Try GOLD - Free
ഇത് ആ മോഹത്തിനായുള്ള ഇടവേള
Vanitha
|January 20, 2024
തമിഴിൽ തിരക്കേറിയ സീരിയൽ താരമായ മീരാ കൃഷ്ണ. മലയാളത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച്...
സ്വപ്നം പോലുള്ള തുടക്കമാണ് മീരാകൃഷ്ണയുടേത്. നൃത്തവേദികളിൽ അഴകുള്ള ചുവടുവയ്ക്കുമ്പോഴായിരുന്നു സിനിമയിലേക്കുള്ള വിളിയെത്തിയത്. രാജീവ് വിജയ രാഘവൻ സംവിധാനം ചെയ്ത "മാർഗം.' ഏഴ് സംസ്ഥാന അവാർഡും ഒരു നാഷനൽ അവാർഡും നേടിയ സിനിമയായി മാർഗം മാറി.
അതിനു പുറമേ ഇറാനിലും മൊറോക്കോയിലും നടന്ന ഫിലിം ഫെസ്റ്റിവലുകളിലും പുരസ്കാരങ്ങൾ...
ആ വർഷം രണ്ടു മീരമാർക്കാണു സംസ്ഥാന സർക്കാരിന്റെ സിനിമാ അവാർഡുകൾ കിട്ടിയത്. "കസ്തൂരിമാനിലെയും പാഠം ഒന്ന് ഒരു വിലാപ'ത്തിലെയും അഭിനയത്തിനു മീരാജാസ്മിൻ മികച്ച നടിയായപ്പോൾ മാർഗത്തിലെ അഭിനയത്തിനു മീരക്ക് സ്പെഷൽ ജൂറി പുരസ്കാരം കിട്ടി ആദ്യ സിനിമയ്ക്ക് 18-ാം വയസ്സിൽ തന്നെ വലിയ നേട്ടം.
ആ പുരസ്കാരം അലമാരയിൽ വച്ച് മീര പിന്നെയും നൃത്തവേദിയിലേക്ക് പോയി. അവിടെ നിന്നു സീരിയലിലേക്കും. സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമായി കുറച്ചു കഴിഞ്ഞപ്പോൾ വിവാഹവും കഴിഞ്ഞു. ഒന്നു മാറി നിന്നാൽ പിന്നെ മാഞ്ഞു പോവുന്ന സിനിമാലോകത്തു നിന്നു മീരയും ഒഴുകിപ്പോയി.
പക്ഷേ, ഒരിക്കൽ ആക്ഷൻ - കട്ട് കേട്ടാൽ അതു മനസ്സിൽ നിന്നു മങ്ങാൻ പ്രയാസമാണല്ലോ. മീര തിരിച്ചു വന്നു, തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരമായി. തമിഴ് ചാനലുകളിലെ പല പ്രോഗ്രാമുകളിലും മിന്നി ത്തിളങ്ങി.
കോടമ്പാക്കത്തെ ഫ്ലാറ്റിൽ ഭർത്താവിനും മക്കൾക്കും ഒപ്പമിരുന്ന് മീര സംസാരിച്ചു തുടങ്ങി.
നൃത്തമായിരുന്നല്ലേ കുട്ടിക്കാലത്തെ ഇഷ്ടം?
അക്ഷരം പഠിക്കുന്നതിനു മുന്നേ ഡാൻസ് പഠിക്കാൻ തുടങ്ങിയിരുന്നു. കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയുമായി ബന്ധപ്പെട്ടുള്ള കലാവിദ്യാലയത്തിൽ ചേർന്നു. രണ്ടരവയസ്സിലാണു ദക്ഷിണ വച്ചത്. നാലാം ക്ലാസ്സ് മുതൽ സബ് ജില്ലാ കലാതിലകം ആയതാണ്.
പുസ്തകത്തിനു മുന്നിൽ എന്നെ പിടിച്ചിരുത്തിയിട്ടില്ല. പഠനം പോലെ തന്നെ പ്രധാന്യം നൃത്തത്തിനുമുണ്ടായിരുന്നു. അന്നു കോട്ടയത്തു നിന്ന് ആഴ്ചയിൽ രണ്ടു ദിവസം കലാമണ്ഡലത്തിൽ പോയി നൃത്തം പഠിക്കും. വിദേശത്തായിരുന്നു അച്ഛൻ. ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു വരാനുള്ള ഒരു കാരണം ഡാൻസ് പഠിക്കാൻ പോകുമ്പോൾ എനിക്കൊപ്പം വരാനായിരുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ ഭരതനാട്യവും മോഹിനിയാട്ടവും കേരളനടനവും ഉൾപ്പെടെ പത്തോളം മത്സരങ്ങളിലാണ് പങ്കെടുത്തിരുന്നത്. ഡിഗ്രി പഠനകാലത്ത് എംജിയൂണിവേഴ്സിറ്റി കലാതിലകമായിരുന്നു.
This story is from the January 20, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Listen
Translate
Change font size

