം പഥ്) വഴി മുന്നോട്ടു നടക്കുമ്പോൾ അങ്ങകലെയായി കാണാം ക്ഷേത്രശിഖരവും അതിനു മുകളിൽ പാറുന്ന പതാകയും. രാമനാമ ജപങ്ങളുമായി ഒഴുകുന്ന ഭക്തരുടെയെല്ലാം മനസ്സിൽ നിറയുന്നത് ചിരിതൂകി, കളിയാടി നിൽക്കുന്ന ബാലനായ രാമൻ.
അയോധ്യയിലെ മുഖ്യവീഥി റാം പഥാണ്. ഫൈസാബാദ് വഴി വരുന്നവർക്ക് ഈ വഴി പോയാൽ നേരിട്ടു ക്ഷേത്ര കവാടത്തിലെത്താം. ബൈപാസ് വഴിയാണ് വരുന്നതെങ്കിൽ ലതാമങ്കേഷ്കർ ചൗക്ക് വഴി റാം പഥിലൂടെ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചു ക്ഷേത്രത്തിലെത്താനാകും. ഇരുവശവും നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളുമുണ്ട്. ഒരേ രൂപത്തിലുള്ള ഷോപ്പിങ് കേന്ദ്രങ്ങളും ധാരാളം.
വൻ നഗരമായി അയോധ്യ
രണ്ടു മൂന്നു വർഷം മുൻപു വരെ സാധാരണ തീർഥാടന കേന്ദ്രമായിരുന്നു അയോധ്യ. ഉറക്കം തൂങ്ങി നിൽക്കുന്ന തെരുവുകളും നരച്ച തുണി കൊണ്ടു വെയിൽ തടഞ്ഞു നിർത്തുന്ന കടകളും കൂട്ടമായി നീങ്ങുന്ന ആരാധക സംഘങ്ങളുമൊക്കെയുള്ള സാധാരണ ഉത്തരേന്ത്യൻ നഗരം. കനത്ത സുരക്ഷയിൽ താൽക്കാലിക ടെന്റിലുള്ള രാംലല്ല വിഗ്രഹം കാണാനെത്തുന്നവരുടെ തിരക്ക് വിശേഷ ദിവസങ്ങളിൽ മാത്രമായിരുന്നു.
This story is from the April 13, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

